ബ്രെറ്റ് കവനക്കെതിരെ എഫ്.ബി.െഎ അന്വേഷണത്തിന് ട്രംപിെൻറ ഉത്തരവ്
text_fieldsവാഷിങ്ടൺ: സുപ്രീംകോടതിയിലേക്ക് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനക്കെതിരെ ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ എഫ്.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകളുടെ ആവശ്യം പരിഗണിച്ചാണിത്. ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മൂന്നു സ്ത്രീകളാണ് കവന ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രംഗത്തുവന്നത്. അതിനിടെ, ജുഡീഷ്യൽ പാനലിലെ അരിസോണ റിപ്പബ്ലിക്കൻ അംഗമായ ജെഫ് ഫ്ലെകിനെ സെനറ്റ് ഹാളിെൻറ ലിഫ്റ്റിനടുത്തുവെച്ച് ആൻ മരിയ അർച്ചില്ല, മരിയ ഗലാഗർ എന്നീ രണ്ടു വനിതകൾ തടയുകയും സ്ത്രീകളുടെ ശബ്ദങ്ങൾക്ക് വിലയില്ലാതാകുന്ന രാജ്യത്തിലേക്കാണോ സെനറ്ററുടെ വോട്ട് എന്ന് ചോദിക്കുകയും ചെയ്തു. യുവതികളുടെ പരാതി സെനറ്റർ സസൂക്ഷ്മം ശ്രദ്ധിച്ചു.
അതിനു ശേഷംസെനറ്റ് ഹാളിലേക്ക് പോകാതെ എതിർ പാർട്ടിയിലെ അംഗങ്ങളുമായി ചർച്ച നടത്തി. തുടർന്ന് 100 അംഗ സെനറ്റിലെ തെൻറ വോട്ട് എഫ്.ബി.ഐ അന്വേഷണഫലം അനുസരിച്ചു മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, സെനറ്റ് വോെട്ടടുപ്പ് അടുത്തമാസം 11 വരെ നീട്ടി വെക്കേണ്ടിവന്നു.
100 അംഗ സെനറ്റിൽ 49 ഡെമോക്രാറ്റ് അംഗങ്ങളും എതിർ വോട്ട് ചെയ്യുമെന്നുറപ്പിച്ച സാഹചര്യത്തിൽ 51 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ട് കിട്ടിയാൽ മാത്രമേ ബ്രെറ്റ് കവന ഔദ്യോഗികമായി സുപ്രീംകോടതി ജസ്റ്റിസായി നിയമിതനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.