ബോയിങ് 737 മാക്സ് വിമാനങ്ങൾ നിലത്തിറക്കി ലോകം
text_fieldsആഡിസ് അബബ: ഇത്യോപ്യയിൽ വിമാനം തകർന്ന് 157 പേർ മരിച്ച പശ്ചാത്തലത്തിൽ ബോയിങ് 737 മാ ക്സ് എട്ട് വിഭാഗത്തിൽപെട്ട മുഴുവൻ വിമാനങ്ങളും സർവിസ് നിർത്തിവെക്കാൻ ലോകത്ത ുടനീളം സമ്മർദം ശക്തം. യൂറോപ്യൻ യൂനിയൻ കടുത്ത നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെയും ഏഷ്യയിലെ മറ്റു മേഖലകളിലെയും കൂടുതൽ രാജ്യങ്ങൾ സുരക്ഷ മുൻനിർത്തി വിമാനം നിലത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചു.
ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് ഞായറാഴ്ച പറന്നുയർന്ന് ആറു മിനിറ്റ് കഴിഞ്ഞയുടനാണ് വിമാനം തകർന്നുവീണത്. ആറു മാസത്തിനിടെ മാക്സ് എട്ടു വിഭാഗത്തിൽപെട്ട രണ്ടാമത്തെ വിമാനമാണ് വൻദുരന്തം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ മാക്സ് എട്ടു വിമാനം തകർന്ന് 189 പേരും മരിച്ചിരുന്നു. യു.എസ് കമ്പനിയായ ബോയിങ് നിർമിച്ച കമ്പനിയുടെ നിയന്ത്രണ സംവിധാനത്തിലെ വീഴ്ചകളാണ് അപകടത്തിനിടയാക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ബോയിങ് 737 മാക്സ് എട്ട്, ഒമ്പത് വിമാനങ്ങൾക്ക് ചൊവ്വാഴ്ചയാണ് യൂേറാപ്യൻ യൂനിയൻ വ്യോമയാന വിഭാഗം വിലക്കേർപെടുത്തിയത്. യൂറോപ്യൻ യൂനിയനിലേക്ക് വരുന്ന വിദേശ എയർലൈനുകൾക്കും വിലക്ക് നിലവിൽ വന്നിട്ടുണ്ട്.
ഇൗജിപ്ത്, വിയറ്റ്നാം, കസാഖ്സ്താൻ, ചൈന, സിംഗപ്പൂർ, ആസ്ട്രേലിയ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, അയർലൻഡ്, ദക്ഷിണ കൊറിയ, മംഗോളിയ, ഇന്തോനേഷ്യ, മലേഷ്യ, ഒമാൻ, യു.എ.ഇ, ഇത്യോപ്യ, നോർവേ, അർജൻറീന തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനകം വിലക്ക് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, യു.എസിൽ വിമാന സർവിസുകൾ റദ്ദാക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ എയർലൈൻസിന് 24ഉം സൗത്വെസ്റ്റ് എയർലൈൻസിന് 34ഉം മാക്സ് എട്ട് വിമാനങ്ങളുമാണ് സർവിസ് നടത്തുന്നത്. ബോയിങ് അധികൃതർ യു.എസ് പ്രസിഡൻറിനെ നേരിട്ടുവിളിച്ച് സഹായം തേടിയ പശ്ചാത്തലത്തിലാണ് നടപടി. ലോകത്തുടനീളം 54 വിമാനക്കമ്പനികൾക്കായി 350 ഒാളം ബോയിങ് 737 മാക്സ് വിമാനങ്ങളാണ് നിലവിൽ സർവിസിനുള്ളത്. ഇതിൽ യു.എസിലൊഴികെ ഏറെയും സർവിസ് നിർത്തിവെച്ചിട്ടുണ്ട്.
ബോയിങ് 737 മാക്സ് എട്ട്: പ്രശ്നങ്ങളേറെയെന്ന് വിദഗ്ധർ
വാഷിങ്ടൺ: ബോയിങ്ങിെൻറ യാത്രവിമാനങ്ങളിൽപെട്ട 737 മാക്സ് എട്ട് ആറുമാസത്തിനിടെ രണ്ട് മഹാദുരന്തങ്ങൾ വരുത്തിയെന്നത് മാത്രംമതി ലോകവ്യാപകമായി സമ്പൂർണവിലക്ക് നടപ്പാക്കാനെന്ന് വിദഗ്ധർ പറയുന്നു. യാത്ര തുടങ്ങി ഒാേട്ടാ പൈലറ്റിലേക്ക് മാറ്റുന്നതോടെ മുകളിലേക്ക് പറക്കേണ്ട വിമാനം രണ്ടോ മൂന്നോ സെക്കൻഡിനകം പെെട്ടന്ന് താഴോട്ടുപോകുന്നത് ശ്രദ്ധയിൽപെട്ടതായി നേരേത്ത യു.എസിലെ ൈപലറ്റുമാർ പരാതി നൽകിയിരുന്നു. രണ്ടുതവണ സമാന അനുഭവം വ്യത്യസ്ത പൈലറ്റുമാർ റിപ്പോർട്ടു ചെയ്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് പറയുന്നു. രണ്ടുതവണയും ഒാേട്ടാപൈലറ്റ് ഒാഫ് ചെയ്താണ് വൈമാനികർ ദുരന്തമൊഴിവാക്കിയത്. പഴയ മോഡലുകളിൽനിന്ന് ഏറെ മാറ്റത്തോടെ ഇറക്കിയിട്ടും ൈഫ്ലറ്റ് മാന്വലിൽ മതിയായ വിവരങ്ങൾ നൽകിയില്ലെന്നും വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ഇതേ വിമാനം പറത്താൻ മതിയായ പരിശീലനം കമ്പനി നൽകുന്നിെല്ലന്ന പരാതിയുമുണ്ട്.
നേരേത്ത, ഇന്തോനേഷ്യയിൽ ലിയോൺ എയർ കമ്പനിയുടെ വിമാനം തകരുന്നതിനു തൊട്ടുമുമ്പ് വൈമാനികർ പ്രവർത്തനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച ആഡിസ് അബബയിലും ദുരന്തത്തിനു മുമ്പ് വൈമാനികർ സമാന സൂചന നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. അപായസൂചനകൾ രണ്ട് അപകടങ്ങളിലും തുല്യമായതോടെയാണ് ലോകം നടപടികളുമായി രംഗത്തെത്തിയത്. എന്നാൽ, വിമാനത്തിന് പ്രശ്നങ്ങളില്ലെന്നും പുതിയ സാഹചര്യത്തിൽ സോഫ്റ്റ്േവറിൽ ആവശ്യമായ മാറ്റം വരുത്തുമെന്നുമാണ് ബോയിങ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.