വൈദ്യുതിക്കസേരയിൽ ഷോക്കടിപ്പിച്ച് വധശിക്ഷ വീണ്ടും
text_fieldsവാഷിങ്ടൺ: വൈദ്യുതി കസേരയിലിരുത്തി ഷോക്കടിപ്പിച്ച് പ്രതിയെ വധശിക്ഷക്ക് വിധേയമ ാക്കിയ നടപടിയിൽ അമേരിക്കയിൽ പ്രതിഷേധം. ടെന്നസിയിലെ വൻ സുരക്ഷ സംവിധാനങ്ങളുള്ള നാഷ്വില്ലെ ജയിലിലാണ് കൊലക്കേസ് പ്രതിെയ ഷോക്കടിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.
രാജ്യത്ത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ വിധി നടപ്പാക്കുന്നത്. മനോരോഗിയായ യുവതിയെ കൊന്ന കേസിൽ പ്രതിയായ ഡേവിഡ് മില്ലറിനെയാണ് (61) വധശിക്ഷക്ക് വിധേയമാക്കിയത്. 2013നു ശേഷം വൈദ്യുതി കസേരയിൽ ഇത്തരത്തിൽ കൊല്ലുന്നത് അമേരിക്കയിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
1980ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 36 വർഷത്തോളം ജയിലിലായിരുന്നു മില്ലർ. ഇതേ ജയിലിലെ മറ്റൊരു കൊലക്കേസിൽ പ്രതിയായിരുന്ന എഡ്മണ്ട് സ്കോസ്കിയാണ് ഇത്തരത്തിൽ വധശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.