Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിൻെറ വംശീയ...

ട്രംപിൻെറ വംശീയ ട്വീറ്റിനെതിരെ പരക്കെ പ്രതിഷേധം

text_fields
bookmark_border
ട്രംപിൻെറ വംശീയ ട്വീറ്റിനെതിരെ പരക്കെ പ്രതിഷേധം
cancel
camera_alt??.???? ?????????? ???????? ?????????? ??????????????????????? ????? ??????,????? ???????????, ????? ???, ??????????????? ??????????? ????????? ??????? ?????? ???????????????

വാഷിങ്ടൺ: യു.എസിലെ വനിത ഡെമോക്രാറ്റിക് അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച പ്രസി ഡൻറ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം പുകയുന്നു. പരാമർശങ്ങളോട് പൂർണമായും വി യോജിക്കുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ട്രംപിനെ തള്ളിപ്പറഞ്ഞു. ഇത്തരം വിദ്വേഷം നിറഞ്ഞ പ്രസ്താവനകളിൽ നിന്ന് ട്രംപ് അകലം പാലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും ആവശ്യപ്പെട്ടു. നേരത്തേ ട്രംപിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്തുവന്നിരുന്നു.

ട്രംപിൻെറ വലയിൽ വീഴരുതെന്ന് ആക്രമണത്തിനിരയായ ഇൽഹാൻ ഉമർ, അയാന പ്രെസ്ലി, റാഷിദ തലൈബ്, അലക്സാൻഡ്രിയ ഒകാസിയോ കോർടസ് എന്നിവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. അഴിമതി നിറഞ്ഞ കുഴപ്പംപിടിച്ച ഭരണകൂടത്തിെൻറ പാളിച്ചകളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണിതെന്നും പ്രസിഡൻറിെൻറ ഇത്തരത്തിലുള്ള നയങ്ങൾപുറത്തുകൊണ്ടുവരാൻ തയാറാകണമെന്നും അവർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അധിക്ഷേപത്തിനിരയായ ഇൽഹാൻ ഉമർ സോമാലിയയിൽനിന്നാണ് യു.എസിലേക്ക് കുടിയേറിയത്. റാഷിദ ഫലസ്തീനി കുടിയേറ്റക്കാരുടെ മകളാണ്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തങ്ങളെ അരികുവത്കരിച്ച് നിശ്ശബ്ദരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അയന്ന ചൂണ്ടിക്കാട്ടി. 

ഭരണകൂടത്തിെൻറ ഭരണപാളിച്ചകൾ തുറന്നുകാട്ടിയതിനാണ് ട്രംപ് നാലുപേരെയും ആക്രമിച്ചത്. ലോകം നമ്മളെ ശ്രദ്ധിക്കുകയാണ്. യു.എസ് അതിർത്തികളിൽ കുടിയേറ്റക്കാർക്ക് തടവുകേന്ദ്രങ്ങൾ പണിതുയർത്തിയും അടിക്കടി വർധിക്കുന്ന വെടിവെപ്പു കൊലപാതകങ്ങൾ തടയാനാകാതെയും നമ്മുടെ രാജ്യത്തിെൻറ ദൈന്യമുഖം ലോകത്തിനുമുന്നിൽ തുറന്നുകാട്ടുകയാണ് അദ്ദേഹം -ഇൽഹാൻ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രസിഡൻറിെൻറ ശ്രമമെന്ന് റാഷിദ കുറ്റപ്പെടുത്തി. പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെടുന്ന ട്രംപിെൻറ നയങ്ങളോട് യോജിപ്പില്ലെന്ന് റിപ്പബ്ലിക്കൻ അംഗങ്ങളിൽ ചിലർ കുറ്റപ്പെടുത്തി. അതേസമയം, പ്രസിഡൻറിെൻറ പരാമർശങ്ങളിൽ വംശീയതയില്ലെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ പറഞ്ഞു.

അതിനിടെ, തെൻറ ട്വീറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ ട്രംപ് വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണങ്ങൾ തള്ളിക്കഞ്ഞു. ‘‘ലോകത്തെ വൃത്തികെട്ട, അഴിമതി നിറഞ്ഞ, മഹാദുരന്തങ്ങളായ രാജ്യങ്ങളിൽനിന്ന് വരുന്ന ‘പുരോഗമനവാദികളായ’ ഡെമോക്രാറ്റിക് വനിത അംഗങ്ങൾ, ലോകത്തെ ഏറ്റവും ശക്തവും മഹോന്നതവുമായ രാജ്യമായ യു.എസിലെ ജനങ്ങളോട് നമ്മുടെ രാജ്യം എങ്ങനെ ചലിക്കണമെന്ന് ഉറക്കെ പറയുന്നത് കാണാൻ കൗതുകമുണ്ട്. എന്തുകൊണ്ട് അവർ വന്ന അതേ രാജ്യങ്ങളിലേക്ക് തിരിച്ചുപോയി കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന സ്ഥലങ്ങൾ ശരിയാക്കാൻ സഹായിച്ചുകൂടാ. എന്നിട്ട് തിരിച്ചുവന്ന് എങ്ങനെ ശരിയാക്കിയെന്നു നമുക്ക് കാണിച്ചുതരട്ടെ’’ എന്നായിരുന്നു ട്രംപിൻെറ ട്വീറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS congresswomenDonald Trump
News Summary - Congresswomen condemn Trump attack-world news
Next Story