അമേരിക്ക ഇസ്രയേലുമായി സൈനിക കരാർ ഒപ്പുവെച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കയും ഇസ്രയേലും തമ്മിൽ പത്തു വർഷത്തേക്കുള്ള സൈനിക സഹകരണ കരാർ ഒപ്പുവെച്ചു. 3800 കോടി അമേരിക്കൻ ഡോളറിെൻറ സൈനിക സഹായമാണ് കരാർ പ്രകാരം അമേരിക്ക ഇസ്രയേലിന് നൽകുക. അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ് ഇത്. പത്തു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. അമേരിക്കൻ വിദേശകാര്യ അണ്ടർ സെക്രട്ടറി തോമസ് ഷാനൻ, നെതന്യാഹു സർക്കാറിെൻറ സുരക്ഷാ സമിതി തലവൻ ജേക്കബ് നഗേൽ എന്നിവരാണ് വാഷിങ്ടൺ ഡീസിയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവെച്ചത്.
കരാർ പ്രകാരം മിസൈൽ പ്രതിരോധ ഫണ്ട് ഇസ്രയേലിനുള്ള അമേരിക്കൻ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേർക്കും. നിലവിൽ അമേരിക്ക 60 കോടി ഡോളറാണ് മിസൈൽ പ്രതിരോധത്തിനായി പ്രതിവർഷം ഇസ്രയേലിന് നൽകുന്നത്. ഇൗ തുക വർധിപ്പിച്ച് കരാറിെൻറ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2018 വരെയാണ് കരാറിെൻറ കാലപരിധി.
പുതിയ കരാർ അപകടകാരികളായ അയൽക്കാരുള്ള ഇസ്രയേലിെൻറ സുരക്ഷ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു. ഒബാമക്ക് നന്ദി പറഞ്ഞ ഇസ്രയേൽ പ്രധാനമ്രന്തി ബെഞ്ചമിൻ നെതന്യാഹു ചരിത്രപരമായ ഇൗ ഉടമ്പടി ഇസ്രയേലീ സൈന്യത്തെ അടുത്ത ഒരു ദശകത്തേക്ക് കൂടുതൽ ബലപ്പെടുത്തുമെന്ന് പ്രതികരിച്ചു. അമേരിക്ക– ഇസ്രയേൽ സൗഹൃദം എത്ര ദൃഢമാണെന്ന് കരാർ തെളിയിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.