ആഫ്രിക്കയിൽ ഭക്ഷണമില്ലാതെ 94 ലക്ഷം പേർ
text_fieldsപാരീസ്:ആഫ്രിക്കയിലെ 16 രാജ്യങ്ങളിലെ 94 ലക്ഷം പേർ ഭക്ഷണമില്ലാതെ പ്രയാസപ്പെടുകയാണെന്ന് ഐക്യരാഷ്ട്ര സഭ അധികൃതർ. ഒരു വർഷത്തിനിടെ പട്ടിണിയിലായവരുെട എണ്ണം ഇരട്ടിയാകുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
സംഘർഷങ്ങൾ വർധിച്ചതും സുരക്ഷിതത്വമില്ലായ്മയുമാണ് ഈ അവസ്ഥക്ക് കാരണം. ൈനജീരിയ, നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിലാണ് കടുത്ത പ്രതിസന്ധി നിലനിൽക്കുന്നത്. നൈജീരിയയിൽ 40 ലക്ഷം പേരും ൈനജറിൽ 15 ലക്ഷം പേരും ബുർക്കിനഫാസോയിൽ 12 ലക്ഷം പേരും പട്ടിണിയുടെ ദുരിതം അനുഭവിക്കുകയാണ്. മാലി, ബുർക്കിനഫാസോ, ൈനജീരിയ എന്നിവിടങ്ങളിൽ സുരക്ഷിതത്വമില്ലായ്മ വർധിച്ചിട്ടുണ്ട്.
കാലാവസ്ഥ മാറ്റവും ആഫ്രിക്കയിൽ പട്ടിണി കൂടാൻ കാരണമായതായി ഐക്യരാഷ്ട്രസഭയുെടയും വിവിധ സന്നദ്ധ സംഘടനകളുെടയും പ്രതിനിധികൾ പറയുന്നു. ഇൗ മേഖലയിൽ ജനനനിരക്ക് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ബുർക്കിനഫാസോയിൽ ഗ്രാമീണ മേഖലയിൽ സ്കൂളുകൾ, ആശുപത്രികൾ എന്നിവ അടഞ്ഞുകിടക്കുന്നതിനൊപ്പം ജനങ്ങൾക്ക് വീടുകളിൽ താമസിക്കാനുള്ള അവസരവുമില്ലെന്ന് പാരിസ് കേന്ദ്രമായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെൻറിെൻറ ആഫ്രിക്കയിലെ സാഹെൽ വിഭാഗം മേധാവി സിബിരി ജീൻ സൗന്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.