പൊതുവിജ്ഞാനം ട്രംപ് സ്റ്റൈൽ; നേപ്പാളും ഭൂട്ടാനും ഇന്ത്യയിലെന്ന്
text_fieldsവാഷിങ്ടണ്‍: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെറ്റിദ്ധരിച്ചതായി ടൈം മാഗസിെൻറ റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത യു.എസ് ഇൻറലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത.
ദക്ഷിണേഷ്യയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചക്കിടെ പ്രദേശത്തിെൻറ ഭൂപടം ചൂണ്ടിക്കാട്ടി നേപ്പാള്‍ ഇന്ത്യയിലാണെന്ന് തനിക്കറിയാമായിരുന്നെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍, നേപ്പാള്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരോട് ഭൂട്ടാന് ഇന്ത്യയിലാണെന്നായിരുന്നു ട്രംപിെൻറ മറുപടി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനിലെ അമേരിക്കന്‍ ഇൻറലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ് കഴിഞ്ഞയാഴ്ച അവര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങളും നടത്തുകയുണ്ടായി.
ഇൻറലിജന്‍സ് ഏജന്‍സികള്‍ ജോലി ചെയ്യുന്നില്ലെന്നും അവര്‍ സ്കൂളുകളിലേക്ക് തിരികെ പോകണം എന്നുമായിരുന്നു ട്വീറ്റ്. വേള്‍ഡ് ത്രെറ്റ് അസസ്മെൻറില്‍ ഇറാനെക്കുറിച്ചും ഉത്തര കൊറിയയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.