കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തി
text_fieldsകിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തി. ഒരാഴ്ചക്കിടെ മരിച്ച 33പേർക്ക് രോഗബാധയേറ്റതായാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ വടക്കൻ പ്രവിശ്യയായ കിവുവിലും സമീപസംസ്ഥാനമായ ഇടുരിയിലുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
13പേർക്ക് എബോള ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേരാണ് മരിച്ചത്. മറ്റുള്ളവർ ചികിത്സയിലാണ്. രോഗബാധിതരുമായി ബന്ധപ്പെട്ട ആയിരത്തോളംപേർ നിരീക്ഷണത്തിലാണ്. രാജ്യത്ത് നിലനിൽക്കുന്ന സംഘർഷം ആേരാഗ്യപ്രവർത്തകർക്ക് രോഗപ്രതിരോധ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. വൈറസ് കണ്ടെത്തിയ പ്രവശ്യകളിൽ പ്രവർത്തനങ്ങൾ സജീവമാക്കാൻ ലോകാരോഗ്യ സംഘടന രണ്ടു ദശലക്ഷം ഡോളർ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.
1976നുശേഷം പത്താം തവണയാണ് രാജ്യത്ത് മാരകമായ രോഗബാധ കണ്ടെത്തുന്നത്. ഇൗ വർഷം േമയ് അവസാനത്തിൽ വൈറസ് ബാധയെ തുടർന്ന് 33പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.