Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Drama
cancel
Homechevron_rightVelichamchevron_rightWork Sheetchevron_rightഒന്നാമനാകാം

ഒന്നാമനാകാം

text_fields
bookmark_border
നാടകം ഇഷ്ടമല്ലേ കൂട്ടുകാർക്ക്. എന്നാൽ ഒരു 'ഗണിത നാടകം' പരിചയപ്പെട്ടാലോ. ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യാം.


കഥാപാത്രങ്ങൾ: അച്ഛൻ, അമ്മ, ഉണ്ണിക്കുട്ടൻ, മാഷ്

(ഉണ്ണിക്കുട്ടന്റെ വീട്. അമ്മ എന്തോ കറിക്കരിയുന്നു. അച്ഛൻ പ്രവേശിക്കുന്നു)

അച്ഛൻ: ഉണ്ണിക്കുട്ടൻ സ്കൂളിൽനിന്ന് വന്നില്ലേ?

അമ്മ: വന്നു. ക്രിക്കറ്റ് ബാറ്റുമെടുത്തുകൊണ്ട് അന്നേരം പോയതാ.

അച്ഛൻ: എപ്പോഴുമിങ്ങനെ കളിക്കാൻ വിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?

അമ്മ: മുഴുവൻ കേൾക്ക്. ആളിന്നു വലിയ സന്തോഷത്തിലാ.

അച്ഛൻ: എന്തുണ്ടായി?

അമ്മ: കണക്കിന് അമ്പതിൽ അമ്പതു മാർക്ക്.

അച്ഛൻ: ഓഹോ. മൂന്നും നാലും വാങ്ങിച്ചോണ്ടിരുന്നവൻ ഇതെങ്ങനെ ഒപ്പിച്ചെടുത്തു?

അമ്മ: അവനു ബുദ്ധിയുണ്ടെന്നേ. ക്ലാസിൽ അമ്പതിൽ അമ്പതു വേറാർക്കുമില്ല. മോളേത്തേ ഗ്രേസിയുടെ മോൾക്ക് 18. കിഴക്കേലെ അശ്വിന് ട്യൂഷനുണ്ടായിട്ട് കിട്ടിയത് മുപ്പത്തിരണ്ടാ. എന്നും 'ഫസ്റ്റ് മേടിക്കുന്നവളാണേ കാർത്തിക. അച്ഛൻ കണക്കുസാറായിട്ടു കൂടി അവൾക്കു കിട്ടിയത് നാൽപത്തിമൂന്ന്.

(ഉണ്ണിക്കുട്ടൻ പ്രവേശിക്കുന്നു)

അച്ഛൻ: മോനെത്ര മാർക്കാ കണക്കിന്?

ഉണ്ണി: അമ്പതിൽ അമ്പത്.

അച്ഛൻ: മിടുക്കൻ.

അമ്മ: ദേഹത്തു വിയർപ്പാ. പോയി കുളിക്ക്.

ഉണ്ണി: അമ്മേ കുളിച്ചിട്ട് ഞാനിച്ചിരി നേരം ടി.വി കണ്ടോട്ടെ.

അമ്മ: പിന്നെന്താ മോൻ കണ്ടോ.

അച്ഛൻ: എഴുതി വിറ്റിട്ടായാലും മതി മോനെ ഒരു ഡോക്ടറാക്കണം.

അമ്മ: അതാ എന്റെയും ആശ.

അച്ഛൻ: കാർഡിയോളജി വേണോ, ഇ.എൻ.ടി വേണോ?

അമ്മ: കാർഡിയോളജി ആയിക്കോട്ടെ.

അച്ഛൻ: വിദേശത്തൊക്കെ പോയി പഠിച്ചെങ്കിലേ ഡോക്ടർമാർക്കൊരു വിലയുള്ളൂ. ആശുപത്രിയിൽ ബോർഡു വെച്ചിരിക്കുന്നതു കണ്ടിട്ടില്ലേ. നല്ല ഡോക്ടർമാരുടെ പേരു കഴിഞ്ഞ് പത്തിരുപത്തിയാറ് അക്ഷരങ്ങൾ കാണും.

അമ്മ: നമുക്ക് വിറ്റുപെറുക്കിയോ പണയപ്പെടുത്തിയോ അവനെ പഠിപ്പിക്കണം.

അച്ഛൻ: അവന് ഡോക്ടറാവാനാണോ ഇഷ്ടം? അതോ-

അമ്മ: നമ്മളങ്ങു തറപ്പിച്ചു പറഞ്ഞാമതി. അവൻ കേൾക്കും.

(ഉണ്ണിക്കുട്ടൻ കുളി കഴിഞ്ഞുവരുന്നു)

അച്ഛൻ: മോനെ ഞങ്ങൾ ചില പ്ലാനൊക്കെ ഇടുവാ.

ഉണ്ണി: എനിക്കും ചില പ്ലാനൊക്കെയുണ്ട്.

അമ്മ: അതെന്തുവാ?

ഉണ്ണി: എനിക്ക് നെറ്റുള്ള ഒരു ഫോൺ വേണം. ഒരു സൈക്കിളും വേണം.

അച്ഛൻ: രണ്ടും അച്ഛനേറ്റു. ഇതുപോലങ്ങു മാർക്കു മേടിക്കാമോ?

ഉണ്ണി: ഫുൾ മാർക്കും വാങ്ങിയിരിക്കും. ഒരു മാർക്കുപോലും കുറയില്ല.

അമ്മ: അതു കേട്ടാമതി.

അച്ഛൻ: (അമ്മയോട്) ഇപ്പോൾ കാശുണ്ടോ ഫോൺ വാങ്ങാൻ?

അമ്മ: (കൈയിൽ കിടന്ന രണ്ടു വള ഊരിക്കൊടുക്കുന്നു) ഇതു പണയം വെച്ചോളൂ.

(അച്ഛനും അമ്മയും കൂടി ഉണ്ണിക്കുട്ടന്റെ കൈയിലും കാലിലും പിടിച്ചുയർത്തി തൊട്ടിലാട്ടുന്നു. അവർ 'ഉണ്ണി വാവേ....' പാടുന്നു).

(രംഗം മാറുന്നു. വേറൊരു ദിവസം അച്ഛനും മാഷും എതിർദിശയിൽ നടന്നുവരുന്നു)

അച്ഛൻ: മാഷെങ്ങോട്ടാ?

മാഷ്: നടക്കാനിറങ്ങി.

അച്ഛൻ: ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല മാഷേ. മോനത്രയും-

മാഷ്: രക്ഷകർത്താക്കൾ ഓർക്കേണ്ട ഒന്നുണ്ട്. മാർക്ക് അൽപം കുറഞ്ഞതുകൊണ്ട് കുട്ടി മണ്ടനാണെന്നു കരുതരുത്. മാർക്ക് ബുദ്ധിശക്തിയുടെ അളവുകോലല്ല.

അച്ഛൻ: ശരിയാ മാഷേ. എന്റെ മോൻ തന്നെ ഉദാഹരണം.

മാഷ്: അൽപം കൂടി ശ്രദ്ധിക്കുക.

അച്ഛൻ: അവൻ സ്വയം പഠിച്ചുകൊള്ളും മാഷേ. ആരും കൂട്ടിരിക്കേണ്ട.

മാഷ്: നല്ലത്. കോരിക്കൊടുക്കുകയല്ല, വാരിത്തിന്നുകയാണ് വേണ്ടത്.

അച്ഛൻ: എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്കു വാങ്ങിക്കാമെന്നേറ്റിരിക്കുവാ.

മാഷ്: കുട്ടികൾക്ക് ആത്മവിശ്വാസമുണ്ടാകുന്നതു നല്ലതുതന്നെ.

അച്ഛൻ: എന്നാലും അവൻ അമ്പതിൽ അമ്പതു മാർക്കു വാങ്ങുമെന്നു ഞാൻ കരുതിയില്ല മാഷെ.

മാഷ്: അമ്പതിൽ അമ്പതോ?

അച്ഛൻ: അതെ.

മാഷ്: ഉണ്ണിക്കുട്ടനോ?

അച്ഛൻ: അതേ. എന്താ അത്രയുമില്ലേ?

മാഷ്: ഉണ്ണിക്കുട്ടന് ഒരു മാർക്കാണ് കിട്ടിയത്.

അച്ഛൻ: ങേ!!!

(തലചുറ്റി വീഴാൻ തുടങ്ങുന്നു. മാഷ് താങ്ങിപ്പിടിക്കുന്നു)

(രംഗം മാറുന്നു. അതേ ദിവസം. അച്ഛൻ രംഗത്തേക്കോടിക്കയറി അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്നു).

അച്ഛൻ: ഉണ്ണിക്കുട്ടാ.... എവിടെ അവൻ?.... എടീ അവനെവിടെപ്പോയെന്ന്?

അമ്മ: (പ്രവേശിക്കുന്നു) എന്താ, എന്തുണ്ടായി?

അച്ഛൻ: വിളിക്കവനേ. അവന്റെയൊരു മൊബൈലും സൈക്കിളും... എല്ലാം ഞാനിന്നടിച്ചുപൊട്ടിക്കും.

അമ്മ: നിങ്ങളു കാര്യം പറ.

അച്ഛൻ: കേട്ടോ. കണക്കിനു തോറ്റു.

അമ്മ: (നെഞ്ചത്തൊരിടി) എന്റെ ദൈവമേ!

ഉണ്ണിക്കുട്ടൻ പ്രവേശിക്കുന്നു. രംഗം കണ്ട് പരുങ്ങുന്നു:

അച്ഛൻ: ഇവിടെ വാടാ. എടാ ഇങ്ങടുത്തു വരാൻ.

(അമ്മയോട്) നീ അകത്തുപോയി ഒരു വടിയെടുത്തു കൊണ്ടുവാ.

അമ്മ: എടാ മോനേ, നീ കണക്കിനു തോറ്റോ?

അച്ഛൻ: ഇല്ല ജയിച്ചു. അവന്റെ മാർക്കു കേൾക്കണോ നിനക്ക്. ഒന്ന്.

അമ്മ: ഒരു മാർക്കോ? ഞാനെന്തായീ കേൾക്കുന്നത്? ആർക്കോ തെറ്റിയതായിരിക്കും.

അച്ഛൻ: അവന്റെ സാറാ പറഞ്ഞത്.

അച്ഛൻ: കള്ളം പറഞ്ഞ് മിടുക്കുകാണിക്കാൻ നടക്കുന്നു.

അമ്മ: മാർക്കു കുറഞ്ഞതല്ല. കള്ളം പറഞ്ഞതിലാ എനിക്കു വിഷമം. (അകത്തുപോയി വടിയുമായി വരുന്നു).

അച്ഛൻ: നിന്റെ പരീക്ഷാ പേപ്പറെവിടെ?

ഉണ്ണി: എന്റെ കൈയിലുണ്ട്.

അച്ഛൻ: നിനക്കെത്ര മാർക്കാ കിട്ടിയത്?

ഉണ്ണി: ഒന്ന്.

അച്ഛൻ: അതെങ്ങനെ അമ്പതിൽ അമ്പതായി?

(ഉണ്ണി 50/50=1 എന്നെഴുതി പ്ലക്കാഡ് ഉയർത്തി കാണിക്കുന്നു).

50/50 = 1

അച്ഛൻ: അമ്പതിൽ അമ്പത് സമം ഒന്നോ?

ഉണ്ണി: 5/5 = 1 10/10 = 1 എന്നൊക്കെ സാറു പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ 50/50 = 1 അല്ലേ?

അച്ഛൻ: അതുകൊണ്ട്?

ഉണ്ണി: അതുകൊണ്ട് ഒരു മാർക്കുള്ള ഞാൻ 50/50 മാർക്കുണ്ടെന്നു പറഞ്ഞു.

അമ്മ: (എന്തോ ഓർത്തിട്ടെന്നപോലെ) ശോശാമ്മ ടീച്ചർ എന്നെയും അങ്ങനാ പഠിപ്പിച്ചത്.

അച്ഛൻ: എന്നെ അപ്പു മാഷും അങ്ങനാ പഠിപ്പിച്ചത്.

(അച്ഛനും അമ്മയും ഉണ്ണിക്കുട്ടനും രംഗത്തു വലംവെച്ചു പാടുന്നു).

അമ്പതിലമ്പത് ഒന്നാണേ

ഒന്നെന്നാലമ്പതിലമ്പതാണേ

ഉണ്ണിക്കുട്ടനു ഡോക്ടറാവാം

അമ്പതിലമ്പതു മാർക്കുണ്ടേ.

(മാഷ് പ്രവേശിക്കുന്നു)

മാഷ്: പാട്ടുകേട്ടു കേറിയതാ. 50/50 = 1 ശരിതന്നെ. എന്നാൽ, ഉണ്ണിക്കുട്ടനു കിട്ടിയ മാർക്ക് 1/50 ആണ്. 1/50 എങ്ങനെ 50/50നു തുല്യമാകും?

(എല്ലാവരും മിഴിച്ചുനിൽക്കുന്നു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DramaMaths
News Summary - Onnamanakam Malayalam Maths Drama for Childrens
Next Story