സുഡാൻ തീപിടിത്തം:അപകടത്തിൽപ്പെട്ടവരിലേറെയും തമിഴ്നാട്, ബിഹാർ സ്വദേശികൾ
text_fieldsഖർത്തൂം: സുഡാനിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ട ഇന്ത്യക്കാരിലേറെയും തമിഴ്നാട്, ബിഹാർ സ്വദേശികൾ. മരണപ്പെട്ട 18 ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് ഖർത്തൂമിലെ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. ഏഴ് ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആറുപേരുടെ നില ഗുരുതരമാണ്. 16 പേരെ കാണാനില്ല. അപകടത്തിലുൾപ്പെട്ടവരിൽ ആറുപേർ തമിഴ്നാട്, അഞ്ചുപേർ ബിഹാർ, നാലുപേർ വീതം രാജസ്ഥാൻ, യു.പി, രണ്ടുപേർ ഹരിയാന, ഒരാൾ വീതം ഡൽഹി, ഗുജറാത്ത് എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.
കാണാതായവരുടെ പട്ടികയിലുൾപ്പെട്ട ചിലർ മരണപ്പെട്ടിട്ടുണ്ടാകാമെന്നും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയൽ പ്രയാസമാണെന്നും എംബസി അധികൃതർ പറഞ്ഞു. 60 ഇന്ത്യക്കാരാണ് അപകടമുണ്ടായ സീല സിറാമിക് ഫാക്ടറിയിൽ ജോലിക്കാരായി ഉള്ളതെന്നും സംഭവസമയം 53 പേരുണ്ടായതായാണ് വിവരമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
23 പേർ മരിച്ച അപകടത്തിൽ 130ലേറെ പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.