പൗരത്വ നിയമത്തിനെതിരെ ആസ്ട്രേലിയയിലും അമേരിക്കയിലും പ്രതിഷേധം
text_fieldsന്യൂയോർക്-മെൽബൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയൊട്ടാകെ കാമ്പസുകൾ തെരുവിലിറങ്ങിയപ്പോൾ ഐക്യദാർഢ്യവുമായി വിദേശ ഇന്ത്യൻ സമൂഹവും. അമേരിക്ക, ആസ്േട്രലിയ എന്നിവിടങ്ങിലെ വിവിധ നഗരങ്ങളിലാണ് ഇന്ത്യൻ വംശജർ പൗരത്വ നിയമത്തിനെതിരെ രംഗത്തിറങ്ങിയത്.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിഫോർണിയ എന്നിവിടങ്ങളിലാണ് അമേരിക്കയിൽ പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ, കെ.എം.സി.സി, ഓവര്‍സീസ് ഇന്ത്യന്‍ കൗൺസിൽ, ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിം കൗൺസിൽ എന്നിവക്കു പുറമെ, വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധം നടത്തി. കാലിഫോർണിയയിലെ സാന്തക്ലാരയിൽ മലയാളികളും പഞ്ചാബികളുമുൾപ്പെടെ പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഹോളിവുഡ് താരം ജോൺ കുസാക്, ചരിത്രകാരൻ പീറ്റർ ഫ്രെഡറിക് തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂയോർക് ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എയുടെ ആഭിമുഖ്യത്തിൽ ‘ഭാരത് ബച്ചാവോ’ പ്രതിഷേധ ധർണയിൽ കെ.എം.സി.സി അടക്കമുള്ള സംഘനകളുടെ പങ്കാളിത്തമുണ്ടായി. ‘മതേരര ഇന്ത്യയെ രക്ഷിക്കൂ, എൻ.ആർ.സി വേണ്ട, സി.എ.ബി വേണ്ട’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. കെ.എം.സി.സി നേതാവ് ഷെമി അടിമാലി അടക്കമുള്ളവർ സംസാരിച്ചു.ആസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ മെൽബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വംശജരുടെ പ്രതിഷേധം നടന്നത്. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആസ്ട്രേലിയയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണയില്‍ ഒട്ടേറെ പേര് പങ്കെടുത്തു.
തെലങ്കാനയിലെ കോൺഗ്രസ് എം.പി കോമതി വെങ്കിട്ട റെഡ്ഡി ധർണ ഉദ്ഘാടനം ചെയ്തു. സുരേഷ് വല്ലത്ത്, ഇന്ത്യൻ മലയാളി എഡിറ്റർ തിരുവല്ലം ഭാസി എന്നിവർ സംസാരിച്ചു. അഫ്താബ് മുഹമ്മദ്, സുഖ്ബീർ സന്ധു, സോബൻ തോമസ്, പി.വി. ജിജേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.