സിംബാബ്വെ വെള്ളപ്പൊക്കം; മരണസംഖ്യ 65 ആയി
text_fieldsഹരാരെ: സിബാബ്വെയിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65ആയി. ദുരന്തത്തി ൽ 40 പേരെ കാണാതായി എന്നു പറയുേമ്പാൾ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ചിമാനിമനിയിലെ ഒരു ഗ്രാമം പൂർണമായും ഒലിച്ചു പേ ായി. നിരവധി വീടുകളും മരങ്ങളും തകർന്നു വീഴുകയും കൃഷി നശിക്കുകയും ചെയ്തു. 100 കണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വരും ദിവസങ്ങളിലും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. റുസിടു, ന്യാഹോഡ് എന്നീ നദികൾ സംഗമിക്കുന്ന കോപ്പർ എന്ന സ്ഥലത്ത് മുഴുവൻ പൊലീസ് ക്യാമ്പുകളും നിരവധി സർക്കാർ സ്ഥാപനങ്ങളും ഉണ്ടായിരുന്നതാണ്. ഇവയെല്ലാം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിരിക്കുന്നു. എന്നാൽ ഇവിടങ്ങളിലെ ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവുമില്ലെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. അത് പിന്നീട് മലായ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മൊസാംബിക്കിലും മലായിയിലും ദക്ഷിണാഫ്രിക്കയിലുമായി 115 ഓളം പേർ മരിക്കുകയും 8,50,000 പേർ ദുരന്ത ബാധിതരാവുകയും ചെയ്തിട്ടുണ്ട്.
അതിവേഗതയിലുള്ള കാറ്റും ശക്തമായ മഴയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. സിംബാബ്വെ സൈന്യം റോഡ് മാർഗം സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകന്നതും രക്ഷാപ്രവർത്തകരെ പിന്നോട്ടടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.