അഫ്ഗാനിൽ സർവകലാശാലകൾ തുറന്നു
text_fieldsലാഗ്മാൻ പ്രവിശ്യയിലെ ലാഗ്മാൻ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ കാവൽ നിൽക്കുന്ന താലിബാൻ അംഗങ്ങൾ
കാബൂൾ: ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി അഫ്ഗാനിസ്താനിലെ പൊതുസർവകലാശാലകൾ തുറന്നു.
പെൺകുട്ടികൾക്കു മാത്രമായി പ്രത്യേകം മുറിയൊരുക്കിയാണ് പഠനം നടക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കിഴക്കൻ നഗരമായ ജലാലാബാദിലെ നംഗാർഹർ യൂനിവേഴ്സിറ്റിയിൽ പെൺകുട്ടികൾക്കായി പ്രത്യേക കവാടമൊരുക്കിയതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
താലിബാൻ മുമ്പ് അഫ്ഗാൻ ഭരിച്ചപ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു.രാജ്യത്തെ സ്വകാര്യ സർവകലാശാലകളും തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പെൺകുട്ടികൾക്കും പഠനം തുടങ്ങാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

