ഗ്രെയ്സ് മുഗാബെ മടങ്ങി; ദക്ഷിണാഫ്രിക്കൻ സർക്കാർ മൗനത്തിൽ
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഹോട്ടലിൽ യുവ മോഡലിനെ ആക്രമിച്ച കേസിലകപ്പെട്ട സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെയുടെ ഭാര്യ ഗ്രെയ്സ് നാട്ടിലേക്ക് മടങ്ങി. ഇവർ രാജ്യം വിടുന്നതിനെതിരെ ദക്ഷിണാഫ്രിക്കൻ പൊലീസ് നേരത്തെ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഗ്രെയ്സ് രാജ്യം വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ദക്ഷിണാഫ്രിക്കൻ വൃത്തങ്ങൾ ഇതുവരെ സന്നദ്ധമായിട്ടില്ല. റോബർട്ട് മുഗാബെയോടൊപ്പം സിംബാബ്വെ വിമാനത്തിൽ ഇവർ മടങ്ങുേമ്പാൾ ദക്ഷിണാഫ്രിക്കൻ സർക്കാർ-സേന വൃത്തങ്ങൾ അഭിവാദ്യമർപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സിംബാബ്വെ പ്രസിഡൻറിെൻറ ഭാര്യ എന്നനിലയിൽ ഇവർക്ക് നയതന്ത്ര സുരക്ഷിതത്വം നൽകുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ശനിയാഴ്ച സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്ത് തീരുമാനമാണ് എടുത്തതെന്ന് വ്യക്തമാക്കാതെയാണ് ഗ്രെയ്സിന് സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞിരിക്കുന്നത്.
ഗാബ്രില്ല എയ്ഞ്ചൽ എന്ന മോഡലിനെയാണ് സിംബാബ്വെ പ്രഥമ വനിത വൈദ്യുതി വയറുകൊണ്ട് ഇൗ മാസം 13ന് ആക്രമിച്ചത്. നയതന്ത്ര സുരക്ഷിതത്വം നൽകിയിട്ടുണ്ടെങ്കിൽ സർക്കാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് മോഡലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.