Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
women
cancel

മാർച്ച് 8 വനിതാദിനം

കാദംബിനി ഗാംഗുലി (18 ജൂലൈ 1861-3 ഒക്ടോബർ 1923)

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിത ബിരുദധാരികളിൽ ഒരാളായ കാദംബിനി ഗാംഗുലി ബംഗാളിൽ ജനിച്ചു. സ്ത്രീവിമോചന പ്രവർത്തകയായിരുന്ന അവർ സ്ത്രീത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. 1889ലെ കോൺഗ്രസ് സമ്മേളനത്തിൽ പെങ്കടുത്ത ആറു സ്ത്രീകളിൽ ഒരാളാണ്. ബംഗാൾ വിഭജന കാലത്ത് സ്ത്രീകളുടെ സമ്മേളനം വിളിച്ചുചേർത്തത് കാദംബിനി ഗാംഗുലിയായിരുന്നു.

കിറ്റൂർ ചെന്നമ്മ (23 ഒക്ടോബർ 1778–21 ഫെബ്രുവരി 1829)

കർണാടകയിലെ കിറ്റൂർ ദേശത്തെ റാണിയായിരുന്നു കിറ്റൂർ ചെന്നമ്മ. ഡൽഹൗസി പ്രഭു നടപ്പാക്കിയ ദത്തവകാശ നിരോധന നിയമത്തിെൻറ ആദ്യ ഇര കൂടിയായിരുന്നു കിറ്റൂർ െചന്നമ്മ. അവരുടെ ദത്തുപുത്രൻ ശിവലിംഗപ്പയുടെ അധികാരാവകാശം ഇൗസ്റ്റ് ഇന്ത്യ കമ്പനി തിരസ്കരിക്കുകയായിരുന്നു. കിറ്റൂർ ദേശത്തെ ആക്രമിച്ച ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുകയും കിറ്റൂർ സൈന്യം കലക്ടർ ജോൺ താക്കറെ വധിക്കുകയും ചെയ്തു. ഇംഗ്ലീഷ് സൈന്യം തടവിലാക്കിയ െചന്നമ്മ തടവിൽ കഴിയവെ തന്നെയാണ് മരിച്ചത്. 2007 സെപ്റ്റംബർ 11ന് അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ കിറ്റൂർ ചെന്നമ്മയുടെ  പ്രതിമ അനാച്ഛാദനം ചെയ്തു.

മാഡം കാമ (24 സെപ്റ്റംബർ 1861^13 ആഗസ്റ്റ് 1936)

സമ്പന്ന കുടുംബത്തിൽ ജനിച്ച ഭികാജി എന്ന മാഡം കാമ ആ ജീവിതം ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി. മുംബൈയിൽ േപ്ലഗ് പടർന്നുപിടിച്ച കാലത്ത് ജീവൻപോലും പണയംെവച്ച് അവർ രോഗികൾക്കുവേണ്ടി പ്രവർത്തിച്ചു. 1907ൽ അന്താരാഷ്ട്ര സോഷ്യൽ കോൺഫറൻസിൽ പെങ്കടുത്തിരുന്നു. ഒടുവിൽ േപ്ലഗ് പിടിപെട്ട് മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെെട്ടങ്കിലും അത് അവരുടെ ശരീരത്തെ തളർത്തി. സ്വാതന്ത്ര്യസമര സേനാനികളുമായി അടുത്തബന്ധം പുലർത്തിയ ഇവർ ഒന്നര വർഷത്തോളം ദാദാഭായ് നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇന്ത്യൻ വിപ്ലവകാരികൾ പാരിസിൽ നിന്നിറക്കിയ വന്ദേമാതരത്തിെൻറ പബ്ലിഷർ മാഡം കാമയായിരുന്നു.

കസ്തൂർബ ഗാന്ധി (1869 ഏപ്രിൽ ^1944 ഫെബ്രുവരി)

ഗാന്ധിജിയുടെ പത്നിയായതോടെ 'ബാ' ഭാരതത്തിെൻറ മാതാവായി മാറുകയായിരുന്നു. സത്യഗ്രഹത്തിെൻറ ഭാഗമായതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽെവച്ച് ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയ അവർ സബർമതിയിലെ ഗാന്ധിയുടെ നിത്യസഹായിയായി. ചമ്പാരൻ സമരം, ഖാദി പ്രചാരണ പരിപാടി, ക്വിറ്റിന്ത്യ സമരം തുടങ്ങിയവയിലെല്ലാം മുഖ്യ പങ്കാളിയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

സരോജിനി നായിഡു (13 ഫെബ്രുവരി 1879 ^ 2 മാർച്ച് 1949)

ഇന്ത്യയിലെ ആദ്യത്തെ വനിത ഗവർണറായിരുന്നു സരോജിനി നായിഡു. ഉത്തർപ്രദേശിലാണ് ഗവർണറായി പ്രവർത്തിച്ചത്. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന അവർ സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആളുകളെ ഉണർത്തി. 1947 മാർച്ച് 23ന് നടന്ന സമ്മേളനത്തിെൻറ അധ്യക്ഷയുമായിരുന്നു. നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചു.

പെറിൻബെൻ ക്യാപ്റ്റൻ (1888 ^ ഫെബ്രുവരി 1958)

ദാദാഭായ് നവറോജിയുടെ ഏകമകനായ ഡോ. അർദേഷിറിെൻറ മകളാണ് പെറിൻബെൻ ക്യാപ്റ്റൻ. ബോംെബയിലെ ആദ്യകാല വനിത പ്രസ്ഥാനമായ രാഷ്ട്രീയ സ്ത്രീസഭ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചു. ഉപ്പുസത്യഗ്രഹ കാലത്ത് പെറിൻബെൻ, ലീലാവതി ബെൻ മുൻഷി, കമലാദേവി ചതോപാധ്യായ, തത്തൻ ബെൻ മേത്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദേശമദ്യ ഷാപ്പുകളിൽ വ്യാപകമായ പിക്കറ്റിങ് നടത്തുകയും തടവറയിലാവുകയും ചെയ്തു. കോൺഗ്രസിെൻറ ഡിക്ടേറ്റർ സ്ഥാനവും വഹിച്ചിട്ടുണ്ട്.

നെല്ലി സെൻഗുപ്ത (12 ജനുവരി 1886^23 ഒക്ടോബർ1973)

കേംബ്രിജിൽ ജനിച്ച നെല്ലി , അവരുടെ അമ്മ എഡിത്തിെൻറ വിദ്യാർഥിയായിരുന്ന ജിതേന്ദ്ര മോഹെൻ സൻഗുപ്തയുമായി സൗഹൃദത്തിലാവുകയും െസൻഗുപ്തയെ വിവാഹം ചെയ്തശേഷം ഇന്ത്യയിലെത്തുകയുമായിരുന്നു. നിസ്സഹകരണ സമരത്തിലുൾപ്പെടെ പെങ്കടുത്തിട്ടുള്ള ഇവർ തടവറയിൽ കിടന്നിട്ടുണ്ട്. 1936, 1940, 1946 വർഷങ്ങളിൽ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിനുശേഷം ഭർതൃഗൃഹമായ ചിറ്റഗോങ്ങിൽ തുടരാൻതന്നെ അവർ തീരുമാനിച്ചു.

മീര െബഹൻ ((22 നവംബർ 1892 – 20 ജൂലൈ1982)

ബ്രിട്ടീഷ് നേവി ഉദ്യോഗസ്ഥെൻറ മകളായ മെഡലിൻ ഗാന്ധിജിയോടുള്ള ആരാധനയെ തുടർന്ന് അദ്ദേഹത്തിെൻറ ശിഷ്യയായി മാറുകയായിരുന്നു. സബർമതിയിലെത്തി അവിടത്തെ അന്തേവാസിയായ അവരെ ഗാന്ധിജി തന്നെയാണ് 'മീര ബെഹൻ' എന്ന് വിളിച്ചത്. 1960ൽ 'സ്പിരിറ്റ്സ് ഒാഫ് പിൽഗ്രിമേജ്' എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു.

അക്കാമ്മ ചെറിയാൻ (15 ഫെബ്രുവരി 1909^5 മേയ് 1982)

കാഞ്ഞിരപ്പള്ളിക്കാരിയായ അക്കാമ്മ ചെറിയാൻ 1938ലെ കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകളുടെ സമരത്തിെൻറ നേതാവായിരുന്നു. ചിത്തിരതിരുനാൾ രാജാവിന് നിവേദനം സമർപ്പിക്കുന്നത് തടയാൻ തോക്കുമായെത്തിയ കേണൽ വാട്കിസിെൻറ തോക്കിൻമുനയിലേക്ക് സെധെര്യം കടന്നുചെന്ന ധീരവനിതയാണ് അക്കാമ്മ ചെറിയാൻ. 1942ൽ സ്റ്റേറ്റ് കോൺഗ്രസിെൻറ ആക്ടിങ്പ്രസിഡൻറായി. സ്വാതന്ത്ര്യാനന്തര തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആനി മസ്ക്രീൻ (6 ജൂൺ 1902^19 ജൂലൈ 1963)

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിെൻറ സജീവ പ്രവർത്തകയായിരുന്നു ആനി മസ്ക്രീൻ. സിവിൽ നിയമലംഘന പരിപാടിയിൽ പെങ്കടുത്ത ആനി മസ്ക്രിന് 18 മാസത്തെ കഠിനതടവും 1000 രൂപ പിഴയും വിധിച്ചു. 1944ൽ സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി. 1948ൽ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഹാജിറ ബീഗം (10 ഡിസംബർ 1910 -20 ജനുവരി 2003)

കോളജ് പഠനകാലത്തുതന്നെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിവിധ സത്യഗ്രഹ സമരങ്ങളിൽ പെങ്കടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്ന ഹാജിറ 'പ്രഭ' എന്നപേരിൽ ഒരു ഹിന്ദി മാസിക പുറത്തിറക്കി.

1940ലെ അഖിലേന്ത്യ വിമൻസ് കോൺഫറൻസിെൻറ ഒാർഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ കോപൻേഹഗനിൽ നടന്ന വിമൻസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.

എ.വി. കുട്ടിമാളു അമ്മ (23 ഏപ്രിൽ 1905-14 ഏപ്രിൽ 1985)

നിയമലംഘന സമരത്തിൽ പെങ്കടുത്ത് അറസ്റ്റിലായി. 1936ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1937ൽ ഡി.സി .സിയുടെ ട്രഷററായി. പലതവണ ജയിൽവാസമനുഷ്ഠിച്ചു. ഒേട്ടറെ ജീവകാരുണ്യ പ്ര്വർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.

കൽപന ദത്ത് (27 ജൂലൈ 1914 -9 ഫെബ്രുവരി 1995)

കൽക്കത്തയിലെ ആദ്യ വിദ്യാർഥി സംഘടനയായ 'ഛാത്രിസംഘ'യിൽ അംഗമായി. സൂര്യസെന്നും സംഘവും നടത്തിയ ആയുധപ്പുര ആക്രമണത്തിെൻറ ഗൂഢാലോചനയിൽ പങ്കാളിയാവുകയും തുടർന്ന് തടവനുഭവിക്കുകയും ചെയ്ത കൽപന ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവകാരിയാണ്. റഷ്യൻ ഭാഷാപഠന ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഥാപക ഡയറക്ടറായിരുന്നു കൽപന.

കെ.പി. ജാനകി അമ്മാൾ (1917-1 മാർച്ച് 1992)

നാടകം എന്ന മാധ്യമത്തെ ദേശീയത വളർത്തുന്നതിൽ ഒരു ജനകീയായുധമാക്കി മാറ്റിയ ധീരയായ കലാകാരിയും വിപ്ലവകാരിയുമായിരുന്നു ജാനകി അമ്മാൾ. അന്ന് നാടകത്തിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ഇൗ സമ്പ്രദായം തകർത്തത് തമിഴ് ജനതയുടെ മനസ്സിൽ ദേശീയ ബോധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

അരുണ ആസഫലി (16 ജൂെലെ 1909 – 29 ജൂലൈ 1996)

ഉപ്പുസത്യഗ്രഹ കാലത്ത് ഗാന്ധി^ഇർവിൻ ഉടമ്പടിയുടെ ഭാഗമായി തടവറയിലെ രാഷ്ട്രീയ നേതാക്കളെല്ലാം മോചിതരായപ്പോഴും അരുണെയ വിട്ടയച്ചില്ല. ക്വിറ്റിന്ത്യ സമരകാലത്ത് പ്രമുഖരായ കോൺഗ്രസ് പ്രവർത്തകരെല്ലാം അറസ്റ്റിലായേപ്പാൾ അരുണയടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ധീരമായി നയിച്ചത്. 'ഇൻക്വിലാബ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.

ബീന ദാസ് (1911 ആഗസ്റ്റ് 24 ^ 1986 ഡിസംബർ 26)

അച്ഛനും അമ്മയും സാമൂഹിക പ്രവർത്തകരായിരുന്ന ബീനയുടെ കുഞ്ഞുനാളിൽ തന്നെ അവർ ഗാന്ധിശിഷ്യയായി മാറി. 'ഛാത്രിസംഘ' എന്ന പെൺകുട്ടികളുടെ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്ന 1926ലെ കൽക്കത്ത കോൺഗ്രസിൽ വളൻറിയറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്ത യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിനിടയിൽ ബീന ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സനു നേരെ നിറയൊഴിച്ചു. തുടർന്ന് ഒമ്പതുവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. ഗാന്ധിജിയുടെ ശ്രമഫലമായി 1939ൽ മോചിതയായ ശേഷം വീണ്ടും കോൺഗ്രസിൽ സജീവമായി. 1946 മുതൽ 1951 വരെ ബംഗാൾ നിയമസഭ സാമാജികയായിരുന്നു.

ദുർഗാവതിദേവി (7 ഒക്ടോബർ1907 – 15 ഒക്ടോബർ1999)

ബ്രിട്ടീഷ് ഭരണത്തിനെതിെര സായുധകലാപം നയിച്ച വിപ്ലവകാരിയായിരുന്നു ദുർഗാവതിദേവി. സാൻഡേഴ്സ് വധത്തിനുശേഷം ലാഹോറിൽനിന്ന് രക്ഷപ്പെട്ട് സാഹസികമായ രീതിയിൽ ഭഗത് സിങ്ങിനെ സഹായിച്ചതോടുകൂടിയാണ് ദുർഗാവതിദേവി ചരിത്രത്തിലിടം നേടുന്നത്. അതിനുശേഷം നിരവധി തവണ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം മറ്റ് സമരസേനാനികളിൽനിന്ന് തികച്ചും വ്യത്യസ്തയായി ദുർഗാവതിദേവി ഗാസിയാബിൽ സാധാരണ ജീവിതം നയിക്കാൻ തീരുമാനിച്ചു. അവിടെ തന്നെ നിർധനരായ വിദ്യാർഥികൾക്കായി വിദ്യാലയം ആരംഭിക്കുകയും ചെയ്തു.

സുചേത കൃപലാനി (1908 ജൂൺ 25^1974 ഡിസംബർ 1)

അലഹബാദിലെ കോൺഗ്രസ് ഒാഫിസ് കേന്ദ്രീകരിച്ചായിരുന്നു സുചേത കൂടുതൽ പ്രവർത്തനങ്ങളും നടത്തിയത്. രണ്ടുവർഷം തടവിലായി. 1959ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും1963ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും.

ഉഷ മേത്ത (25 മാർച്ച് 1920–11 ആഗസ്റ്റ് 2000)

എട്ടാം വയസ്സിൽ വിദേശമദ്യഷാപ്പ് പിക്കറ്റ് ചെയ്തതിനെ തുടർന്ന് മർദനമേറ്റു. ഗാന്ധിയുടെ ശിഷ്യയായിരുന്ന ഇവർ ആഡംബര ജീവിതത്തിൽനിന്ന് വിട്ടുനിന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ 1942 ആഗസ്റ്റ് ഒമ്പതിന് ബോംബെ ഗോവാലിയ ടാങ്ക് ഗ്രൗണ്ടിൽ ഉഷയടക്കമുള്ള രണ്ടാംനിര നേതാക്കൾ കോൺഗ്രസ് പതാകയുയർത്തി സമരത്തിന് ആവേശം പകർന്നു. അക്കാലത്ത് തരംഗമായിരുന്ന കോൺഗ്രസ് റേഡിയോയുടെ പിറകിൽ ഉഷ മേത്തയുമുണ്ടായിരുന്നു.

മൃദുല സാരാഭായ് (6 മേയ്1911 – 26 ഒക്ടോബർ 1974)

അതിസമ്പന്നമായ കുടുംബത്തിൽ ജനിച്ച മൃദുല പിന്നീട് ഗാന്ധി മാർഗം സ്വീകരിക്കുകയായിരുന്നു. മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ദണ്ഡി ഉപ്പുകൾ വിറ്റഴിക്കാനും മുന്നിട്ടിറങ്ങിയ അവർ പലതവണ ജയിൽവാസം അനുഭവിച്ചു. 1945ൽ ബോംബെ നിയസഭാംഗത്വം നിരസിച്ച് ശാന്തിസേനയുടെ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സ്ത്രീവിമോചനത്തെയും ദേശീയസ്വാതന്ത്ര്യത്തെയും ഇണക്കിച്ചേർത്തുകൊണ്ട് പുരുഷാധിപത്യെത്ത പൂർണമായും നിഷേധിച്ച മൃദുല സാരാഭായ് ഒരു ഫെമിനിസ്റ്റായിരുന്നു.

കമലാദേവി ചതോപാധ്യായ (3 ഏപ്രിൽ1903 – 29 ഒക്ടോബർ 1988)

ഉപ്പുസത്യഗ്രഹത്തിൽ പെങ്കടുത്ത് ബോംബെ പ്രസിഡൻസിയിൽ ആദ്യം അറസ്റ്റിലാവുന്ന വനിത. ഇന്ത്യൻ കലാമേളയെയും കരകൗശലവിദ്യകളെയും സംരക്ഷികുന്നതിൽ വലിയ പങ്കുവഹിച്ചു. ഹസ്തകലകളുടെ അമ്മയായി അവർ അറിയപ്പെട്ടു. 17 വർഷത്തോളം ഇന്ത്യൻ ഹാൻഡിക്രാഫ്റ്റ് ബോഡിെൻറ അധ്യക്ഷപദം അലങ്കരിച്ചു.

സിസ്റ്റർ നിവേദിത 28ഒക്ടോബർ 1867 – 13 ഒക്ടോബർ 1911

ഉത്തര അയർലൻഡിൽ ജനിച്ച മാർഗരറ്റ് വിവേകാനന്ദെൻറ ജീവിതത്തിൽ ആകൃഷ്ടയായി ഇന്ത്യയിലെത്തുകയായിരുന്നു. ബ്രഹ്മചര്യ സ്വീകരിച്ച ഇവർക്ക് വിവേകാനന്ദനാണ് 'നിവേദിത' എന്ന പേര് നൽകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായിരുന്നു.

ക്യാപ്റ്റൻ ലക്ഷ്മി (24 ഒക്ടോബർ1914 – 23 ജൂലൈ 2012)

ഝാൻസി റാണി റെജിമെൻറിെൻറ നേതൃത്വമേറ്റെടുത്തതോടെയാണ് ലക്ഷ്മി സ്വാമിനാഥൻ ക്യാപ്റ്റൻ ലക്ഷ്മിയാവുന്നത്. സ്ത്രീകളുടെ മാത്രമായ സൈനിക ദളമാണ് ഝാൻസി റാണി റെജിമെൻറ്. പിന്നീടങ്ങോട്ട് സാഹസികവും അതിഗൗരവുമായ പല യുദ്ധങ്ങൾക്കും അവർ നേതൃത്വം കൊടുത്തു.

മൃണാൾ ഘോറെ ( 24 ജൂൺ1928 – 17 ജൂലൈ 2012)

ആറാമത് ലോക്സഭയിലെ അംഗമായ മൃണാൾ ഘോറെ 'പാനിവാലി ബായി' എന്നാണ് അറിയപ്പെടുന്നത്. വടക്കേ മുംബൈയിലെ ഗോരെഗാവോം എന്ന സ്ഥലത്ത് രൂക്ഷമായ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ അവർ പരിശ്രമിച്ചതിെൻറ ഫലമായാണ് ഇൗ പേര് ലഭിച്ചത്.

മഹാറാണി ഗായത്രി ദേവി (23 േമയ് 1919- 29 ജൂലൈ 2009)

ജയ്പുരിലെ റാണിയായിരുന്ന മഹാറാണി ഗായത്രി ദേവി സ്വാതന്ത്ര്യത്തിനുശേഷം പാർലമെൻറിലേക്ക് മത്സരിക്കുകയും ചരിത്രവിജയം കൈവരിക്കുകയും ചെയ്തു. സി. രാജഗോപാലാചാരി രൂപവത്കരിച്ച സ്വതന്ത്ര പാർട്ടിയിൽനിന്നാണ് അവർ മത്സരിച്ചത്.

വിജയരാെജ സിന്ധ്യ (12 ഒക്ടോബർ1919 – 25 ജനുവരി 2001)

ഗ്വാളിേയാറിെൻറ രാജമാതയായ വിജയരാെജ സിന്ധ്യ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു. കോൺഗ്രസിെൻറയും സ്വതന്ത്ര പാർട്ടിയുടെയും ടിക്കറ്റിൽ മത്സരിച്ച ഇവർ പിന്നീട് ഭാരതീയ ജനസംഘം പാർട്ടിയിൽ ചേരുകയായിരുന്നു. 1957, 1967, 1971, 1991, 1996, 1998 എന്നീ വർഷങ്ങളിൽ മത്സരിച്ച് വിജയിച്ചു. 

രാജ്കുമാരി അമൃത് കൗർ (2 ഫെബ്രുവരി 1889^6 ഫെബ്രുവരി 1964)

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യ മന്ത്രിയായിരുന്നു രാജ്കുമാരി അമൃത്കൗർ. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന ഇവർ ബ്രഹ്മചര്യം സ്വീകരിച്ച് വർധയിലെ അന്തേവാസിയായി. 1932ൽ ബ്രിട്ടീഷ് പാർലമെൻറ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ഇന്ത്യൻ വനിതകളുടെ അവകാശ പത്രിക സമർപ്പിച്ചു. 1936ൽ ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഒരാളായി. സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുത്ത് നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ച അമൃത മധ്യപ്രദേശിൽനിന്ന് കോൺസ്റ്റിറ്റുവൻറ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ദിര ഗാന്ധി (19 നവംബർ 1917 ^ 31 ഒക്േടാബർ 1984)

ഇന്ത്യയിലെ ഏക വനിത പ്രധാനമന്ത്രിയായിരുന്നു ഇന്ദിര പ്രിയദർശിനി ഗാന്ധി. 1966 ജനുവരി മുതൽ 1977 മാർച്ച് വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. ബി.ബി. സി 'വുമൺ ഒാഫ് ദ മില്ലേനിയം' (സഹസ്രാബ്ദത്തിലെ വനിത) എന്നാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്.

വിജയലക്ഷ്മി പണ്ഡിറ്റ് (18 ആഗസ്റ്റ് 1900^1 ഡിസംബർ 1990)

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. നെഹ്റുവിെൻറ സഹോദരിയായിരുന്ന ഇവർ സ്വാതന്ത്ര്യത്തിനുമുമ്പ് കാബിനറ്റിൽ പദവി ലഭിച്ച ആദ്യത്തെ വനിതയാണ്. സോവിയറ്റ് യൂനിയനിലെ ഇന്ത്യൻ അംബാസഡറായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്.

വയലറ്റ് ആൽവ (24 ഏപ്രിൽ 1908 ^ 20 നവംബർ 1969)

ഒാൾ ഇന്ത്യ ക്രിസ്ത്യൻ കോൺഫറൻസിെൻറ വൈസ് പ്രസിഡൻറായിരുന്ന വയലറ്റ് ആൽവ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പെങ്കടുത്ത് നിരവധി തവണ തടവറകൾക്കുള്ളിലായിട്ടുണ്ട്. ക്വിറ്റിന്ത്യ സമരകാലത്ത് ഭർത്താവുമൊത്ത് ഫോറം എന്ന ആഴ്ചപതിപ്പ് പുറത്തിറക്കി. 'ഹാൾട്ട് ദിസ് മാർച്ച് ടു ദ ഗാലോസ്' എന്ന എഡിറ്റോറിയൽ എഴുതിയതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി.1952ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയലറ്റ് രാജ്യസഭ ഉപാധ്യക്ഷയുമായി.

രേണു ചക്രവർത്തി (21 ഒക്േടാബർ 1917^16 ഏപ്രിൽ 1994)

ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റുകാരിയാണ് രേണു ചക്രവർത്തി. മഹിള ആത്മരക്ഷാ സമിതി രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച രേണു 1952ലും 57ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവർക്കു പുറമെ കെ.ആർ. ഗൗരി, ജയലളിത, പാർവതി കൃഷ്ണൻ, മായാവതി, സുഷമ സ്വരാജ്, മമത ബാനർജി തുടങ്ങി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങളുടേതായ ഇടങ്ങൾ നേടിയെടുത്ത നിരവധി നേതാക്കളുണ്ട്. ഇന്ദിര ഗാന്ധിക്കുശേഷം മറ്റൊരു വനിത പ്രധാനമന്ത്രിയുണ്ടായില്ല എന്നത് നിരാശജനകമാണ്. രാഷ്ട്ര നിർമിതിയിൽ സത്രീകൾ ഇടപെടുക എന്നത് ജനതയുടെ പുരോഗതിക്ക് അനിവാര്യമാണ്. ഇന്ത്യയിലെ ഇതുവരെയുള്ള ചരിത്രവും മറിച്ചായിരുന്നില്ല എന്നീ വനിതകളുടെ വിജയഗാഥകൾ തെളിയിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's dayhistoryMarch 8struggle
News Summary - women's who lead milestone struggles
Next Story