മൃതദേഹമില്ലാത്തൊരു വിലാപയാത്ര
text_fieldsഅൽ അദ്വ: ഇൗജിപ്ത് പ്രസിഡൻറായിരുന്ന മുഹമ്മദ് മുർസിയുടെ മരണവിവരം അറിഞ്ഞയുട ൻ നൈൽ നദീതടത്തിലെ ജന്മഗ്രാമമായ അൽ അദ്വ സംസ്കാര ചടങ്ങുകൾക്കുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു മണിക്കൂറിനുള്ളിൽ പൊടുന്നനെ ഗ്രാമത്തിനു ചുറ്റും ചെക ്പോയൻറുകൾ രൂപപ്പെടുകയും മഫ്തിയിലുള്ള പൊലീസുകാർ എല്ലാ കാറുകളും മിനിബസുകള ും പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു.
2012ൽ മുർസി പ്രസിഡൻറ് സ്ഥാനാർഥിയായതോട െ മാത്രം വാർത്തകളിൽ ഇടംപിടിച്ച അൽ അദ്വ, ഇതോടെ മരണവീടിെൻറ അന്തരീക്ഷത്തിൽനിന്ന് ചെറു പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സൈനികമേഖലയായി മാറി. തെരുവിലൂടെ കവചിത വാഹനങ്ങളിൽ പൊലീസുകാർ റോന്തുചുറ്റാൻ തുടങ്ങി. ഒരു കാലത്ത് പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന സർക്കാർ നിയന്ത്രണത്തിലുള്ള അൽ അദ്വ പള്ളിയിൽ മരണാനന്തര ചടങ്ങിെൻറ ഭാഗമായി മൈക്കിലൂടെ ഖുർആൻ പ്രക്ഷേപണം ചെയ്യാൻ അനുവദിച്ചില്ല. ഇതോടെ നാട്ടുകാർ തങ്ങളുടെ വീട്ടിലെ ജനാലകൾ തുറന്നിട്ട് ഖുർആൻ കാസറ്റുകൾ പ്രേക്ഷപണം ചെയ്യാൻ തുടങ്ങി.
രാജ്യമൊട്ടാകെ ആരുടെ പേരിലും പള്ളികളിൽ മയ്യിത്ത് നമസ്കാരം നടത്തരുതെന്ന് ഇമാം-ഖതീബുമാർക്ക് ചൊവ്വാഴ്ച ഇൗജിപ്ത് സർക്കാറിെൻറ മതവകുപ്പ് നിർദേശം നൽകിയതായി മിഡിൽ ഇൗസ്റ്റ് െഎ റിപ്പോർട്ട് ചെയ്തു. 2013ലെ പട്ടാള അട്ടിമറിക്കുശേഷം രാഷ്ട്രീയനീക്കങ്ങളുടെ േകന്ദ്രമായിരുന്ന പള്ളികളിൽ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കുറച്ച് വർഷങ്ങളായി വഖഫ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പള്ളികൾ ഏറ്റെടുക്കുന്നുണ്ട്.
മുർസിയെ ജന്മഗ്രാമത്തിൽ മറവുചെയ്യണമെന്ന ആവശ്യം അധികൃതർ നിരസിച്ചതും സുരക്ഷസേനയുടെ നിരീക്ഷണത്തിൽ കൈറോയിൽ സംസ്കരിക്കുമെന്നുമുള്ള വിവരം പതിയെ നാട്ടുകാർ മനസ്സിലാക്കി. അദ്ദേഹത്തിെൻറ മരണാനന്തര ചടങ്ങ് നടത്താൻ തങ്ങൾ തയാറെടുപ്പ് നടത്തിയിരിക്കുകയായിരുന്നെന്ന് മുർസിയുടെ കുടുംബ സുഹൃത്ത് പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ഖബറടക്കം തടയുംവിധം സർക്കാർ തരംതാഴുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അൽ അദ്വ പള്ളിയിൽ മയ്യിത്ത് നമസ്കരിക്കാൻ ചെന്ന മുപ്പതോളം പേരെ തടഞ്ഞതോടെ നാട്ടുകാർ ക്ഷുഭിതരായി. നമസ്കരിക്കാൻ ചെന്ന തങ്ങളെ ഇമാമടക്കമുള്ളവർ പുറത്താക്കിയതായി അധ്യാപകനായ മുഹമ്മദ് പറഞ്ഞു. സർക്കാറിെൻറ പള്ളികൾ തങ്ങൾക്കാവശ്യമില്ലെന്നും വിശ്വാസികൾ ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിലും മക്കയിലും മയ്യിത്ത് നമസ്കാരം നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വൈകുന്നേരമായതോടെ പ്രതിഷേധവുമായി ജനങ്ങൾ അദ്വ പള്ളിക്കു മുന്നിൽ സംഘടിക്കുകയും ‘സീസി മുർസിയെ കൊന്നു, രക്തസാക്ഷി സ്വർഗത്തിൽ’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതോടെ സൈന്യത്തെ പിന്തുണക്കുന്ന ഒരുകൂട്ടം സംഘടിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച ഗ്രാമത്തിലെ ഇടുങ്ങിയ ഗല്ലികളിലൂടെ നാട്ടുകാർ നടത്തിയ പ്രതിഷേധ പ്രകടനം തടയാൻ സുരക്ഷസേനക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.