ഇത്യോപ്യൻ പ്രധാനമന്ത്രി രാജിവെച്ചു
text_fieldsആഡിസ് അബബ: എത്യോപ്യൻ പ്രധാനമന്ത്രിയും ഭരണക്ഷിയുടെ അധ്യക്ഷനുമായ ഹെയിൽ മറിയം ഡെസലെഗൻ രാജിവെച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലാണ് രാജി. 2012ലാണ് ഹെയിൽ അധികാരത്തിലെത്തിയത്. രാജ്യ തലസ്ഥാനത്തെ അർബൻ ഡെവലപ്െമൻറ് പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.
സർക്കാറിന് വൻ തിരിച്ചടിയായിരുന്നു അത്. 2015ലും 2016ലും സർക്കാറിെൻറ മനുഷ്യാവകാശ ലംഘനങ്ങൾക്കും രാഷ്ട്രീയ നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന സമരങ്ങൾ ഡെസഗലൻ സർക്കാർ ക്രൂരമായി അടിച്ചമർത്തി. അതേസമയം, താൻ സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങുന്നില്ലെന്നും ഇത്യോപ്യയുടെ പുനർനിർമാണമാണ് ലക്ഷ്യമെന്നും ഡെസലെഗൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
