Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫുകുഷിമ ദുരന്തം:...

ഫുകുഷിമ ദുരന്തം: നഷ്ടപരിഹാരം തേടി രോഗികൾ

text_fields
bookmark_border
ഫുകുഷിമ ദുരന്തം: നഷ്ടപരിഹാരം തേടി രോഗികൾ
cancel

ടോക്യോ: തങ്ങളുടെ രോഗത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2011 ലെ ഫുകുഷിമ ആണവ ദുരന്ത സമയത്ത് പ്രദേശത്ത് വസിച്ചിരുന്നവർ കോടതിയെ സമീപിച്ചു. 17 നും 27 നും ഇടയിൽ പ്രായമുള്ള ആറുപേരാണ് ഫുകുഷിമ ആണവനിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവർ കമ്പനിക്കെതിരെ നിയമനടപടി തുടങ്ങിയത്.

ആണവ ദുരന്തത്തെത്തുടർന്ന് ആറുപേർക്കും തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു. മൊത്തം 5.4 ദശലക്ഷം യു.എസ് ഡോളറാണ് ഇവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. റിക്ടർ സ്കെയിലിൽ ഒമ്പതു രേഖപ്പെടുത്തിയ ഭൂമികുലുക്കവും അതിനെ തുടർന്നുണ്ടായ സൂനാമിയും കാരണമാണ് ജപ്പാനിലെ ഫുകുഷിമ ആണവ നിലയം 2011 മാർച്ച് 11 ന് തകർന്നത്. 300 ഓളം പേർക്ക് അപകടം കാരണം അർബുദം ബാധിച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fukushima
News Summary - 6 Japanese youth sue Fukushima nuclear plant operator over cancer claims
Next Story