മാർട്ടിൻ ലൂഥർ കിങ്ങിന് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് രേഖകൾ
text_fieldsവാഷിങ്ടൺ: മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർകിങ്ങിന് അമേരിക്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് രേഖകൾ. അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ് കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട് സി.െഎ.എ പുറത്ത് വിട്ട രേഖകളിലാണ് മാർട്ടിൻ ലൂഥർ കിങ്ങിനെ കുറിച്ചും പരാമർശമുള്ളത്. ലൂഥർ കിങ്ങിനെതിരെ ലൈംഗികാരോപണങ്ങളും രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി മാർട്ടിൻ ലൂഥർ കിങ്ങിന് ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുമായി മൃദുസമീപനം സ്വീകരിക്കുന്നതാണ് മാർട്ടിൻ ലൂഥർ കിങിെൻറ നിലപാടുകൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യമായി പിന്തുണക്കുന്നയാളാണ് മാർട്ടിൻ ലൂഥർ കിങ്. രഹസ്യമായി പല പെൺകുട്ടികളുമായി മാർട്ടിൻ ലൂഥർ കിങ്ങിന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു തുടങ്ങിയവയാണ് രേഖകളിലെ പരാമർശങ്ങൾ.
യു.എസ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 676 രേഖകൾ കൂടി അമേരിക്ക പുറത്തുവിട്ടിരുന്നു. യു.എസ് നാഷനൽ ആർക്കൈവ്സ് ആൻഡ് റെക്കോഡ്സ് അഡ്മിനിസ്ട്രേഷൻ (നാറ) പുറത്തുവിട്ട രേഖകളിൽ അഞ്ഞൂറിലധികവും ഇതുവരെ പുറംലോകം കാണാത്ത സി.െഎ.എ രേഖകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.