മുഗാബെയുടെ സംസ്കാരം: തർക്കം തീർന്നു
text_fieldsഹരാരെ: അന്തരിച്ച സിംബാബ്വെ മുൻ പ്രസിഡൻറ് റോബർട്ട് മുഗാബെയെ നാഷനൽ ഹീറോസ് സ് മാരകത്തിൽ സംസ്കരിക്കാൻ കുടുംബത്തിെൻറ അനുമതി. ഇതോടെ 37 വർഷം രാജ്യം ഭരിച്ച ഭരണാധ ികാരിയുടെ സംസ്കാരത്തെ ചൊല്ലി ഉടലെടുത്ത തർക്കം അവസാനിച്ചു.
സംസ്കാരം ഞായറാഴ ്ച നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന കിഴക്കൻ റൊഡേഷ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ച ഗറില്ലകൾ അന്ത്യവിശ്രമം െകാള്ളുന്ന ഹരാരെയിലെ നാഷനൽ ഹീറോസ് ഏക്കറിൽ മുഗാബെയുടെ സംസ്കാരവും നടത്താനാണ് ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി തീരുമാനിച്ചിരുന്നത്.
എന്നാൽ, മുഗാബെ ഔദ്യോഗിക ബഹുമതികളില്ലാതെ ജന്മനഗരമായ സിംബയിൽ അന്ത്യവിശ്രമം കൊള്ളാനാണ് മുഗാബെയുടെ താൽപര്യമെന്ന് കാണിച്ച് ഭാര്യ ഗ്രേസ് ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ സർക്കാർ തീരുമാനത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
മുഗാബെയെ അധികാരത്തിൽനിന്ന് പുറത്താക്കിയതിനെ തുടർന്നായിരുന്നു ഈ എതിർപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.