Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൊളീവിയയിൽ...

ബൊളീവിയയിൽ ദേശീയ മാധ്യമ ഓഫിസ് പ്രക്ഷോഭകർ പിടിച്ചെടുത്തു

text_fields
bookmark_border
ബൊളീവിയയിൽ ദേശീയ മാധ്യമ ഓഫിസ് പ്രക്ഷോഭകർ പിടിച്ചെടുത്തു
cancel

സുക്ര: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭം പുതിയ ത ലത്തിലേക്ക്. പ്രക്ഷോഭകർ രണ്ടു ദേശീയ മാധ്യമങ്ങളുടെ ഓഫിസുകൾ പിടിച്ചെടുത്ത് സർക് കാറിന് അനുകൂലമായി വാർത്ത കൊടുക്കുന്നത് നിർത്തിവെപ്പിച്ചു.


പ്രസിഡൻറ് ഇവൊ മൊറാലസിെൻറ വസതിയുടെ സുരക്ഷചുമതലയിൽ നിന്ന് ചില പൊലീസുകാർ പിന്മാറിയിട്ടുമുണ്ട്. ബൊളീവിയ ടെലിവിഷെൻറയും പാട്രിയ ന്യൂവ റേഡിയോ ചാനലിെൻറയും നിയന്ത്രണം ഏറ്റെടുത്ത സമരക്കാർ പ്രസിഡൻറിന് ദാസ്യവേല ചെയ്യുന്നുവെന്നാരോപിച്ച് ജീവനക്കാരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. 40 ഓളം ജീവനക്കാരാണ് ഇരുസ്ഥാപനങ്ങളിലുമുണ്ടായിരുന്നത്.

ജീവനക്കാരെ പുറത്താക്കിയശേഷം ഇരു ചാനലുകളിലും സംഗീതപരിപാടികൾ മാത്രമാണ് പ്രക്ഷേപണം ചെയ്തത്. സംഭവത്തെ മൊറാലസ് അപലപിച്ചു. ഒക്ടോബര്‍ 20ന് നടന്ന പ്രസിഡൻറ് െതരഞ്ഞെടുപ്പിനു പിന്നാലെയാണ് സര്‍ക്കാറും പ്രതിപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതും കലാപം തെരുവിലേക്കു പടർന്നതും. പ്രസിഡൻറ് രാജിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsBolivia protest
News Summary - Bolivia protests-world news
Next Story