ട്രംപിെൻറ സുപ്രീംകോടതി നോമിനി കുരുക്കിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സുപ്രീംകോടതി നോമിനി െബ്രറ്റ് കവനഫിനെതിെര വീണ്ടും ലൈംഗികാരോപണം. ദബോ റാമിറസ് എന്ന കവനഫിെൻറ യേൽ സർവകലാശാല സഹപാഠിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നേരേത്ത ക്രിസ്റ്റീൻ ബ്ലാസി ഫോർഡ് എന്ന കോളജ് അധ്യാപിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പരുങ്ങലിലായ ഇദ്ദേഹത്തിന് കൂടുതൽ പ്രതിസന്ധി തീർത്തിരിക്കുകയാണ് പുതിയ വെളിപ്പെടുത്തൽ. രണ്ടു വെളിപ്പെടുത്തലും കളവാണെന്നാണ് കവനഫിെൻറ പ്രതികരണം.
അമേരിക്കയിൽ നിയമത്തിെൻറ അവസാന വാക്കായ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം വളരെ സുപ്രധാനമായതാണ്. 21 അംഗ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെയും പിന്നീട് സെനറ്റിെൻറയും അംഗീകാരം ലഭിച്ചാലേ ഒരാൾക്ക് ഇൗ സ്ഥാനത്തെത്താനാകൂ. ഇൗ പ്രക്രിയ നടന്നുകൊണ്ടിരിക്കെയാണ് രണ്ട് ആരോപണങ്ങളും ഉയർന്നിരിക്കുന്നത്.
ഫോർഡിെൻറ ആരോപണത്തിൽ വ്യാഴാഴ്ച സെനറ്റ് കമ്മിറ്റി വാദംകേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സെനറ്റ് കമ്മിറ്റി അംഗീകരിച്ചാൽ കവനഫിന് ജഡ്ജി സ്ഥാനത്തേക്ക് എത്തുന്നത് ദുഷ്കരമാകും. കവനഫിനെ സെനറ്റ് തടഞ്ഞാൽ ട്രംപിെൻറ രാഷ്ട്രീയ പരാജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.