അഴിമതി: സുഡാൻ മുൻ പ്രസിഡൻറിനെ കോടതിയിൽ ഹാജരാക്കി
text_fieldsഖാർത്തൂം: അഴിമതി കേസ് വിചാരണക്കായി സുഡാൻ മുൻ പ്രസിഡൻറ് ഉമർ അൽബഷീറിനെ ഖാർത്തൂ ം കോടതിയിൽ ഹാജരാക്കി. വിദേശ നാണയം കൈവശം വെക്കൽ, അഴിമതി, നിയമവിരുദ്ധമായി സമ്മാനങ ്ങൾ സ്വീകരിക്കൽ തുടങ്ങിയവയാണ് ബഷീറിനെതിരായ കുറ്റങ്ങൾ. ജനാധിപത്യ സംവിധാനത്തി ലേക്ക് മാറുന്നതിനുള്ള പ്രക്ഷോഭങ്ങൾക്കുശേഷം, രാജ്യത്ത് താൽക്കാലിക ഭരണഘടനക്ക് അംഗീകാരം നൽകിയ സന്ദർഭത്തിലാണ് ബഷീറിനെതിരായ വിചാരണ ആരംഭിക്കുന്നത്.
സുഡാനിൽ ജനകീയ സർക്കാർ രൂപവത്കരിക്കുന്നതിെൻറ ഭാഗമായി പ്രക്ഷോഭ നേതാക്കളും സൈന്യവും തമ്മിൽ അധികാരം പങ്കുവെക്കുന്ന കരാറിൽ ശനിയാഴ്ച ഒപ്പുവെച്ചിരുന്നു. അഴിമതി കേസുകൾക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് സാമ്പത്തിക സഹായം ചെയ്യൽ, പ്രതിഷേധക്കാരെ വധിക്കാൻ ഉത്തരവിടൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളും പ്രോസിക്യൂട്ടർമാർ ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ വധിക്കാൻ ഉത്തരവിട്ട കേസ് സുഡാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കനത്ത സൈനിക സുരക്ഷയിലാണ് ബഷീറിനെ കോടതിയിൽ ഹാജരാക്കിയതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ബഷീറിെൻറ വസതിയിൽനിന്ന് 1130 കോടി യു.എസ് ഡോളർ മൂല്യമുള്ള മൂന്നു രാജ്യങ്ങളുടെ കറൻസികൾ പിടികൂടിയിരുന്നതായി സുഡാനിലെ സൈനിക ഭരണാധികാരി ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാൻ ഏപ്രിലിൽ പറഞ്ഞിരുന്നു. സർക്കാറിനെതിരെ പ്രക്ഷോഭം നടത്തിയവരെ കൊലപ്പെടുത്തിയ കേസിൽ ബഷീറിനെതിരെ കുറ്റം ചുമത്തുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മേയിൽ അറിയിച്ചിരുന്നു. 2003ൽ ദർഫുറിൽ കലാപകാരികളെ അടിച്ചമർത്തുന്നതിെൻറ പേരിൽ നടത്തിയ കൂട്ടക്കൊലകളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ബഷീറിനെതിരെ യുദ്ധക്കുറ്റം നിലവിലുണ്ട്.
1989 ജൂൺ 30ന് പട്ടാള അട്ടിമറിയിലൂടെ ഭരണത്തിലേറിയ ബഷീർ 30 വർഷമാണ് രാജ്യം ഭരിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ വിലവർധനക്കെതിരെ ജനങ്ങൾ ആരംഭിച്ച സമരം നാലു മാസം പിന്നിട്ടപ്പോഴേക്ക് രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിനുള്ള പ്രക്ഷോഭമായി മാറുകയും ഒടുവിൽ ഈ വർഷം ഏപ്രിൽ 11ന് സൈന്യം ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയുമായിരുന്നു. 2011ൽ ദക്ഷിണ സുഡാൻ രൂപവത്കരിച്ചതോടെ ഐക്യ സുഡാൻ ഭരിച്ച അവസാന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.