ശരീരം കോവിഡിന് മുമ്പും ശേഷവും; ഞെട്ടിക്കുന്ന അനുഭവവുമായി നഴ്സ്
text_fieldsന്യൂയോർക്: കാലിഫോർണിയയിലുള്ള 43 കാരനായ നഴ്സ് ഇപ്പോൾ വൈറലാവുകയാണ്. കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം രോഗമുക്തി നേടിയ ശേഷമുള്ള തെൻറ ശരീരത്തിെൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പലരും ഞെട്ടിത്തരിച്ചുപോയി. മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് മൈക്ക് ഷുൾട്സിന് രോഗബാധ ഉണ്ടായത്.
കോവിഡിന് മുമ്പ് വളരെ ആരോഗ്യവാനും ഉൗർജ്ജസ്വലനുമായിരുന്ന മൈക്ക്, രോഗമുക്തി നേടി പുറത്തെത്തിയപ്പോൾ സ്ഥിതി നേരെ തിരിച്ചായിരുന്നു. കോവിഡ് 19 ബാധിച്ചാൽ ശരീര ഘടനയിൽ മാറ്റം വരുമെന്ന് മൈക്ക് ഷുൾട്സ് സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ബാധിച്ച് ആറാഴ്ചയാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. രോഗമുക്തി നേടി പുറത്തുവന്നപ്പോൾ ശരീരഭാരം 23 കിലോ കുറയുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് ഫോേട്ടായെടുക്കുേമ്പാൾ തീർത്തും അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധയ്ക്ക് മുന്‍പ് 86 കിലോഗ്രാമായിരുന്നു മൈക്ക് ഷുള്ട്സിെൻറ ശരീരഭാരം. ആറാഴ്ച കൊണ്ട് 23 കിലോഗ്രാം കുറഞ്ഞ് 63 കിലോയായി. ന്യൂമോണിയ അടക്കം ശ്വസനപ്രക്രിയയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുറച്ചുദിവസം വെൻറിലേറ്ററിെൻറ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.
'എെൻറ രൂപം കണ്ണാടിയിൽ നോക്കിയപ്പോൾ ഒരുപാട് കരഞ്ഞു. എനിക്ക് എന്നെ തന്നെ മനസിലായില്ല. ഫോൺ കയ്യിലെടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വളരെയധികം ഭാരമുള്ളതായി തോന്നി. കൈകൾ വിറക്കുന്നതിനാൽ എഴുതാനും ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഒരു ഫോേട്ടായെടുത്ത് കഴിയുേമ്പാഴേക്കും ഞാൻ തളർന്നുവീണിരുന്നു. സ്വന്തമായി ശ്വാസം എടുക്കാന്‍ നാലര ആഴ്ചയോളം എടുത്തെന്നും മൈക്ക് തെൻറ കോവിഡ് അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കവേ പറഞ്ഞു. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാം'- അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന മൈക്ക്, എല്ലാ ദിവസവും വ്യായാമം ചെയ്യുന്ന കൂട്ടത്തിലായിരുന്നു. കോവിഡിന് മുമ്പ് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ അലട്ടിയിരുന്നില്ല. രോഗം ബാധിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് മയാമിയിൽ ഒരു ബീച്ച് പാർട്ടിയിൽ പെങ്കടുത്തതായിരുന്നു മൈക്കും അയാളുടെ ആൺ സുഹൃത്തും. ആ പാർട്ടിയിൽ പെങ്കടുത്ത 41 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരിൽ മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.