അഭയാർഥികളെ നിയന്ത്രിക്കാനുള്ള ബില്ലിന് യു.എസ് കോൺഗ്രസിന്‍റെ അംഗീകാരം
text_fieldsവാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വീറ്റോ ഭീഷണിക്കിടെ, അഭയാർഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പുതിയ ബിൽ ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റിക് അംഗങ്ങളും പിന്തുണച്ചു. 137നെതിരെ 287 വോട്ടുകൾക്കാണ് ബില്ല് പാസായത്. 47 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചത് ഒബാമക്ക് തിരിച്ചടിയായി.
എന്നാൽ, ബില്ലിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് ബറാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ അപ്രായോഗികം എന്ന് വിശേഷിപ്പിച്ച ഒബാമ, ഭീകരവാദത്തിന്‍റെ ഇരകളായ നിസഹായരായ മനുഷ്യരെ സഹായിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയേകുന്നതാണ് ബിൽ എന്നും പറഞ്ഞു.
അഭയാർഥികളെ നിയന്ത്രക്കാൻ കർശനവ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വരുന്നവരെ ദേശീയ സുരക്ഷാ ഏജൻസികളുടെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രമേ അഭയാർഥികളായി സ്വീകരിക്കാവൂ എന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ. ഫ്രാൻസിൽ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ബിൽ പാസാക്കാൻ ജനപ്രതിനിധി സഭ നിർബന്ധിതരായത്. ഇതിന് ലഭിച്ച അംഗീകാരം അഭയാർഥികളോടുള്ള നിലപാടിന്‍റെ പേരിൽ ഒബാമ ഒറ്റപ്പെടുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനായി വിപ്പ് നൽകിയിരുന്നില്ല എന്നും മന:സാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യാമെന്നാണ് അംഗങ്ങളോട് നിർദേശിച്ചിരുന്നതെന്നും ഹൗസ് മൈനോറിറ്റി ലീഡർ നാൻസി പെലോസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
