Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോംഗോ...

കോംഗോ പ്രസിഡൻറ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവിന് ജയം

text_fields
bookmark_border
കോംഗോ പ്രസിഡൻറ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവിന് ജയം
cancel

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെട ുപ്പിൽ പ്രതിപക്ഷ നേതാവ് ഫെലിക്സ് ഷിസേകദിക്ക് അപ്രതീക്ഷിത ജയം. 38.6 ശതമാനം വോട്ടു കൾ നേടിയാണ് ഇദ്ദേഹം മുന്നിലെത്തിയത്. യൂനിയൻ ഫോർ ദ കോംഗോളീസ് നാഷൻ പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്. ഡിസംബർ 30നാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡൻറ് ജോസഫ് കബില പിന്തുണച്ച മുൻ ആഭ്യന്തരമന്ത്രി റമസാനി ഷദാരിയും പീപ്പ്ൾസ് പാർട്ടി ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മാർട്ടിൻ ഫയാലുവുമായിരുന്നു എതിർസ്ഥാനാർഥികൾ. ഏഴു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുമായാണ് ഫയാലു മത്സരിച്ചത്.

അട്ടിമറിയാണെന്നാരോപിച്ച് ഫലം അംഗീകരിക്കാൻ എതിരാളിയായ മാർട്ടിൻ ഫയാലു വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ഫ്രാൻസും ബെൽജിയവും രംഗത്തുവന്നു. ജയത്തിന് സ്ഥിരതയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഷിസേകദിയുടെ അപ്രതീക്ഷിത വിജയം യു.എൻ രക്ഷാസമിതിയിൽ ചോദ്യംചെയ്യുമെന്ന് ബെൽജിയം അറിയിച്ചു. മാർട്ടിൻ ഫയാലുവിനാണ് കൂടുതൽ യോഗ്യതയെന്നും ഇരുരാജ്യങ്ങളും വിലയിരുത്തി. 34.8 ശതമാനം വോട്ടുകളാണ് ഫയാലുവിന് ലഭിച്ചത്. 23.8 ശതമാനം വോട്ടുകൾ നേടി ഷദാരി മൂന്നാംസ്ഥാനത്താണ്. ഇൗ മാസം 18ന് പുതിയ പ്രസിഡൻറ് അധികാരമേൽക്കും. ഭരണകക്ഷി പിന്തുണച്ച ജോസഫ് കബിലയുെട പിൻഗാമിയായി ഇമ്മാനുവൽ റമസാനി ഷദാരി രാജ്യം ഭരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.

എന്നാൽ, ഫലം കബില അംഗീകരിച്ചതായി അദ്ദേഹത്തിെൻറ ഉപദേഷ്ടാവ് അറിയിച്ചു. ബെൽജിയത്തിൽനിന്ന് 1960ൽ സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായാണ് പ്രതിപക്ഷം അധികാരത്തിലേറുന്നത്. റോമൻ കാത്തലിക് ചർച്ചിന് രാജ്യത്ത് പരമാധികാരമാണ്. തെരഞ്ഞെടുപ്പിെൻറ പ്രധാന നിരീക്ഷകരും ചർച്ചായിരുന്നു. കലാപ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കലാപം തടയാൻ എല്ലാ രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അഭ്യർഥിച്ചു. 55കാരനായ ഷിസേകദിക്ക് പ്രസിഡൻറ് പദവിയിലിരിക്കാൻ മതിയായ യോഗ്യതയില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. അദ്ദേഹത്തിെൻറ പിതാവ് എഷീനെയും പ്രതിപക്ഷ നേതാവായിരുന്നു. 2016ൽ കാലാവധി കഴിഞ്ഞിട്ടും അധികാരമൊഴിയാൻ അദ്ദേഹം വിസമ്മതിച്ചതോടെ രാജ്യം കലാപത്തിെൻറ വക്കിലെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ അധികാരമൊഴിയാൻ നിർബന്ധിതനായി. 2006ലാണ് കബില പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCongo presidential electionTshisekedi
News Summary - Congo presidential election: Outcry as Tshisekedi named winner- World news
Next Story