Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപത്തുമാസത്തെ കടൽവാസം;...

പത്തുമാസത്തെ കടൽവാസം; യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്കായി മിഡിൽ ഈസ്റ്റ് വിട്ടു

text_fields
bookmark_border
പത്തുമാസത്തെ കടൽവാസം; യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്കായി മിഡിൽ ഈസ്റ്റ് വിട്ടു
cancel

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി. യു.എസ്-ഇറാൻ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.

309 ദിവസത്തിലേറെ നീണ്ട റെക്കേർഡ് വിന്യാസത്തിന് ശേഷമാണ് കപ്പൽ മടങ്ങുന്നത്. അമേരിക്കയുമായുള്ള ഔദ്യോഗിക ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻ വഴി ഇറാൻ ഒരു പുതിയ സമാധാന നിർദ്ദേശം യു.എസിന് സമർപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനവാഹിനിക്കപ്പൽ മടങ്ങിയെങ്കിലും, ഇറാനിയൻ തുറമുഖങ്ങളിൽ നിന്നുള്ള എണ്ണക്കടത്തും മറ്റ് വ്യാപാരങ്ങളും തടയുന്നതിനുള്ള യു.എസ് ഉപരോധം തുടരുകയാണ്.മിഡിൽ ഈസ്റ്റ് മേഖലയിൽ യു.എസ് സാന്നിധ്യം ശക്തമായിത്തന്നെ തുടരുന്നു. യു.എസ്.എസ് എബ്രഹാം ലിങ്കൺ, യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകളും 20-ഓളം മറ്റ് യുദ്ധക്കപ്പലുകളും നിലവിൽ മേഖലയിലുണ്ട്.

പത്തുമാസത്തിലേറെയായി കടലിൽ തുടരുന്ന ഫോർഡ് ഇതിനോടകം തന്നെ കരീബിയൻ മേഖലയിലെ യു.എസ് സൈനിക നീക്കങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ലഹരിക്കടത്ത് നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഉപരോധം ലംഘിച്ചെത്തിയ ടാങ്കറുകൾ തടയൽ, വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടൽ തുടങ്ങിയ നിർണ്ണായക നടപടികളിൽ അമേരിക്കൻ സൈന്യത്തോടൊപ്പം ഈ കപ്പലും ഭാഗമായിരുന്നു.

യു.എസ് സൈന്യം നൽകുന്ന വിവരമനുസരിച്ച്, മാർച്ച് 12-ന് ഈ വിമാനവാഹിനിക്കപ്പലിലെ അലക്കു മുറിയിൽ തീപിടുത്തമുണ്ടാവുകയും അപകടത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം നൂറോളം കിടക്കകൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

കടലിൽ ആയിരുന്ന സമയത്ത് കപ്പലിലെ ടോയ്‌ലറ്റ് സംവിധാനത്തിൽ കാര്യമായ തകരാറുകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. കപ്പലിലെ ടോയ്‌ലറ്റുകൾ അടഞ്ഞുപോകുന്നതായും ശുചിമുറികൾക്കായി നാവികർക്ക് നീണ്ട ക്യൂ നിൽക്കേണ്ടി വരുന്നതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ ജെറാൾഡ് ഫോർഡ് അമേരിക്കയിലെ വിർജീനിയയിലുള്ള നോർഫോക്ക് നേവൽ സ്റ്റേഷനിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി മെയ് പകുതിയോടെ കപ്പൽ അവിടെ എത്തും. മാസങ്ങൾ നീണ്ട വിന്യാസം കപ്പലിൽ കാര്യമായ അറ്റകുറ്റപ്പണികൾ ആവശ്യമാക്കിയിട്ടുണ്ട്. നേവൽ സ്റ്റേഷനിലേക്ക് എത്തുന്ന കപ്പലിൽ വിപുലമായ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രതിരോധ വക്താക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsIran-US Clashaircraft carrierMiddle East Conflict
News Summary - After 10 months at sea, USS Gerald R. Ford departs Middle East for repairs
Next Story