യു.എസ് സ്കൂളിൽ വെടിവെപ്പ് കുട്ടികളടക്കം 17 മരണം
text_fieldsവാഷിങ്ടൺ: യു.എസിൽ അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാർഥി സ്കൂളിൽ നടത്തിയ വെടിവെപ്പിൽ കുട്ടികളടക്കം 17 പേർ മരിച്ചു. ഇന്ത്യൻവംശജനായ വിദ്യാർഥിയുൾപ്പെടെ 12 ലേറെപ്പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഫ്ലോറിഡയിലെ പാർക്ക്ലാൻഡിലുള്ള മർജൊറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം. നികോളാസ് ക്രൂസ് എന്ന 19കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസുകാരനായ ഇന്ത്യൻവംശജനാണ് പരിക്കേറ്റത്്. ഇന്ത്യൻവംശജരായ നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.
സ്കൂളിലെ ഫയർ അലാറം പ്രവർത്തിപ്പിച്ച് തീപിടിത്ത മുന്നറിയിപ്പ് മുഴക്കി ഇയാൾ വിദ്യാർഥികളെ ക്ലാസുകളിൽനിന്ന് പുറത്തിറക്കുകയും തുരുതുരെ വെടിവെക്കുകയുമായിരുന്നു. അടുത്തിടെ മോക്ഡ്രിൽ നടത്തിയിരുന്നതിനാൽ കൂടുതൽ വിദ്യാർഥികൾ ഇത് കാര്യമായെടുക്കാഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. സ്കൂളിന് പുറത്തുതുടങ്ങിയ വെടിവെപ്പ് അകത്തും തുടർന്നു. പുറത്തുവെച്ചാണ് 12പേർ കൊല്ലപ്പെട്ടത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കൊല്ലെപ്പട്ടവരിൽ എത്ര വിദ്യാർഥികളാണുള്ളതെന്ന് വ്യക്തമായിട്ടില്ല.
മുൻകാമുകിയുടെ പുതിയ കാമുകനുമായി വഴക്കുണ്ടാക്കിയതിനെത്തുടർന്നാണ് കഴിഞ്ഞവർഷം ക്രൂസിനെ സ്കൂളിൽനിന്ന് പുറത്താക്കിയത്. ക്രൂസിന് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അയാൾ സന്ദർശിച്ചിരുന്ന സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും വായിച്ചിരുന്ന പുസ്തകങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.
വെടിവെപ്പിനുമുമ്പ് ക്രൂസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ക്രൂസിനൊപ്പം സഹായികളാരും ഉണ്ടായിരുന്നില്ലെന്നാണ് കേസന്വേഷിക്കുന്ന എഫ്.ബി.െഎയുടെയും ലോക്കൽ പൊലീസിെൻറയും നിഗമനം. തുടരെത്തുടരെ വെടിയുതിർക്കാവുന്ന എ.ആർ-15 റൈഫിൾ ഇയാളിൽനിന്ന് കണ്ടെടുത്തു. കേണറ്റിക്കട്ടിലെ വിദ്യാലയത്തിൽ 2012 ൽ നടന്ന വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പ് യു.എസിൽ ഒരു സ്കൂളിലുണ്ടായ വൻ വെടിവെപ്പ്. ദുരന്തത്തിൽ പ്രസിഡൻറ് േഡാണൾഡ് ട്രംപ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.