ആഫ്രോ-അമേരിക്കക്കാരിൽ കോവിഡിന് കൂടുതൽ സാധ്യത -ട്രംപ്
text_fieldsവാഷിങ്ടൺ: ആഫ്രോ -അമേരിക്കൻ സമൂഹം കൊറോണ വൈറസ് പകരാൻ കൂടുതൽ സാധ്യതയുള്ളവരാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് പരിശോധന ഫലങ്ങൾ വിശകലനം ചെയ്യുേമ്പാൾ കിട്ടിയ വിവരമാണിതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പ റഞ്ഞു.
യുഎസ് ഇതുവരെ 1.87 ദശലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തി. രാജ്യത്തെ മറ്റ് പൗരന്മാരെ അപേക്ഷിച്ച് ആഫ ്രോ- അമേരിക്കക്കാരെയാണ് രോഗം കൂടുതൽ ബാധിച്ചത്. ഈ വെല്ലുവിളി നേരിടാൻ നമ്മൾ കഴിവിെൻറ പരമാവധി ചെയ്യുന്നുണ്ട് -ട്രംപ് പറഞ്ഞു.
പരമ്പരാഗതമായി പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ് ആഫ്രോ - അമേരിക്കൻ സമൂഹത്തിലുള്ളവരെന്നും പുതിയ സാഹചര്യത്തിൽ ഇത് പ്രയാസകരമാവുകയാണെന്നും എൻ.ഐ.എ.ഐ.ഡി ഡയറക്ടർ ഡോ. ആൻറണി ഫൗസി പറഞ്ഞു. കോവിഡ് രോഗികളെ ഗുരുതരാവസ്ഥയിലാക്കുന്ന ആരോഗ്യ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, അവ നിർഭാഗ്യവശാൽ ഈ സമൂഹത്തിൽ കൂടുതലാണ്. ഞങ്ങൾക്ക് അതിൽ വളരെയധികം ആശങ്കയുണ്ട്. സങ്കീർണതകൾ ഒഴിവാക്കാൻ ഏറ്റവും മികച്ച പരിചരണം നൽകുക മാത്രമാണ് വഴി -ഡോ. ഫൗസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ഡെബോറ ബ്രിക്സ് പറഞ്ഞു. ആഫ്രോ - അമേരിക്കൻ സമൂഹം വൈറസിന് കൂടുതൽ സാധ്യതയുള്ളവരാണെന്ന ധാരണ നൽകാൻ ആഗ്രഹിക്കുന്നില്ല. അപ്രകാരമുള്ള ഒരു രേഖയും ഞങ്ങളുടെ പക്കലില്ല. എന്നാൽ, മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ആേരാഗ്യപ്രശ്നങ്ങൾ ഇവരിൽ കൂടുതലാണെന്നത് യാഥാർഥ്യമാണ് -ഡോ. ഡെബോറ പറഞ്ഞു.