നൈജീരിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ സ്ഫോടനം
text_fieldsഅബൂജ: നൈജീരിയയിൽ മാറ്റിവെച്ച പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ സ്ഫോടനം. വടക്കുകി ഴക്കൻ നൈജീരിയയിലെ ബോർണോ പ്രവിശ്യ തലസ്ഥാനമായ മെയ്ദുഗുരിയിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ നൈജീരിയ വർഷങ്ങളായി ബോകോഹറാം തീവ്രവാദികളുടെ ഭീഷണിയിലാണ്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചത്.
ബാലറ്റ്പേപ്പർ എത്തിക്കാനുള്ള പ്രയാസങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് അവസാന നിമിഷം മാറ്റിവെച്ചത്. പ്രതിപക്ഷത്തെ അതികു അബൂബക്കറാണ് നിലവിലെ പ്രസിഡൻറ് മുഹമ്മദ് ബുഹാരിയുടെ എതിരാളി. വൈദ്യുതി ക്ഷാമം, അഴിമതി, തീവ്രവാദ ആക്രമണ ഭീഷണി, സാമ്പത്തിക മാന്ദ്യം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ. 8.4 കോടി വോട്ടർമാരിൽ പകുതിയും 35 വയസ്സിൽ താഴെയുള്ളവരാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ എണ്ണ സമ്പുഷ്ട രാജ്യമായിരുന്നു നൈജീരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.