Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിെൻറ 2005ലെ...

ട്രംപിെൻറ 2005ലെ നികുതി വിവരങ്ങൾ ചോർന്നു

text_fields
bookmark_border
ട്രംപിെൻറ 2005ലെ നികുതി വിവരങ്ങൾ ചോർന്നു
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് 2005ൽ 3.8 കോടി ഡോളറാണ് നികുതിയടച്ചതെന്ന് അമേരിക്കയിലെ ടി.വി ശൃംഖല എം.എസ്.എൻ.ബി.സി. 15 കോടി  ഡോളറാണ്  ട്രംപിെൻറ 2015ലെ വരുമാനം. ഫെഡറൽ നികുതി നിരക്കിെൻറ 25 ശതമാനം മാത്രമാണ് ട്രംപ് അടച്ചതെന്ന് രേഖകളിൽനിന്ന് വ്യക്തമാകുന്നുണ്ട്. 10.3 കോടി ഡോളർ നഷ്ടമുണ്ടായതായി  അദ്ദേഹം എഴുതി നൽകിയതിനെ തുടർന്നാണ് നികുതിയിൽ ഇളവ് ലഭിച്ചതെന്നും രേഖയിലുണ്ട്.

ചൊവ്വാഴ്ചയാണ് ട്രംപിെൻറ നികുതി തിരിച്ചടവ് വിവരങ്ങളുടെ രേഖകൾ കൈവശമുണ്ടെന്ന്  എം.എസ്.എൻ.ബി.സി അവകാശപ്പെട്ടത്. റേച്ചൽ മാഡോ അവതാരകയായ പരിപാടിയിൽ രണ്ടു പേജുള്ള വിവരങ്ങൾ പുറത്തുവിടുകയും ചെയ്തു. അന്വേഷണാത്മക പത്രപ്രവർത്തകൻ ഡേവിഡ് കെയ് ജോൺസണാണ് തങ്ങൾക്ക് വിവരങ്ങൾ കൈമാറിയതെന്ന് റേച്ചൽ പറഞ്ഞു. ജോൺസണ് ഇത് അജ്ഞാതൻ മെയിൽ ചെയ്യുകയായിരുന്നു എന്നും അവർ വ്യകതമാക്കി. 

രേഖകളുടെ ഉറവിടത്തെക്കുറിച്ച് അറിവില്ലെന്നും എന്നാൽ, വിവരം ചോർന്നതിന് പിന്നിൽ ട്രംപ് തന്നെയാവാമെന്നും ജോൺസൺ പരിപാടിയിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ ബുധനാഴ്ച  ട്രംപ് ട്വിറ്ററിൽ ആഞ്ഞടിച്ചു. രേഖകൾ അജ്ഞാതൻ അയച്ചു എന്ന വാദത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. നികുതി അടച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്  നിയമവിരുദ്ധമാണെന്ന് സംഭവത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടുണ്ട്.
ട്രംപിെൻറ വരുമാനത്തിെൻറ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങൾ എം.എസ്.എൻ.ബി.സി പുറത്തുവിട്ട രേഖയിൽ വ്യക്തമല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - donald trumph
Next Story