കോംഗോയിൽ വിമാനം തകർന്നു; 32 മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsകിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പറന്നുയർന്ന ഉടൻ ചെറുവിമാനം അപകടത് തിൽ പെട്ട സംഭവത്തിൽ 23 മൃതദേഹങ്ങൾ കണ്ടെത്തി. ഗോമ വിമാനത്താവളത്തിൽ നിന്ന് പറന്നുയ ർന്ന ഉടനെയാണ് ഡൊർണിയർ-228 വിമാനം തകർന്നുവീണത്. 19 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
നോര്‍ത്ത് കിവുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ബേനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വിമാനക്കമ്പനിയായ ബസി ബീയുടെ ഉടമസ്ഥതയിലുള്ള ഡോര്‍ണിയര്‍ 228 ഇരട്ട എഞ്ചിന് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗോമ വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തിൽ നിരവധി വീടുകൾ തകർന്നു. അപകട കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.