വിപണി തുറന്നാൽ കൂടുതൽ കോവിഡ് മരണമുണ്ടാകുമെന്ന് സമ്മതിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: സമ്പദ്വ്യവസ്ഥ പഴയതു പോലെ തുറന്നു പ്രവർത്തിക്കുന്നതോടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുമെന്ന് സമ്മതിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എന്നാൽ, കോവിഡിനെ ചെറുക്കാൻ മാസ്ക് ധരിക്കാൻ തയാറല്ലെന്നും ട്രംപ് വ്യക്തമാക്കി. അരിസോണയിലെ മാസ്ക് നിർമാണ ഫാക്ടറി സന്ദർശിക്കവെയായിരുന്നു ട്രംപിെൻറ അഭിപ്രായം.
കോവിഡ് പടർന്നു പിടിച്ച ശേഷം ആദ്യമായാണ് ട്രംപ് ഇത്തരമൊരു സന്ദർശനം നടത്തുന്നത്. വിപണി തുറന്നാൽ ജനങ്ങളെ അത് ബാധിക്കില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യു.എസ് പ്രസിഡൻറ്. എന്നാൽ, വിപണി തുറക്കാതെ നിർവാഹമില്ലെന്നും വ്യക്തമാക്കി.
മാസ്ക് ധരിക്കണെമന്നാണ് ട്രംപിെൻറ ഭാര്യ മെലാനിയയുടെ നിലപാട്. എന്നാൽ, സുരക്ഷക്കായി ജനം മാസ്ക് ധരിച്ചോട്ടെ, തനിക്കത് ആവശ്യമില്ലെന്നാണ് ട്രംപിെൻറ പക്ഷം. ആഴ്ചകൾക്കു മുമ്പ് വൈസ് പ്രസിഡൻറ് മാസ്ക് ധരിക്കാതെ മിനിസോടയിലെ ആശുപത്രി സന്ദർശിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.