രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത് രണ്ടാമത്
text_fieldsസാവോപോളോ: രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ബ്രസീൽ ലോകത്ത് രണ്ടാമതെത്തി. ബ്രസീലിൽ 330,890 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,048പേർ മരിക്കുകയും ചെയ്തു. അതേസമയം ശരിയായ രീതിയിൽ പരിശോധന നടക്കുകയാണെങ്കിൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് 24 മണിക്കൂറിനിടെ 1001 പേരാണ് മരിച്ചത്. ബ്രസീലിൽ ഇത് മൂന്നാംതവണാണ് മരണം ആയിരം കടക്കുന്നത്. ലാറ്റിനമേരിക്ക കോവിഡിെൻറ പുതിയ പകർച്ചവ്യാധി കേന്ദ്രമാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു.
യു.എസിൽ രോഗബാധിതരുടെ എണ്ണം 16.45 ലക്ഷം ആയി. 97,647 പേർ മരിച്ചു. റഷ്യയിൽ 3.26 ലക്ഷം രോഗികളാണുള്ളത്. എന്നാൽ, മരണനിരക്ക് താരതമ്യേന കുറവാണ്-3249. സ്പെയിനിൽ 2.81 ലക്ഷം, ബ്രിട്ടനിൽ 2.54 ലക്ഷവും ഇറ്റലിയിൽ 2.29 ലക്ഷവും ഫ്രാൻസിൽ 1.82 ലക്ഷവും ആണ് രോഗബാധിതരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.