യു.എസിലെ നിശാ ക്ലബിൽ വെടിവെപ്പ് 13 മരണം
text_fieldsലോസ് ആഞ്ജലസ്: കാലിഫോർണിയയിലെ തൗസൻറ് ഒാക്സിൽ മ്യൂസിക് ബാറിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.20ഒാടെയാണ് സംഭവം. സർവകലാശാല വിദ്യാർഥികളുടെ പരിപാടി നടക്കുന്നതിനിടെയാണ് 200ഒാളം പേർ തിങ്ങിനിറഞ്ഞ ബാറിൽ വെടിവെപ്പുണ്ടായത്. മരിച്ചവരിൽ ഒരാൾ പൊലീസുകാരനാണ്. വെടിയുതിർത്തയാളെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. റോൺ ഹെലൂസ് എന്ന പൊലീസുകാരനാണ് സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
കൂടുതൽ അന്വേഷണത്തിനുശേഷമേ വെടിവെപ്പിെൻറ കാരണം വ്യക്തമാകൂ എന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. അക്രമിയെ നേരിടാൻ ധൈര്യം കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.ബാറിൽ പരിപാടി നടക്കുന്നതിനിടെ പൊടുന്നനെ അക്രമി വെടിവെക്കുകയായിരുന്നു. ഗ്രനേഡും ഒാേട്ടാമാറ്റിക് ഗാനഡ് ഗണ്ണുമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. വെടിവെപ്പുണ്ടായതോടെ കൂട്ടക്കരച്ചിൽ കേട്ടതായും ചിലർ തറയിൽ കിടക്കാൻ ഉറക്കെ വിളിച്ചുപറഞ്ഞതായും സംഭവത്തിൽ പരിക്കേറ്റവർ പറഞ്ഞു.
ഉടൻ തറയിൽ കിടന്നതിനാലാണ് പലരും രക്ഷപ്പെട്ടത്. ചിലർ ബാറിെൻറ ചില്ലുവാതിലുകൾ തകർത്ത് പുറത്തേക്ക് രക്ഷപ്പെടുകയും മറ്റുചിലർ ടോയ്ലെറ്റിൽ പ്രവേശിച്ച് ഒളിച്ചിരിക്കുകയുമായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ച് മൂന്നുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. രക്തം കെട്ടിനിൽകുന്ന അവസ്ഥയിലായിരുന്നു ബാറെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.