Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2024, കുട്ടികളുടെ...

2024, കുട്ടികളുടെ മരണത്തിൽ സ്‌ഫോടക വസ്തുക്കൾ റെക്കോർഡ് സൃഷ്ടിച്ച വർഷം -സേവ് ദി ചിൽഡ്രൻ

text_fields
bookmark_border
2024, കുട്ടികളുടെ മരണത്തിൽ സ്‌ഫോടക വസ്തുക്കൾ റെക്കോർഡ് സൃഷ്ടിച്ച വർഷം -സേവ് ദി ചിൽഡ്രൻ
cancel

കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഏകദേശം 12,000 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും ഇതിൽ 70 ശതമാനവും സ്ഫോടകവസ്തുക്കൾ മൂലമാണെന്നും യു.കെ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ ‘സേവ് ദി ചിൽഡ്രൻ’. ഇസ്രായേലി ആക്രമണങ്ങൾക്കിരയായ ഗസ്സയിലെ കുട്ടികളാണ് ഇതിൽ കൂടുതലും.

2006ൽ റെക്കോർഡുകൾ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നും 2020 ലെ മൊത്തം കണക്കിനേക്കാൾ 42 ശതമാനം കൂടുതലാണെന്നും ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോർട്ടിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നഗരമേഖലകളിലെ യുദ്ധങ്ങൾ വർധിച്ചതിനാൽ സ്ഫോടനാത്മകമായ ആയുധങ്ങൾ കുട്ടികളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തത് റെക്കോർഡ് തോതിൽ സംഭവിച്ചതായി ‘ചിൽഡ്രൻ ആൻഡ് ബ്ലാസ്റ്റ് ഇൻജുറീസ്’ എന്ന പേരിലുള്ള റിപ്പോർട്ട് വെളിപ്പെടുത്തി.

മനഃപൂർവ്വം ബാല്യകാലം നശിപ്പിക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നു. തെളിവുകൾ നിഷേധിക്കാനാവാത്തതാണ് - സേവ് ദി ചിൽഡ്രന്റെ മുതിർന്ന അഭിഭാഷക ഉപദേഷ്ടാവായ നർമിന സ്ട്രിഷെനെറ്റ്സ് പറഞ്ഞു.

‘ഇന്നത്തെ യുദ്ധങ്ങളിൽ കുട്ടികൾ ഏറ്റവും ഉയർന്ന വില നൽകുന്നു... കുട്ടികൾ ഉറങ്ങുകയും കളിക്കുകയും പഠിക്കുകയും ചെയ്യുന്നിടത്താണ് മിസൈലുകൾ വീഴുന്നത്. അവരുടെ വീടുകളും സ്കൂളുകളും പോലെ ഏറ്റവും സുരക്ഷിതമായിരിക്കേണ്ട സ്ഥലങ്ങളെ തന്നെ മരണക്കെണികളാക്കി മാറ്റുന്നു. മുമ്പ്, യുദ്ധമേഖലകളിലെ കുട്ടികൾ പോഷകാഹാരക്കുറവ്, രോഗം അല്ലെങ്കിൽ ആരോഗ്യ സംവിധാനങ്ങളുടെ പരാജയം എന്നിവയാൽ മരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.

എന്നാൽ, നഗരപ്രദേശങ്ങളിൽ സംഘർഷങ്ങൾ പതിവായി നടക്കുന്നതിനാൽ ബോംബുകളും ഡ്രോണുകളും ഉപയോഗിച്ച് ആശുപത്രികളിലും സ്കൂളുകളിലും റെസിഡൻഷ്യൽ ഏരിയകളിലും ആക്രമിക്കുമ്പോൾ കുട്ടികൾ അതിൽപെട്ടുപോവുകയാണെന്ന് ‘സേവ് ദി ചിൽഡ്രൻ’ പറഞ്ഞു. ഒരിക്കൽ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും ആഗോളതലത്തിൽ പ്രതിഷേധം നേരിടുകയും ചെയ്ത നടപടികൾ ഇപ്പോൾ അവഗണിക്കപ്പെടുന്നു. ധാർമികമായ ആ കീഴടങ്ങൽ നമ്മുടെ കാലത്തെ ഏറ്റവും അപകടകരമായ മാറ്റങ്ങളിൽ ഒന്നാണെന്നും അത് ചൂണ്ടിക്കാട്ടി.

2024ൽ ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ട സംഘർഷങ്ങൾ ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, സുഡാൻ, മ്യാൻമർ, യുക്രെയ്ൻ, സിറിയ എന്നീ പ്രദേശങ്ങളിലായിരുന്നു. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ നടത്തുന്ന വംശഹത്യാ യുദ്ധത്തിൽ 20,000 കുട്ടികൾ കൊല്ലപ്പെട്ട ഗസ്സയിലാണ് സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ മരണങ്ങൾ നടന്നതെന്നും അത് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosivesWarchild deathsGaza children
News Summary - 2024 set record for child deaths from explosives - Save the Children
Next Story