ട്രംപിന് വീണ്ടും തിരിച്ചടി: കുടിയേറ്റ വിരുദ്ധ ഉത്തരവ് പുനഃസ്ഥാപിക്കാനാവില്ല –കോടതി
text_fieldsസാന്‍ഫ്രാന്‍സിസ്കോ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ യു.എസിൽ പ്രവേശിക്കുന്നത് തട യുന്ന ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. യു.എസില്‍ പ്രവേശിക്കുന്ന കുടിയേറ് റക്കാര്ക്ക് അഭയം നല്‍കുന്നത് വിലക്കിയ ട്രംപിെൻറ ഉത്തരവ് പുനഃസ്ഥാപിക്കാനാവില്ല െന്ന് യു.എസ് അപ്പീല്‍ കോടതി വിധിച്ചു. നിയമാനുസൃത വഴിയിലൂടെ രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാർക്കു മാത്രമേ അഭയം നല്‍കൂവെന്നായിരുന്നു ട്രംപിെൻറ നിലപാട്.
നവംബർ ഒമ്പതിനാണ് കുടിയേറ്റനിയമം ശക്തമാക്കി ട്രംപ് ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ യു.എസിലെ പൗരാവകാശ ഗ്രൂപ്പുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് ഭരണ, കുടിയേറ്റ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞമാസം സാന്‍ഫ്രാന്‍സിസ്കോ ജഡ്ജി, കുടിയേറ്റ വിരുദ്ധം നിയമം താല്‍ക്കാലികമായി സ്േറ്റ ചെയ്തിരുന്നു.
നടപടിയെ അസംബന്ധം എന്ന് വിശേഷിപ്പിച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വിലക്കിനെതിരെ നയൻത് സര്‍ക്യൂട്ട് കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതിയിലെ ജഡ്ജിമാരിൽ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. അതിനാൽ നയൻത് സർക്യൂട് കോടതിയെ പതിവായി വിമർശിക്കാറുണ്ട്.
റിപ്പബ്ലിക്കന്‍ പ്രസിഡൻറ് ജോര്‍ജ് ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജി ജെ ബിബീയാണ് ഉത്തരവിറക്കിയത്. ട്രംപിെൻറ നയം അതിരുകടന്നതാണെന്ന കീഴ്ക്കോടതി നിലപാടിനോട് യോജിക്കുകയായിരുന്നു ജഡ്ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.