Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ റെബലുകളെ...

നൈജീരിയയിൽ റെബലുകളെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ 120 സാധാരണക്കാർ കൊല്ലപ്പെട്ടു

text_fields
bookmark_border
നൈജീരിയയിൽ റെബലുകളെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ 120 സാധാരണക്കാർ കൊല്ലപ്പെട്ടു
cancel

കഡുന: നൈജീരിയൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അബദ്ധത്തിൽ 58 സാധാരണക്കാർ കൊല്ലപ്പെട്ടു. വിമതരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാർ കൊല്ലപ്പെട്ടത്. സായുധ സംഘങ്ങൾ പിടിമുറുക്കിയ നൈജീരിയയുടെ വടക്ക് ഭാഗത്താണ് സംഭവം. കഡുന സംസ്ഥാനത്തെ ഇഗാബി കൗൺസിൽ ഏരിയയിൽ പ്രവാചക കീർത്തന സദസ്സിൽ സംഗമിച്ചവർക്കു നേരെയായിരുന്നു ഡ്രോൺ പതിച്ചത്.

85 പേരുടെ മരണം സ്ഥിരീകരിച്ച ദേശീയ എമർജൻസി ഏജൻസി തെരച്ചിൽ തുടരുകയാണെന്നും അറിയിച്ചു. ആംനസ്റ്റി ഇന്‍റർനാഷനലാണ് 120 ഓളം പേർ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. മരിച്ചതിൽ കുട്ടികളും സ്ത്രീകളുമാണ് കൂടുതൽ. നൈജീരിയയിലെ പ്രശ്നബാധിതമേഖലയിൽ ലക്ഷ്യം തെറ്റി നടക്കുന്ന ആക്രമണങ്ങളിൽ പുതിയതാണിത്. 2014 ഫെബ്രുവരിയിൽ ബർണോയിൽ നടന്ന ആക്രമണത്തിൽ 20 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackcivilians killed
News Summary - 120 civilians killed in drone attack targeting rebels in Nigeria
Next Story