ലോസ് ആഞ്ജലസ് കാട്ടുതീയിൽ നഷ്ടം 22 ലക്ഷം കോടി രൂപ; മൂന്നു മേഖലകളിൽ തീ ഇപ്പോഴും തുടരുകയാണ്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ജലസിൽ അതിസമ്പന്ന മേഖലകളെ ചാരമാക്കി പടരുന്ന കാട്ടുതീ ഇതിനകം 25,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) നഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക ബാധ്യത സൃഷ്ടിച്ച അഗ്നിബാധയാകും ഇത്.
24 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 40,000 ഏക്കർ ഭൂമി കത്തിയമർന്നു. 12,300ലേറെ കെട്ടിടങ്ങളും നശിച്ചു. അഞ്ചിടത്ത് പടർന്ന തീ മൂന്നു മേഖലകളിൽ ഇപ്പോഴും സജീവമായി തുടരുകയാണ്.
അതിസമ്പന്നർ വസിക്കുന്ന പാലിസേഡ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. ഇവിടെ മാത്രം 23,000ത്തിലേറെ ഏക്കറാണ് അഗ്നി വിഴുങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.