Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുഗാബെയുടെ...

മുഗാബെയുടെ സംസ്കാരം ശനിയാഴ്ച

text_fields
bookmark_border
മുഗാബെയുടെ സംസ്കാരം ശനിയാഴ്ച
cancel

ഹരാരെ: സിംബാബ്വെ മുൻപ്രസിഡൻറ് റോബർട്ട് മുഗാബെയുടെ സംസ്കാരം അടുത്ത ശനിയാഴ് ച നടക്കും. സിംഗപ്പൂരിൽനിന്ന് ബുധനാഴ്ച മുഗാബെയുടെ മൃതദേഹം ജന്മനാട്ടിലെത്തുമെ ന്ന് പ്രസിഡൻറിെൻറ വക്താവ് അറിയിച്ചു. ഹരാരെ വിമാനത്താവളത്തിൽ പ്രസിഡൻറ് എമേഴ്സൺ നംഗാഗ്വയും മുഗാബെയുടെ കുടുംബാംഗങ്ങളും മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് ജന്മനഗരത്തിൽ പൊതുദർശനത്തിനു വെക്കും.

ബ്രിട്ടീഷ് കോളനിയായിരുന്ന റൊഡേഷ്യയുടെ സ്വാതന്ത്ര്യത്തിനായി മുഗാബെയുടെ ഗറില പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചതാണ്. 1980ൽ രാജ്യം സ്വതന്ത്രമായപ്പോൾ മുഗാബെ ആദ്യ പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യാനന്തരം റൊഡേഷ്യയുടെ പേര് സിംബാബ്വെ എന്നാക്കുകയായിരുന്നു. മുഗാബെയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ പിന്നോട്ടടിപ്പിച്ചു. 37 വർഷം രാജ്യം ഭരിച്ചിട്ടും അധികാരം വിട്ടൊഴിയാൻ തയാറാവാത്തതിനെ തുടർന്ന് 2017ൽ സൈന്യം അട്ടിമറിക്കുകയായിരുന്നു. ശിഷ്ടകാലം സിംഗപ്പൂരിലായിരുന്നു മുഗാബെ.

സംസ്കാരവും തർക്കത്തിൽ
ഹരാരെ: റോബർട്ട് മുഗാബെയുടെ സംസ്കാരത്തെ ചൊല്ലി സർക്കാറും കുടുംബാംഗങ്ങളും തമ്മിൽ വാഗ്വാദം. ബ്രിട്ടീഷ് കോളനിയായിരുന്ന കിഴക്കൻ റൊഡേഷ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ച ഗറിലകൾ അന്ത്യവിശ്രമം െകാള്ളുന്ന നാഷനൽഹീറോസ് ഏക്കറിൽ മുഗാബെയുടെ സംസ്കാരവും നടത്താനാണ് ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടിയുടെ ഉദ്ദേശ്യം. ഹരാരെയിലെ കുന്നിൻമുകളിലാണ് ഈ സ്ഥലം. എന്നാൽ, ജന്മനഗരമായ സിംബയിൽ സംസ്കരിക്കാനാണ് മുഗാബെ ഇഷ്ടപ്പെട്ടിരുന്നതെന്ന് ഭാര്യ ഗ്രേസിെൻറ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്. സംസ്കാര ചടങ്ങിൽ ഉറ്റബന്ധുക്കൾ മാത്രമേ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നത്രെ. അധികാരത്തിൽനിന്ന് പുറത്താക്കിയവർ തെൻറ മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ ചടങ്ങായി മാറ്റുന്നത് മുഗാബെ താൽപര്യപ്പെട്ടിരുന്നില്ലെന്നും അവർ സൂചിപ്പിച്ചു. ഭാര്യ ഗ്രേസ് ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ സിംഗപ്പൂരിലാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabwerobert mugabeworld newsmalayalam newsasia-pacafic
News Summary - Robert Mugabe Asia Pacific Mugabe dies; liberated Zimbabwe-World news
Next Story