അതിർത്തി തുറക്കുന്നതും കാത്ത് നിസ്സഹായരായ ഒരു ജനത
text_fieldsഗസ്സ സിറ്റി: ഈജിപ്ത്-ഫലസ്തീൻ അതിർത്തിയായ റഫ ചെക്ക്പോസ്റ്റ് തുറക്കുന്നതും കാത്ത് നിസ്സഹായരായ ഒരു ജനത. ഇസ്രായേലിന്റെ കനത്ത ഉപരോധം കാരണം അത്യാവശ്യ സാധനങ്ങളൊന്നും ഗസ്സയിൽ ലഭ്യമല്ല. ഭക്ഷണ വസ്തുക്കൾ, മരുന്ന്, ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയൊന്നും കിട്ടാത്ത അവസ്ഥയാണ്.
അതിർത്തിക്ക് സമീപം ഭക്ഷണവും മരുന്നുകളും വാട്ടർ പ്യൂരിഫയറുകളും പുതപ്പുകളും മറ്റും നിരവധി എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. നേരത്തേ തീരുമാനിച്ചപോലെ റഫയിൽകൂടി ചരക്കുവാഹനങ്ങൾ കടത്തിവിടുമോ എന്ന സംശയം വർദ്ധിക്കുന്നു. വെള്ളിയാഴ്ച അതിർത്തി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനപ്രതിനിധി ബോസ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംഭവിക്കുമോ എന്ന് തങ്ങൾ ആശങ്കാകുലരാണ്.
20 ട്രക്കുകൾ മാത്രംഅനുവദിക്കുന്നതിനായി ബൈഡൻ ഉണ്ടാക്കിയ കരാറിനെ ‘ആവശ്യത്തിന്റെ സമുദ്രത്തിലെ ഒരു തുള്ളി’ എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കൽ റയാൻ വിശേഷിപ്പിച്ചത്. ഇത് 2,000 ട്രക്കുകൾ എങ്കിലും ആക്കി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം റഫയിലേക്കുള്ള വഴിയിലോ 951 ടൺ ഭക്ഷണവുമായി ട്രക്കുകൾ കാത്തിരിക്കുണ്ടെന്ന് അറിയിച്ചു. അതിനിടെ, ഗസ്സയിൽ മരിച്ചവരിൽ നൂറോളം പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

