വിസ തട്ടിപ്പ്; യു.എസിൽ അറസ്റ്റിലായ 19 പേർക്ക് നാട്ടിേലക്ക് മടങ്ങാൻ അനുമതി
text_fieldsവാഷിങ്ടൺ: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.എസിൽ അറസ്റ്റിലായ 130 പേരിൽ തെലങ്കാന സ്വദേശികളായ 19 പേർക് ക് നാട്ടിലേക്ക് മടങ്ങാൻ അനുവാദം ലഭിച്ചു. യു.എസിലെ പ്രാദേശിക കോടതിയാണ് അനുമതി നൽകിയത്. രണ്ടു തടവുകേന്ദ്രങ ്ങളിലായി പാർപ്പിച്ച 20 പേർക്കാണ് തിരിക പോകാൻ അനുമതി ലഭിച്ചത്. ഇവരിെലാരാൾ ഫലസ്തീനിയാണ്. കല്ലഹൻ കൗണ്ടിയിലെ യും മിഷിഗൺ മൊൺറോയിലെയും ഡിറ്റൻഷൻ സെൻററിലുമായാണ് ഇവരെ പാർപ്പിച്ചിരുന്നത്.
അറസ്റ്റിലായ വിദ്യാർഥികളിൽ ഒരാൾ യു.എസ് പൗരനെ വിവാഹം ചെയ്തതിനാൽ അവിടെ തന്നെ നിന്ന് കേസ് സ്വന്തം നിലക്ക് നടത്താനാണ് തീരുമാനിച്ചത്. മറ്റൊരു വിദ്യാർഥിക്ക് യു.എസ് സർക്കാർ നാടുകടത്തുേമ്പാൾ ഇന്ത്യയിലേക്ക് തിരിക്കാമെന്നും കോടതി അറിയിച്ചു. ബാക്കിയുള്ളവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനും അനുവാദം നൽകിയതായി അമേരിക്കൻ- തെലങ്കാന അസോസിയേഷൻ പ്രതിനിധി അറിയിച്ചു.
ഇവർക്ക് സ്വന്തം താത്പര്യപ്രകാരം ഫെബ്രുവരി 26നുള്ളിൽ മടങ്ങാം. എന്നാൽ യു.എസ് എമിഗ്രേഷൻ വകുപ്പ് നിർദേശിക്കുന്ന വഴിയിലുടെ മാത്രമേ മടങ്ങാൻ സാധിക്കൂ. ഇവരെ കൂടാതെ 100 മറ്റ് വിദ്യാർഥികൾ വിവിധയിടങ്ങളിലെ 30 തടവുകേന്ദ്രങ്ങളിലായുണ്ട്. ഇവർ കോടതി വിധി കാത്തിരിക്കുകയാണ്. ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
യു.എസ് അധികൃതർ രൂപീകരിച്ച വ്യാജ സർവകലാശാലയിൽ 600 വിദ്യാർഥികളാണ് പേര് രജിസ്റ്റർ ചെയ്തത്. അതിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർഥികളും അവരിൽ 80 ശതമാനവും ആന്ധ്ര- തെലങ്കാന സ്വദേശികളുമാണ്. രജിസ്റ്റർ ചെയ്തവരിൽ 130 പേരെയാണ് യു.എസ് അധികൃതർ അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിൽ റിക്രൂട്ടർമാറായി പ്രവർത്തിച്ച എട്ട് വിദ്യാർഥികളും അറസ്റ്റിലായിരുന്നു. വിദ്യാർഥികൾ അറസ്റ്റിലായതോടെ സർവകലാശാലയിൽ പ്രവേശനം നേടിയ പലരും നാട്ടിലേക്ക് തിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.