സിംബാബ്വെയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം
text_fieldsഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടിക്ക് ഭൂരിപക്ഷം. പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടില്ല. 210 അംഗ പാർലമെൻറിൽ സാനു പി.എഫ് 110 സീറ്റുകൾ നേടി. പ്രതിപക്ഷ പാർട്ടിയായ മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചെയ്ഞ്ച് 41 സീറ്റുകൾ നേടി. 58 സീറ്റുകളിെല ഫലം പ്രഖ്യാപിക്കാനുണ്ട്.
പാർലമെൻറിൽ 30 സീറ്റുകൾകൂടി ലഭിച്ചാലേ ഭരണഘടന മാറ്റിയെഴുതാൻ സാനു പാർട്ടിക്ക് അധികാരം ലഭിക്കൂ. 1980ൽ സ്വാതന്ത്ര്യം നേടിയതു മുതൽ ഭരണം നിലനിർത്തുന്ന സാനു പാർട്ടിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. അതിനാൽ ഫലം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, ക്രമക്കേട് നടന്നെന്ന ആരോപണം സാനു പാർട്ടി തള്ളി.
2002നു ശേഷം ആദ്യമായി യൂറോപ്യൻ യൂനിയൻ, യു.എസ് നിരീക്ഷകർക്ക് മേൽനോട്ടം വഹിക്കാൻ അനുവാദം നൽകിയ തെരഞ്ഞെടുപ്പാണിത്. 23 സ്ഥാനാർഥികളാണ് ഇക്കുറി പ്രസിഡൻറാകാൻ മത്സരിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെവന്നാൽ സെപ്റ്റംബർ എട്ടിന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. 50 ലക്ഷം വോട്ടർമാരിൽ 70 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.