Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിറം മാറുന്ന മഞ്ഞുതടാകം കണ്ട് നാഥുലയിലേക്ക്
cancel
camera_alt????????? ????? ???????????? ??????? ???????? ????????????? ?????????????
Homechevron_rightTravelchevron_rightDestinationschevron_rightനിറം മാറുന്ന...

നിറം മാറുന്ന മഞ്ഞുതടാകം കണ്ട് നാഥുലയിലേക്ക്

text_fields
bookmark_border

യാത്ര തുടങ്ങിയിട്ട് നാല് ദിവസമായി. കടാവോയിലെയും യുംതാങിലെയും ശീതക്കാറ്റ് ശരീരത്തില േക്ക് അടിച്ചുകയറിയതിൻറെ ഫലമായി കിട്ടിയ നീർക്കെട്ടും ജലദോഷവും എല്ലാവരെയും കീഴടക്കിയിരിക്കുന്നു. കൂട്ടത്തി ലൊരാൾ കടുത്ത പനി ബാധിച്ച് കിടപ്പിലാവുകയും ചെയ്തു. അവനില്ലാതെയാണ് നാലാം നാളിലെ സഞ്ചാരം.

ലാച്ചൂങിൽനിന് ന് ഗാങ്ടോക്കിലെത്തുമ്പോൾ വൈകീട്ട് ഏഴ് മണിയായി. ആറ് മണിക്കൂറിലധികം നീണ്ട യാത്ര. നാഥുലയാണ് അടുത്ത യാത് രലക്ഷ്യം. ഗാങ്ടോക്കിൽ എത്തിയ ദിവസം നാഥുലയിലേക്ക് പെർമിറ്റ് കിട്ടില്ല എന്ന വിവരമാണ് ഇൻഫർമേഷൻ സെൻററിൽ നിന്ന് ലഭിച്ചത്. ''വടക്കൻ സിക്കിമിൽ പോയി വരൂ, ഭാഗ്യമുണ്ടേൽ രണ്ട് ദിവസത്തിനകം പാത തുറന്നേക്കും'' എന്നും അവ ർ പറഞ്ഞിരുന്നു. നാഥുല യാത്ര നടക്കില്ലേൽ പശ്ചിമബംഗാളിലെ ഡാർജിലിങിലേക്ക് യാത്ര മാറ്റുക എന്നതായിരുന്നു പ്ലാൻ ബ ി. ലാച്ചൂങിലേക്ക് പാക്കേജ് നൽകിയ അേത ഒാപറേറ്ററെ വീണ്ടും ബന്ധപ്പെട്ടു. ഭാഗ്യം. നാഥുലയിലേക്കുള്ള വഴി തുറന്നി ട്ടുണ്ട്. മഞ്ഞുവീഴ്ചക്ക് ശക്തി കുറഞ്ഞിരിക്കുന്നു. രാവിലെ ഏഴ് മണിക്ക് ഡ്രൈവർ എത്തുമെന്ന് അയാൾ പറഞ്ഞു. ഏഴ് മണിക്ക് ഞങ്ങൾ റെഡി ആയെങ്കിലും ഡ്രൈവർ എത്താൻ പിന്നെയും കുറേ സമയമെടുത്തു.

നാഥുലയിലെ സൂചന ബോർഡ്. തിബത്ത് ത ലസ്ഥാനമായ ലാസയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയത് കാണാം

ഗാങ്ടോക്കിൽനിന്ന് 56 കിലോമീ റ്റർ അകലെയാണ് ഇന്തോ -ചൈന (തിബത്ത്) അതിർത്തിയായ നാഥുല. ചെങ്കുത്തായ ചുരങ്ങൾ ഏറെ പിന്നിട്ട് വേണം ഇൗ ഹിമാലയ ശിഖ ിരത്തിലെത്താൻ. പുറപ്പെടാൻ വൈകിയത് ഞങ്ങളുടെ യാത്രയെ ശരിക്കും ബാധിച്ചുവെന്ന് പറയാം. ചുരത്തിൽ സൈനിക ചെക്പോസ ്റ്റ് ആയ തേഡ് മൈലിൽ എത്തിയപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരകണ്ടു. അര മണിക്കൂറിലധികം ചുരത്തിൽ കുടുങ്ങാൻ ഇ ത് കാരണമായി. സിക്കിം പൊലീസ് നൽകിയ പെർമിറ്റ് ഡ്രൈവർ ചെക്ക്പോസ്റ്റിൽ പട്ടാളക്കാരെ കാണിച്ചു. 

നാഥുല കവാടം

ഹിമാലയ പാതകളിലൂടെയുള്ള ഡ്രൈവിങ് അങ്ങേയറ്റം സാഹസി കവും ദുഷ്കരവുമാണ്. ചെങ്കുത്തായ മലകൾ കീറിയുണ്ടാക്കിയ പാതകളി ൽ പലഭാഗത്തും ഒരു വാഹനത്തിന് കഷ്ടിച്ച് പോകാനുള്ള വീതിയും ഉയരവ ുമേയുള്ളൂ. വാഹനത്തിെൻറ മുകൾ ഭാഗം തൂങ്ങിനിൽക്കുന്ന പാറകളിൽ തട്ടുമെന്ന് തോന്നുന്നു. ആ പേടിയിൽ മുൻ സീറ്റിലിരിക്കുന്ന ആൾ ഇടക്കിടെ തല താഴ്ത്തുന്നുണ്ട്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹിമാലയ പാതകൾ. ഒന്ന് ശ് രദ്ധതെറ്റിയാൽ അതിഭീകരമായ ദുരന്തം നേരിടേണ്ടി വരും. അടിക്കടിയുണ്ടാക ുന്ന മണ്ണിടിച്ചിലുകൾ ഇൗ പാതയിൽ നിരന്തരം തടസ്സം സൃഷ്ടിക്കാറുണ്ട്. സദാ സൈനിക വാഹനങ്ങളുടെ പട് രോളിങ് ഉള്ള റോഡായതിനാൽ സൈന്യം തന്നെ എളുപ്പത്തിൽ ഇത് പരിഹരിക്കും എന്ന ഗുണവുമുണ്ട്. എങ്കിലും ഞങ്ങൾക്ക് മുന്നിലുള്ള വാഹനം റോഡിലേക്ക് വീണ മണ്ണിൽ കുടുങ്ങി. യാത്രക്കാർ ഇറങ്ങി തള്ളിയാണ് വണ്ടി കരകയറ്റിയത്. മണ്ണിടിച്ചിൽ കഴിഞ്ഞാൽ പാതയിൽ മഞ്ഞുകട്ടകൾ വരികയായി. ഞങ്ങൾക്ക് മുമ്പ് കുേറ വാഹനങ്ങൾ കടന്നുപോയതിനാൽ അത് വലിയ പ്രശ്നമായില്ല. പോകും വഴി ചെറുഗ്രാമങ്ങൾ ധാരാളം കണ്ടു. തിബത്തിനോട് ചേർന്ന പ്രദേശമായതിനാലാവണം ഗ്രാമവാസികളിൽ ഏറെയും ബുദ്ധ മത വിശ്വാസികളാണ്. ഞങ്ങളുടെ ഡ്രൈവറും ഒരു ബുദ്ധ വിശ്വാസിയാണ്.

നാഥുല ചുരത്തിലെ ഇടുങ്ങിയ പാതയിൽ ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്ക്

ചരിത്രപ്രസിദ്ധമായ പട്ടുപാതയുടെ ഭാഗമാണ് ഇൗസ്റ്റ് സിക്കിം ജില്ലയിലെ നാഥുല ചുരം. ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റൂട്ട്. ഒറ്റ പാതയല്ലിത്, നൂറ്റാണ്ടുകളായി സഞ്ചാരികളും കച്ചവടസംഘങ്ങളും നാടോടികളും ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ, ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ബി.സി 114ലിലാണ് സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്‌, പേർഷ്യ, ഇന്ത്യ ഉപഭൂഖന്ധം എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ തമ്മിലെ സാംസ്കാരിക സമ്പർക്കങ്ങളുടെ പ്രധാന കൈവഴിയായിരുന്നു ഈ പാത.

മണ്ണിൽ ചക്രം പൂണ്ട വണ്ടി തള്ളിക്കയറ്റുന്നു

സ്വാതന്ത്ര്യത്തിന് മുമ്പ് വരെ വളരെ സജീവമായിരുന്നു വ്യാപാര പാത. നാഥുല കടന്നാൽ തിബത്തായി. നാഥുലയിൽ ബോർഡർ റോഡ്സ് ഒാർഗൈനസേഷെൻറ സൂചന ബോർഡിൽ തിബത്തിൻെറ തലസ്ഥാനമായ ലാസയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയത് കാണാം- 563 കിലോമീറ്റർ. 1949 ലാണ് തിബത്തിന് നേരെ ചൈന അധിനിവേശം നടത്തുന്നത്. 1959 ഓടെ അധിനിവേശം പൂർണമാവുകയും തിബത്ത് പൂർണമായും ചൈനയുടെ കീഴിൽ വരികയും ചെയ്തു. തിബത്തിൽനിന്ന് ധാരാളം അഭയാർഥികൾ ഇതുവഴി ഇന്ത്യയിലേക്ക് ഒഴുകി. തിബത്തുകാരുടെ പരമോന്നത നേതാവ് ഇന്ത്യയിലേക്ക് പലായനം ചെയ്തത് ഇതുവഴിയല്ല. 1962ലെ ഇന്ത്യ^ചൈന യുദ്ധത്തെ തുടർന്ന് നാലു പതിറ്റാണ്ടിലധികം അടച്ചിട്ട ഇൗ പാത 2006ൽ മാത്രമാണ് തുറന്നത്. ഇരുരാജ്യങ്ങളും തമ്മിലെ മഞ്ഞുരുക്കത്തിെൻറ ഭാഗമായിരുന്നു അത്. ഹിന്ദുമത വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളായ മാനസരോവർ തടാകം (Mapam Yumtso), കൈലാസ പർവതം ( Mount Kailash) എന്നിവിടങ്ങളിലേക്ക് ചില ഘട്ടങ്ങളിൽ നാഥുല വഴി ചൈന യാത്രാനുമതി നൽകാറുണ്ട്. ഇരുസ്ഥലങ്ങളിലേക്കും പക്ഷേ, ഉത്തരാഖണ്ഡ് വഴിയോ നേപ്പാൾ വഴിയോ ആണ് യാത്ര എളുപ്പം. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ഇതുവഴി ആകും എളുപ്പം.
ഇന്ത്യക്കും ചൈനക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗം കൂടിയാണ് നാഥുല. ഗാങ്ടോക്കിൽനിന്ന്‌ 56 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന നാഥുല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത മാർഗങ്ങളിലൊന്നാണ്‌. സമുദ്രനിരപ്പിൽനിന്ന്‌ 14,140 അടിയാണ് ഉയരം. ഇന്ത്യ^ചൈന വ്യാപാരം ഇതുവഴി ഇപ്പോഴും നടക്കുന്നുണ്ട്. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് ചരക്കുവാഹനങ്ങൾ കടത്തിവിടുക. ഇന്ത്യക്കും ചൈനക്കുമിടയിലെ അഞ്ച് ബോർഡർ പേഴ്സനൽ മീറ്റിങ് പോയിൻറുകളിൽ ഒന്ന് കൂടിയാണ് നാഥുല.

ഒഴുക്കറ്റ ഹിമ തടാകം
കാഴ്ചകളെ മുഴുവൻ െഎസ് പൊതിഞ്ഞുനിർത്തിയിട്ടുണ്ട്. മലകളിലും അവക്കിടയിലൂടെയുള്ള പാതകളിലും മഞ്ഞുറഞ്ഞ് വെള്ളപുതച്ചിരിക്കുന്നു. അതിശൈത്യകാലമാണ് ഇത്. വെയില് ശക്തമായിട്ടും തണുപ്പിനൊട്ടും കുറവില്ല. താപനില മൈനസ് എട്ട് കഴിഞ്ഞിരിക്കുന്നു. ഇൗ പാതക്കിടയിലെ മനോഹരമായ ഒരു സ്ഥലത്തേക്കാണ് ഞങ്ങൾ എത്തിയത്. ചങ്കു തടാകം (Tsomgo Lake). സമുദ്രനിരപ്പിൽനിന്ന് 12310 അടിയാണ് ഉയരം. സിക്കിമുകാർക്ക് പുണ്യതടാകമാണിത്. രക്ഷാബന്ധൻ, ഗുരു പൗർണിമ ആഘോഷങ്ങൾ ഇവിടെ നടക്കാറുണ്ട്.

ചങ്കു തടാകം വസന്തകാലത്ത്

തടാകമാണെങ്കിലും ഒരു തുള്ളി വെള്ളം കാണാനില്ല. ഒഴുക്കറ്റ ഹിമതടാകം. മഞ്ഞുപാളികൾക്ക് താഴെ തടാകത്തിന് ഒഴുക്കുണ്ടോ എന്നറിയില്ല. തടാകത്തിന് ചുറ്റും നെടുനീർന്ന് നിൽക്കുന്നു ഹിമവൽ ശൃംഗങ്ങൾ. വെള്ളം പൂർണമായും െഎസായി മാറിയിട്ടുണ്ട്. കരയേത്, തടാകമേത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. തടാകക്കരയെന്ന് തോന്നിച്ച, മറ്റു സഞ്ചാരികൾ നടക്കുന്ന വഴിയിലൂടെ ഞങ്ങളും നടന്നു. യുംതാങിലെ പോലെ പ്രത്യേക ബൂട്ടും കൈയുറയും ധരിച്ചിട്ടുണ്ട്. നമ്മുടെ ഷൂ വെച്ച് ഒരടി മുന്നോട്ട് പോകാൻ കഴിയില്ല. ഐസിൽ കാല് നന്നായി പൂണ്ട് പോകുന്നുണ്ട്.

ചങ്കു ഐസ് തടാകം

സഞ്ചാരികളുടെ വലിയ തിരക്കുണ്ട്. ഏത് സീസണിലും ചങ്കു മനോഹരിയാണ്. ശൈത്യകാലത്ത് െഎസ് തടാകം. വസന്തകാലത്ത് നീലത്തടാകം. ഋതുഭേദങ്ങൾക്കനുസരിച്ച് നീലയും ചുവപ്പും നിറമണിയുന്ന അപൂർവ തടാകം കൂടിയാണിത്. ഇന്ത്യയിലെ അപൂർവ ഹിമതടാകങ്ങളിലൊന്നാണ് ചങ്കു. ലഡാക്കിലെ പ്രസിദ്ധമായ മഞ്ഞുതടാകം പാൻഗോങിനെക്കാൾ 1000 അടി ഉയരം കുറവാണ് ചങ്കുവിന് എങ്കിലും കാഴ്ചയുടെ വിസ്മയ ലോകം തന്നെയാണിവിടം.

മഞ്ഞുവഴികളിലൂടെ, യാക്കിൻ പുറത്ത്
തടാകക്കരയിലൂെട യാക്കുകളുടെ പുറത്ത് സഞ്ചാരിക്കുന്നവരെ കണ്ടു. ഒരാൾക്ക് അര മണിക്കൂറിന് 250 രൂപ കൊടുക്കണമെന്ന് മാത്രം. കടാവോയിൽ കണ്ട യാക്ക് അല്ല ഇത്. ഇവക്ക് കാട്ടുപോത്തിെൻറ വലിപ്പവും ഉയരവുമുണ്ട്. വളഞ്ഞുനിൽക്കുന്ന നീളൻ െകാമ്പുകളും. കൊമ്പ് രണ്ടും ചുവന്ന തുണികൊണ്ട് പൊതിഞ്ഞിരിക്കുന്നു. മുകളിൽ ഇരിക്കാൻ തുണികൊണ്ട് സൗകര്യമൊരുക്കിയിട്ടുണ്ട്.

തടാകത്തിെൻറ കിഴക്ക് ഭാഗത്തേക്ക് നീളുന്ന െഎസ് മലയിലൂടെ യാക്കിെൻറ പുറത്തിരുന്ന് സഞ്ചാരം അപൂർവ അനുഭവമാണ്. െഎസ് വിരിച്ച മലവാരത്തിലൂടെ മുകളിൽനിന്ന് കുത്തനെ ഒാടിയിറങ്ങുകയാണ് ഒരു യാക്ക്. പുറത്തിരിക്കുന്ന പെൺകുട്ടി ഉച്ചത്തിൽ അലറിവിളിക്കുന്നുണ്ട്. പേടിച്ചിട്ടാണോ ആനന്ദത്തിെൻറ പാരമ്യത്തിലാണോ എന്നറിയില്ല. കുന്നിൻ മുകളിൽനിന്ന് അതി വേഗത്തിൽ ഒരു കൂസലുമില്ലാതെ യാക്ക് തടാകക്കരയിലേക്ക് കുതിച്ചിറങ്ങുകയാണ്. ഞങ്ങളെ പോലെ ബൂട്ട് ഇട്ടിട്ടില്ലല്ലോ ആ മൃഗം. എന്നിട്ടും കാലടികളിൽ ഒരു പതർച്ചയുമില്ല. ഇപ്പോ കുത്തിമറിഞ്ഞ് യാക്കും പുറത്തിരിക്കുന്ന പെണ്ണും വീഴുമെന്ന് തോന്നിച്ചെങ്കിലും തടാകക്കരയിൽ കൃത്യം ചെന്ന് യാക്ക് ബ്രേക്ക് ചവിട്ടി. രാജസ്ഥാൻ യാത്രയിൽ സാം മണൽപരപ്പുകളിലൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്തത് ഒാർക്കുകയായിരുന്നു അന്നേരം. മുട്ടറ്റം പൂണ്ട് പോകുന്ന മണലാഴങ്ങളിലൂടെ രണ്ടാളെ പുറത്തിരുത്തി ഒട്ടകം സഞ്ചരിക്കുേമ്പാൾ ഇവിടെയിതാ അത്രയുമാഴത്തിൽ കാല് പൂണ്ട് പോകുന്ന മഞ്ഞ്മലകൾക്കിടയിലൂടെ യാക്ക് ഒാടുന്നു! സൃഷ്ടിപ്പിെൻറ വിസ്മയക്കാഴ്ചകൾ.

യാത്രസംഘം

ഒറ്റമരങ്ങളുടെ ചില്ലകൾ മാത്രം പുറത്തേക്ക് കാണുന്നുണ്ട്. അവയിൽ കെട്ടിയ ബുദ്ധതോരണങ്ങളും പകുതിമാത്രമേ വെളിയിൽ കാണുന്നുള്ളൂ. തടാകത്തിൽ ഒന്നിറങ്ങി നോക്കിയാലോ എന്നായി കൂട്ടത്തിലൊരാൾ. ആർക്കും ഒറ്റക്ക് ധൈര്യമില്ല. െഎസ് ഇടിഞ്ഞ്വീണ് താഴേക്ക് പതിച്ചാലോ. എന്നാൽ, ഒരു സംയുക്ത നീക്കം ആവാമെന്നായി. ആറ് പേരും കൈ കോർത്ത് പിടിച്ച് ഇറങ്ങാൻ ഒരു ശ്രമം നടത്തി. ഒരാൾ വീണാൽ മറ്റുള്ളവർ വലിച്ച് കയറ്റിക്കോണം. തടാകത്തിെൻറ ചില ഭാഗങ്ങളിൽ ഞങ്ങൾ കാൽവെച്ചപ്പോഴേക്കും നീണ്ട വിസിൽ മുഴക്കങ്ങൾ കേട്ടു. സെക്യൂരിറ്റി ഗാർഡ് വന്ന് ഏതോ ഭാഷയിൽ ചീത്തവിളിക്കുന്നുണ്ട്. ഭാഷ ഏതായാലും തെറി പെട്ടന്ന് മനസ്സിലാകും. ഇറങ്ങിയ അതേ വേഗതയിൽ ഞങ്ങൾ തിരിച്ചുകയറി. അപ്പോഴതാ ഒരു പട്ടി തടാകത്തിെൻറ ഒത്ത നടുവിലൂടെ നടന്നുപോകുന്നു! പട്ടിയെ തടയാൻ ആരുമില്ല. ഇക്കരയിൽ നിന്ന് മറുകര എത്തും വരെ ഞങ്ങളത് നോക്കി നിന്നു. യാക്കിനൊപ്പം കുറച്ച് ചിത്രങ്ങൾ പകർത്തി അടുത്ത കാഴ്ചയിലേക്ക് നീങ്ങി.

പർവത മുകളിലേക്ക് ഒരു ആകാശ സഞ്ചാരം
ചങ്കുവിലെ ഏറ്റവും മനോഹര അനുഭവം റോപ്വേ (Tsogmo passenger Ropeway) സഞ്ചാരം ആയിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാർ ആയ ഇത് ചങ്കു തടാകക്കരയുടെ കിഴക്ക് ഭാഗത്തുള്ള മലമുകളിലേക്ക് 625 മീറ്റർ ഉയരത്തിലേക്ക് പറക്കുന്നു. സിക്കിം ടൂറിസം വകുപ്പിന് കീഴിലുള്ള ഇൗ പദ്ധതി അടുത്ത കാലത്താണ് കമീഷൻ ചെയ്തത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് പ്രവർത്തനം. 12700 അടി ഉയരത്തിലാണ് കേബിൾ കാർ ചെന്നെത്തുന്ന പർവതം സ്ഥിതി ചെയ്യുന്നത്. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ഞങ്ങൾ ചെന്നപ്പോൾ. 250 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ്. ഒരു കേബിൾ കാറിൽ ആറ് പേർക്ക് യാത്ര ചെയ്യാം. ഭാഗ്യവശാൽ ഞങ്ങൾ ആറുപേർക്കും ഒന്നിൽ തന്നെ പ്രവേശനം കിട്ടി. ആകാശത്തിലേക്ക് കുത്തനെ കയറുകയാണ്.

പുറപ്പെടാൻ ഒരുങ്ങുന്ന കേബിൾ കാർ

എങ്ങും തൂവെള്ള നിറം മാത്രം. ഒരു വശത്ത് മഞ്ഞണിഞ്ഞ നാഥുല ചുരം. മറു വശത്ത് നാഥുല ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഹിമ സാനുക്കൾ. അഞ്ച് മിനുറ്റ് കൊണ്ട് ഞങ്ങൾ മലയുടെ മുകളിലെത്തി. ഇവിടെ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മഞ്ഞുതാഴ്വരകളുടെ ഒത്ത നടുവിൽ നിൽക്കുന്ന പോലുള്ള പ്രതീതി. പല നാടുകളിൽനിന്നുള്ള സഞ്ചാരികളുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള കുറേ പേർ മലമുകളിൽ ഞങ്ങൾക്ക് മുമ്പ് എത്തിയിട്ടുണ്ട്. അവരിലൊരാൾ ബംഗ്ലാദേശ് പതാക വീശി ആഹ്ലാദം പ്രകടിപ്പിക്കുന്നു. സ്വപ്ന തുല്യമായ ഉയരങ്ങൾ കീഴടക്കി എന്ന സന്തോഷമാകും അവരുടെയുള്ളിൽ.

മലമുകൾ കാഴ്ച

ശ്വാസം നേരാംവണ്ണം എടുക്കാൻ കഴിയുന്നില്ല. അസഹ്യമായ തലവേദനയും തലകറക്കവും. സഹയാത്രികരുടെയെല്ലാം സ്ഥിതി ഇതുതന്നെ. പോരാത്തതിന് ചങ്കുവിലെ അർമാദത്തിനിടെ ബൂട്ടിനുള്ളിൽ കയറിയ െഎസ് കട്ടകൾ ഉണ്ടാക്കുന്ന അസ്വസ്ഥതയും. രണ്ട് സോക്സ് ധരിച്ചിട്ടുണ്ടെങ്കിലും തണുപ്പ് ശരീരത്തിലേക്ക് തുളച്ചുകയറുകയാണ്. എത്രയും വേഗം താഴെയെത്തണമെന്നായി. ഇങ്ങോട്ട് പോന്നതിനേക്കാൾ വലിയ ക്യൂവാണ് തിരിച്ചറിക്കത്തിന്. കുട്ടികളെയും പ്രായമായവരെയും രോഗികളെയും കൊണ്ട് ഒരിക്കലും ഇങ്ങോട്ട് വരരുത്. നമ്മുടെ ശരീരം കൈവിട്ടുപോകുന്ന സ്ഥിതി. നമ്മുടെ മുന്നൊരുക്കങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന തണുപ്പ്.


സൈനികരുടെ വിശുദ്ധ ക്ഷേത്രം
നാഥൂലാ പാസിലേക്കുള്ള യാത്രയിൽ ജല്‍പായ് എന്ന സ്ഥലത്ത് ഒരു വിശുദ്ധ ക്ഷേത്രമുണ്ട്. നിത്യവും ധാരാളം സന്ദർശകർ എത്തുന്ന ബാബ മന്ദിർ. ഹര്‍ഭജന്‍ സിങ് എന്ന ധീരജവാനെ കുടിയിരുത്തിയിരിക്കുന്ന പട്ടാളക്ഷേത്രം. ഹര്‍ഭജന്‍സിങ് എന്ന ഈ പട്ടാളക്കാരന്‍ മൂന്നാംകണ്ണിലൂടെ സംഭവിക്കാന്‍ പോകുന്നത് മുന്‍കൂട്ടികാണുന്ന ജവാനായിരുന്നു എന്നാണ് വിശ്വാസം. 1968 ഒക്ടോബറിൽ ഒരുനാള്‍ അദ്ദേഹത്തെ ചൈന അതിര്‍ത്തിയില്‍ കാവലിന് നിയോഗിച്ചിരുന്നു. പിന്നെ തിരിച്ചുവന്നില്ല. കൊടിയ ഹിമപാതം ഉണ്ടാകുമെന്ന് അദ്ദേഹം മുേമ്പ പ്രവചിച്ചിരുന്നു. അപ്രത്യക്ഷനായി മൂന്നാംനാൾ ഒരാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഹർഭജൻ തെൻറ ശവശരീരം ഇന്ന സ്ഥലത്ത് മഞ്ഞിൽ താഴ്ന്ന് കിടപ്പുണ്ടെന്ന് പറഞ്ഞു. അത് ശരിയായിരുന്നത്രെ. ഹിമമേഖലകളിലെ അപകടങ്ങളിൽനിന്നും ശത്രുവിെൻറ ആക്രമണങ്ങളിൽനിന്നും തങ്ങളെ രക്ഷിക്കുന്നത് ബാബയാെണന്ന് സൈനികരിൽ പലരും വിശ്വസിച്ചുപോരുന്നു. അതിര്‍ത്തിക്കടുത്ത് ജല്‍പായില്‍ ഈ ജവാനെ ആവാഹിച്ചിരുത്തി ക്ഷേത്രം പട്ടാളക്കാര്‍ പണിതു. അതാണ് ബാബ മന്ദിർ.

വഴിയിൽ കണ്ട ഒരു പട്ടാളക്യാമ്പ്

വേറെയും വിശ്വാസങ്ങളുണ്ട് ഹർഭജൻ സിങുമായി ബന്ധപ്പെട്ട്. എല്ലാ വർഷവും സെപ്റ്റംബർ 11ന് ഇവിടെനിന്ന് ന്യൂ ജയ്പാൽഗുരി സ്റ്റേഷനിലേക്ക് ഹർഭജൻ സിങിെൻറ യൂനിഫോമും മറ്റുമായി ഒരു ജീപ്പ് പുറപ്പെടും. അവിടെനിന്ന് അദ്ദേഹത്തിെൻറ ജൻമ ഗ്രാമമായ പഞ്ചാബിലെ കുകയിലേക്കുള്ള ട്രെയിനിൽ അവ കൊടുത്തയക്കും. ബാബ ഇരിക്കുന്നതായി സങ്കൽപിച്ച് ഒരു ബെർത്ത് ഒഴിച്ചിടും. മൂന്ന് സൈനികർ ട്രെയിനിൽ അനുഗമിക്കും. പട്ടാളക്കാർ എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ ഹർഭജൻ സിങിൻെറ മാതാവിന് നൽകുന്ന രീതിയുമുണ്ട്. അതിർത്തികളിൽ, പ്രത്യേകിച്ചും യുദ്ധ മേഖലകളിൽ ഇത്തരം ക്ഷേത്രങ്ങൾ വേറെയുമുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രയിൽ ജയ്സാൽമീരിലെ പാകിസ്താൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ടാനോട് മാത ക്ഷേത്രം ഒരുദാഹരണം. ഇന്ത്യ^പാക് യുദ്ധത്തിൽ പാകിസ്താൻ വർഷിച്ച നൂറു കണക്കിന് മിസൈലുകളെ ടാനോട്ട് മാത പ്രതിരോധിച്ച് നിർത്തിയെന്നാണ് വിശ്വാസം. അതുപോലെ, സൈനികരുടെ ഒരു തീർഥാടന കേന്ദ്രമാണ് ബാബ മന്ദിർ. വീടും കുടുംബവും എല്ലം വിട്ട് മാസങ്ങളോളം മരണമുഖത്ത് കാവലിരിക്കുന്ന പട്ടാളക്കാർക്ക് വലിയ ആശ്വാസവും സാന്ത്വനവും ഇത്തരം ആരാധനാലയങ്ങൾ നൽകുന്നുണ്ടാകണം.

അവരാണ് യഥാർഥ ചൗക്കീദാർമാർ
ഞങ്ങൾ ചങ്കുവിൽ പത്ത് മണിയോടെയാണ് എത്തുന്നത്. അപ്പോഴും പക്ഷേ, വീടുകളുടെ മേൽകുരകളെ െഎസ് പൊതിഞ്ഞിട്ടുണ്ട്. കടകൾക്കിടയിലൂടെയുള്ള ഇടനാഴികളിൽ െഎസ് കൂമ്പാരങ്ങൾ മാത്രമേയുള്ളൂ. അവക്ക് മുകളിലൂടെയാണ് നടത്തം. എന്തിനേറെ പറയുന്നു, ബാത്ത്റൂമിലെ വെള്ളം പോലും പാതി െഎസാണ്. ഇവിടെയും പക്ഷേ, മുനുഷ്യർ ജീവിക്കുന്നുണ്ട്. തടാകത്തിനോട് ചേർന്ന ഗ്രാമത്തിൽ 60 ഒാളം വീടുകളുണ്ട്. 350 ഒാളം മനുഷ്യർ ഇവിടെ ജീവിക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകൾ ചെയ്താണ് അവർ ജീവിക്കുന്നത്. അതിലേറെ അത്ഭുതപ്പെടുത്തുന്ന കാര്യം. ഇനിയും 1500 അടി ഉയരത്തിലാണ് നാഥുല സ്ഥിതി ചെയ്യുന്നത്. അടുത്ത ലക്ഷ്യ സ്ഥാനം. നാഥുലയിലും മനുഷ്യർ ജീവിക്കുന്നു. രാജ്യത്തിെൻറ യഥാർഥ കാവൽക്കാർ, നമ്മുെട അതിർത്തി രക്ഷാ സേന. കേരളത്തിൽനിന്നടക്കമുള്ള പട്ടാളക്കാർ ഇവിടെ വിവിധ ക്യാമ്പുകളിൽ സദാ ജാഗരൂഗരായി കഴിയുന്നു.

റോപ് വേയിൽനിന്നുള നാഥുല ചുരത്തിൻെറ കാഴ്ച

അതിർത്തി കാണുന്നത് എന്നും കൗതുകമാണ്. ഇടഞ്ഞ് നിൽക്കുന്ന രണ്ട് രാജ്യങ്ങളിലെ പട്ടാളക്കാർ മുഖത്തോട് മുഖം നോക്കി നിൽക്കുന്നത് കൗതുകമുള്ള കാഴ്ച തന്നെ. രാജ്യത്തെ എങ്ങനെയാണ് നമ്മുടെ കാവൽക്കാർ സംരക്ഷിച്ച് നിർത്തുന്നത്, എത്രത്തോളം ത്യാഗം അവർ സഹിക്കുന്നു എന്നെല്ലാം നമ്മെ ശരിക്കും ബോധ്യപ്പെടുത്തും നാഥുലയിലെ മഞ്ഞുമലകളിൽ തോക്കും പിടിച്ച് നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ കണ്ടാൽ. രണ്ട് മണിക്കൂർ തികച്ച് കഴിയാൻ നമ്മൾ പാടുപെടുന്ന, ശ്വാസമെടുക്കാൻ പാടുപെടുന്ന ഇൗ ഹിമശൃംഗങ്ങളിൽ മാസങ്ങൾ തുടർച്ചയായി കഴിയുകയാണ് ഇൗ പട്ടാളക്കാർ. നട്ടുച്ച നേരത്തും നമ്മൾ ധരിച്ച അഞ്ച് ലെയർ വസ്ത്രങ്ങൾ കടന്ന് തണുപ്പ് അസ്ഥിയിലേക്ക് ദ്രുത സഞ്ചാരം നടത്തുന്നുവെങ്കിൽ അന്തരീക്ഷ ഉൗഷ്മാവ് മൈനസ് 25 ലും അതിനപ്പുറവും എത്തുന്ന രാത്രി കാലങ്ങളിലും ഇൗ മനുഷ്യർ നമുക്ക് കാവലിരിക്കുകയാണ്. നിരന്തരം യുദ്ധത്തിന് മുറവിളി കൂട്ടുന്നവർ ഒന്ന് വന്ന് കാണണം ഇൗ ത്യാഗജീവിതങ്ങളെ.

ഉച്ചക്ക് ഒന്നര മണിയോടെയാണ് ഞങ്ങൾ മടക്കയാത്ര തുടങ്ങുന്നത്. ചങ്കു തടാകക്കരയിൽ അന്നേരം സഞ്ചാരികളായി ഞങ്ങൾ മാത്രമേയുള്ളൂ. അധികം വാഹനങ്ങളും കാണാനില്ല. കടകളെല്ലാം അടച്ചിട്ടുണ്ട്. കടകളിലെ ജീവനക്കാരും മടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആരെയും കാണാത്തതെന്ന് ഡ്രൈവർ ദാവയോട് തിരക്കി. ൈശത്യകാലമായതിനാൽ രണ്ട് രണ്ടര മണിയാകുമ്പഴേക്കും ഇവിടെ ഇരുട്ട് വീഴുമെന്നായിരുന്നു മറുപടി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക് അത് ബോധ്യപ്പെടുകയും ചെയ്തു. നാട്ടിൽ ഉച്ചവെയിൽ കനത്തുനിൽക്കുന്ന ഇൗ സമയത്ത് ഇവിടെ ആകാശം കറുത്തിരുണ്ടിരിക്കുന്നു. സൂര്യനെ ആ വഴിക്കൊന്നും കാണാനില്ല. ലാച്ചൂങിൽ വൈകീട്ട് നാല് മണിക്കാണ് ഇരുട്ട് കണ്ടതെങ്കിൽ നാഥുലയിൽ അത് മൂന്ന് മണിക്കായിരുന്നു!

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india TourSikkim TravelNorth East TravelogueNathu La
Next Story