Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബിയയിൽ...

കൊളംബിയയിൽ ഭരണമാറ്റം; സമാധാന കരാർ പ്രതിസന്ധിയിൽ

text_fields
bookmark_border
കൊളംബിയയിൽ ഭരണമാറ്റം; സമാധാന കരാർ പ്രതിസന്ധിയിൽ
cancel

ബാഗോട്ട: കൊളംബിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ കൺസർവറ്റീവ് പാർട്ടി സ്ഥാനാർഥിക്ക് വിജയം. ഇവാൻ ഡ്യൂക് എന്ന 41കാരനാണ് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 54 ശതമാനം വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടത്.

ഇടതുപക്ഷ സ്ഥാനാർഥി ഗുസ്താവോ പെട്രോയെക്കാൾ 12 പോയൻറ്വോട്ടുകൾ അധികം നേടിയാണ് വിജയം. 2016ൽ ജുവാൻ മാന്വൽ സാനേറാസ് സർക്കാർ രാജ്യത്തെ ഫാർക് വിമതരുമായി സമാധാന കരാർ ഒപ്പവെച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 

50 വർഷത്തിലേറെ നീണ്ട വിമത യുദ്ധം അവസാനിപ്പിച്ച കരാറിനെ എതിർത്ത് രംഗത്തുവന്ന ഇവാൻ ഡ്യൂക് തെരഞ്ഞെടുക്കപ്പെട്ടത് കരാറിെൻറ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ ധ്രുവീകരണത്തിെൻറയും അപമാനത്തിെൻറയും രാഷ്ട്രീയത്തിനെതിരായ വിജയമാണിതെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു. 

സാമ്പത്തികരംഗത്തും മറ്റും പരിഷ്കരണം ഉറപ്പുനൽകിയാണ് ഇടതുപക്ഷത്തിനെതിരെ വലതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.  അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ ശ്രദ്ധേയമായ 2016ലെ സമാധാന കരാറിനെ എതിർത്ത വലതുപക്ഷം ‘ഫാർക്’ വിമതരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടത് അനുകൂല സർക്കാർ വിമതർക്ക് വിട്ടുവീഴ്ച നൽകുകയാണുണ്ടായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columbiaworld newsmalayalam news
News Summary - columbia- World news
Next Story