Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തണുപ്പിന്‍ തപോവനത്തിലൂടെ ഒരുനാൾ സഞ്ചാരം
cancel
camera_alt?????? ????????? ?????????? ??????? ??????? ???????????????????? ????????????...

ണുത്തുവിറക്കുന്ന വയനാടിനെ കാണാനായിരുന്നു ആ യാത്ര. വൈകിയെത്തിയ ശൈത്യകാലം വയനാടിനെ നട്ടു ച്ചയിലും മഞ്ഞിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്നു. വയനാടിന്‍െറ പല ഭാഗങ്ങളിലും താപനില എട്ടിലും പത്തിലും താഴെയാണ ിപ്പോൾ. കേരളത്തിലെല്ലായിടത്തും അസാധാരണമായ തണുപ്പ് അനുഭവിക്കുന്ന ഇൗ സമയത്ത് വയനാട്ടിലെ സ്ഥിതി എന്തായിരി ക്കും? ആ കൗതുകപ്പുറത്തേറിയാണ് ഞങ്ങൾ എട്ടുപേർ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ താമരശ്ശേരി ചുരം കയറിയത്.

ആഴ്ചാന്ത്യമായതിനാൽ ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്. ഞങ്ങളെ പോലെ നാട്ടിലെ തണുപ്പൊന്നും പോരാഞ്ഞിട്ട് , വയനാടിന്‍െറ കുളിരു തേടി പുറപ്പെടുന്നവർ തന്നെയാകും മിക്കവരും. എത്ര കണ്ടാലും, എത്ര അനുഭവിച്ചാലും തീരാത്ത കാ ഴ്ചകളാണല്ലോ വയനാട് ഉൾപ്പെടെയുള്ള ഹിൽസ്റ്റേഷനുകളിലുള്ളത്.

വയനാടിന്‍െറ തണുപ്പ് എന്നതിലപ്പുറം, വയ നാട്ടിൽ എവിടെ പോകണം എന്നതിൽ ചുരം കയറിയപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. വയനാടൻ കാഴ്ചകൾ തുടങ്ങുന്ന വൈത്ത ിരി, ഹിൽസ്റ്റേഷനുകൾ ഏറെയുള്ള മേപ്പാടി, അതിർത്തി പ്രദേശമായ പുൽപ്പള്ളി, മാനന്തവാടി, മുത്തങ്ങ ഭാഗങ്ങളിലെല്ലാം ത ണുപ്പ് ഒരുപോലെ തീവ്രമാണ്. വളയം എങ്ങോട്ടും തിരിക്കാം. ചുരത്തിലെ വ്യൂപോയിൻറിൽ എത്തിയപ്പോഴാണ് വാഹനത്തി െൻറ ഗ്ലാസ് തുറന്നത്. തണുപ്പ് ഒരു മഹാപ്രവാഹം പോലെ ഇരച്ചുകയറി. ശരീരത്തിനൊപ്പം മനസ്സും തണുപ്പിലലിഞ്ഞു. പ ിന്നെ, അത് ഞങ്ങളോടൊപ്പം വണ്ടിക്കകത്തേക്ക് കയറിയിരുന്നു. യാത്ര അവസാനിക്കും വരെ സഹയാത്രികയായി കൂടെയിരുന് നു!

< i>ഉദയസൂര്യന്‍െറ തെളിവെട്ടം പതിഞ്ഞ തേയിലത്തോട്ടം

സൗഹൃദവഴികളിൽ വീണ്ടുമൊരു യാത്ര
കോളജ് കാലത്ത് തുടങ്ങിയതാണ് ഈ സൗഹൃദയാത്ര. കൃത്യം പത്ത് കൊല്ലമായി കലാലയം വിട്ടിട് ട്. ജോലിയും കുടുംബവുമായി മിക്കവരും വിദേശത്താണ്. നാട്ടിൽ ഒരുമിച്ച് കൂടാനും യാത്രചെയ്യാനും വല്ലപ്പോഴും കിട ്ടുന്ന ഒരവസരവും പാഴാക്കാറില്ല. നേരം രാത്രി 11 മണി കഴിഞ്ഞിട്ടുണ്ട്. താമസ സൗകര്യം കണ്ടെത്തേണ്ടതുണ്ട്. മേപ്പാട ിയിലേക്ക് വണ്ടി തിരിച്ചു. മേപ്പാടി തിരഞ്ഞെടുക്കാൻ പലതുണ്ട് കാര്യം. ഒന്ന്, വയനാട്ടിൽ ഇക്കുറി തണുപ്പ് ഏറ്റവ ും കൂടുതൽ രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് മേപ്പാടി. രണ്ട്^ചെമ്പ്ര പീക്ക്, 900 കണ്ടി, എളമ്പിലേരി കാടുകൾ എന്നി ങ്ങനെ വൈവിധ്യമാർന്ന കാഴ്ചകളാൽ സമൃദ്ധമാണ് ഇൗ പ്രദേശം. ഇതിൽ ഒന്നും നടന്നില്ലേൽ നേരെ ഉൗട്ടിയിലേക്ക് വെച്ചുപി ടിക്കാം എന്നതാണ് മൂന്നാമത്തെ സൗകര്യം. ഭാഗ്യവശാൽ മേപ്പാടിയിൽ തന്നെ ഞങ്ങൾക്ക് താമസം ഒത്തു.
രാത്രിയേറെ വൈകി യെങ്കിലും ഉറക്കം ഞങ്ങളെ മറന്നുപോയിരുന്നു. കഥകളെമ്പാടും പറയാനുണ്ടായിരുന്നു. പറഞ്ഞുതീരാത്ത വിശേഷങ്ങളും സൊറകളും പിന്നെയൽപ്പം ഉറക്കവുമായി ആ രാത്രിയങ്ങനെ കടന്നുപോയി.

എളമ്പിലേരി എസ്റ്റേറ്റിലേക്കുള്ള ഒാഫ്റോഡ് യാത്ര. പാതയിലേക്ക് വളർന്ന് നിൽക്കുന്ന ഏലച്ചെടികൾ

അതിരാവിലെയെഴുന്നേറ്റ്, ഉദയം കാണാൻ ഏതെങ്കിലും കുന്നു തേടിപ്പോകാനായിരുന്നു രാത്രി ഉറങ്ങുമ്പോഴത്തെ ധാരണ. പക്ഷേ, തണുപ്പിന്‍െറ ഉൗക്കിൽ, ഉറക്കം കനത്തതോടെ ആ പ്ലാൻ നൈസായി പൊട്ടി. പകലോന്‍െറ വിരലുകൾ മുറിയുടെ ജനവാതിലിലൂടെ ഞങ്ങളെയും തിരഞ്ഞുവന്നു. എങ്കിലും, ആറ് ആറര മണിയോടെ പുറത്തിറങ്ങാനായി. തേയിലത്തോട്ടങ്ങളോട് ചാരിയാണ് താമസസ്ഥലം. തണുപ്പ് അതിന്‍െറ പാരമ്യത്തിലെത്തുന്ന നേരമാണ്. മൊബൈലിൽ താപനില 12 ഡിഗ്രി ആണ് കാണിക്കുന്നത്. റോഡും വഴിയുമെല്ലാം തരിമഞ്ഞിൻപുക നിറഞ്ഞിരിക്കുന്നു. അന്നാട്ടുകാർക്ക് ഇൗ തണുപ്പൊന്നും ഒരു പുത്തരിയല്ല. അവർ തങ്ങളുടെ പതിവുകാര്യങ്ങളുമായി തിരക്കിലോടുകയാണ്. തേയിലത്തോട്ടങ്ങൾക്ക് മുകളിൽ കോട തങ്ങിനിൽക്കുന്നത് കാണാം. അടുത്തൊരു ചായക്കടയുണ്ട്. കട്ടൻചായയും ചെറുകടിയും കഴിച്ച്, എസ്റ്റേറ്റുകൾക്ക് നടുവിലെ ചെറുവഴിയിലൂടെ ഞങ്ങൾ പ്രഭാതസവാരി തുടങ്ങി. മഞ്ഞുപെയ്ത്തിൽ തേയിലകൾക്ക് പച്ചയിൽ കവിഞ്ഞൊരു പച്ചനിറം. കാലും കൈയും ഒരുപോലെ വിറക്കുേമ്പാൾ, നടത്തം അത്ര സുഖമുള്ള പരിപാടിയല്ല. തണുപ്പ് അനുഭവിക്കുക എന്നത് ഒരു സാഹസിക പ്രവർത്തനം കൂടിയാണ് എന്ന് ഇതാദ്യമായി തിരിച്ചറിയുകയാണ്. ഇൗ തണുപ്പിനെന്തൊരു തണുപ്പാണ്!

കാടകത്തേക്ക് ഒരു ഒാഫ്റോഡ് റൈഡ്
മേപ്പാടിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ എളമ്പിലേരി എസ്റ്റേറ്റാണ് ഞങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തത്. മേപ്പാടി ടൗണിൽനിന്ന് ചോലമല റോഡിൽ നാല് കിലോമീറ്റർ പോന്നാൽ എസ്റ്റേറ്റിലേക്കുള്ള റോഡ് കാണാം. സ്വന്തം വാഹനത്തിൽ പോകാമെന്ന പദ്ധതി മാറ്റി മേപ്പാടി ടൗണിൽനിന്ന് ഒരു ജീപ്പ് വാടകക്കെടുത്ത് എളമ്പിലേരി എസ്റ്റേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. നമ്മുടെ നാട്ടിലൊക്കെ ജീപ്പ് നിരത്തൊഴിഞ്ഞിട്ടുണ്ടെങ്കിലും വയനാട് അടക്കമുള്ള മലയോര മേഖലകളിൽ ഇപ്പോഴും പ്രധാന വാഹനം ജീപ്പ് തന്നെ. മേപ്പാടി ടൗണിൽ ജീപ്പുകൾ ധാരാളമുണ്ട്്. ടൂറിസമാണ് അവരുടെ പ്രധാന വരുമാനം. ഹൈറേഞ്ചിലേക്കുള്ള സഞ്ചാരങ്ങൾക്ക് ജീപ്പിനോളം പോന്ന വാഹനം വേറെയില്ല. എളമ്പിലേരി ഒരു സ്വകാര്യ എസ്റ്റേറ്റാണ്. ഏലവും കുരുമുളകും കാപ്പിയും തേയിലയും അടക്കം പല തരം കൃഷികൾ ഇവിടെയുണ്ട്. എങ്കിലും കാട് തന്നെയാണ് ഭൂരിഭാഗം സ്ഥലങ്ങളും. കാടെന്ന് പറഞ്ഞാൽ കിടിലൻ കാട്- ചെറുഅരുവികളുടെ നട്ടുച്ചയിലും വെളിച്ചം ചെല്ലാത്ത, ചില്ലുമുഴക്കങ്ങളും കിളികളുടെ മധുരരാഗവും ചീവീടുകളുടെ ഒച്ചപ്പാടുമെല്ലാം നിറഞ്ഞ അസ്സൽ കാടകം.

അരുവിക്ക് നടുവിലൂടെ നിർമിച്ച റോഡ്

കുന്നിന്‍െറ മുകളിൽ വരെ ജീപ്പിൽ പോകാം. ഇതിൽ ഭൂരിഭാഗവും ഒാഫ് റോഡാണ്. ജീപ്പ് പോലുള്ള വാഹനങ്ങളിലും ബൈക്കിലും സ്വന്തംനിലക്ക് വരാമെങ്കിലും അതിസാഹസികമാണ്. സ്വകാര്യ എസ്റ്റേറ്റ് ആയതിനാൽ അനുമതി പ്രശ്നവുമുണ്ട്. ഇവിടേക്ക് പാക്കേജ് ടൂറുകൾ സംഘടിപ്പിക്കുന്ന സംഘങ്ങളുമുണ്ട്. ചെങ്കുത്തായ, വളഞ്ഞും പുളഞ്ഞുമുള്ള ഏറെ ദുർഘടമായ പാതയിലൂടെയുള്ള ജീപ്പ് സഞ്ചാരം അതി സാഹസികമാണ്, രസകരവുമാണ്. കൂടുതൽ ഭാഗങ്ങളും മൺപാതകൾ. ചിലയിടങ്ങളിൽ ഇരു ടയറിനും പോകാൻ മാത്രം പാകത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. നല്ല പരിശീലനം സിദ്ധിച്ച ഡ്രൈവർമാർക്ക് മാത്രമേ ഇതുവഴി വാഹനം ഒാടിക്കാൻ കഴിയൂ.

നൈറ്റ് ക്യാമ്പിങ്ങിനുള്ള ടെൻറുകൾ


റോഡിന്‍െറ ഒരു ഭാഗം വലിയ താഴ്ചയാണ്. ഡ്രൈവർക്ക് ഒന്ന് പാളിയാൽ വലിയ അപകടമാകും സംഭവിക്കുക. ചെരിഞ്ഞും നിവർന്നും ഇടക്ക് മുരണ്ട്നിന്നും ജീപ്പ് മുകളിലോട്ട് കയറി. അരുവികളിൽ ജലം നന്നേ കുറവാണ്. എന്നാലും വറ്റി വരണ്ടുവെന്ന് പറഞ്ഞുകൂടാ. ചിലയിടത്തെല്ലാം അവക്ക് നടുവിലൂടെയാണ് റോഡുള്ളത്. രണ്ട് മൂന്ന് മാസം മുമ്പ് വരെ റോഡിന് മുകളിലൂടെ അരുവിയിലെ വെള്ളം ഒഴികിയിരുന്നുവെന്ന് ഞങ്ങളുടെ ജീപ്പ് ഡ്രൈവർ രതീഷ് പറഞ്ഞു. റോഡിനെ മുറിച്ച് കടന്ന് പോകുന്ന അരുവികളും അവയെ മുറിച്ച് കടക്കുന്ന ജീപ്പും മനസ്സിൽ കാണാൻ മാത്രമേ അന്നേരം നിർവാഹമുണ്ടായിരുന്നുള്ളൂ. മഴക്കാലം കഴിഞ്ഞ് വെള്ളം അൽപം കുറഞ്ഞ് നിൽക്കുന്ന കാലത്താണ് ഇവിടെ കാഴ്ച ഏറ്റവും മനോഹരമാവുക. അക്കാലത്ത് ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഇതുവഴി പോയാൽ കാണുമത്രെ. ചില ഭാഗങ്ങളിൽ ഏലത്തോട്ടങ്ങൾക്ക് നടുവിലൂടെയാണ് റോഡ്. റോഡിന്‍െറ ഇരുവശത്തേക്കുമായി തള്ളിനൽക്കുകയാണ് ഏലച്ചെടികൾ. അവ വകഞ്ഞുമാറ്റിയാണ് ജീപ്പ് മുന്നോട്ട് കയറുന്നത്.

പുൽമേടിന്‍െറ കാഴ്ച

അത്രയൊന്നും അറിയപ്പെടുന്ന സ്ഥലമല്ല ഇത്. അടുത്ത കാലത്ത് മാത്രമാണ് സഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്. എസ്റ്റേറ്റിലെ ആവശ്യങ്ങൾക്ക് വേണ്ടി ഉടമകൾ നിർമിച്ചതാകാം ഇൗ റോഡ്. പിന്നീട് ടൂറിസം ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചുവെന്ന് മാത്രം. സ്വകാര്യ എസ്റ്റേറ്റ് ആണെങ്കിലും വനംവകുപ്പിെൻറ കർശന നിരീക്ഷണത്തിലാണ് ഇൗ പ്രദേശം മുഴുവനും. സഞ്ചാരികളുടെ തന്നെ സാമൂഹിക വിരുദ്ധ പ്രവർത്തനവും മറ്റുമുണ്ടാകുന്നത് കൊണ്ട് ഇടക്ക് വനംവകുപ്പ് നിയന്ത്രണം കടുപ്പിക്കാറുമുണ്ട്. ചിലയിടങ്ങളിലെല്ലാം പ്രവേശനം വിലക്കാറുമുണ്ട്.

അരുവിയെ മുറിച്ച് കടക്കുന്ന തൂക്ക് പാലം

ഒരു ചോലക്ക് സമീപമാണ് ഡ്രൈവർ വണ്ടിചവിട്ടിയത്. മുമ്പ് സൂചിപ്പിച്ച പോലെ ചോലയിൽ വെള്ളം നന്നേകുറവാണ്. ഇൗ ഭാഗത്തായി ഒരു റിസോർട്ടുണ്ട്. അവരുടെ തന്നെ ടെൻറ് ഹൗസുകൾ ധാരാളം അവിടെയിവിടെയായി ഉണ്ട്. രാത്രി ക്യാമ്പിങ്ങിനുള്ളതാണ്. ഇൗ കൊടും തണുപ്പിലും രാത്രി ടെൻറിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടത്രെ! തണുപ്പ് കുറഞ്ഞ സീസണിൽ ടെൻറ് താമസം വ്യത്യസ്തമായ അനുഭവമാകുമെന്നതിൽ സംശയമില്ല. മുൻകൂട്ടി പറഞ്ഞാൽ സഞ്ചാരികൾക്ക് അവർ ഭക്ഷണവും തയാറാക്കി നൽകുന്നുണ്ട്. ഉൗഞ്ഞാൽ, കാരംസ്, ചെസ്, ടേബിൾ ടെന്നീസ് എന്നിങ്ങനെ വിനോദത്തിനുള്ള അല്ലറ ചില്ലറ പരിപാടികളും അവർ ഒരുക്കിയിട്ടുണ്ട്.

ഇരുമ്പുപാലം കടക്കുന്ന ജീപ്പ്

അൽപം കൂടി മുകളിലേക്ക് നടന്നാൽ അരുവിക്ക് കുറുകെ ഇരുമ്പ് പാലം കാണാം. അതിലൂടെയും ജീപ്പ് പോകും. ഞങ്ങൾ ചെന്നപ്പോൾ പാലത്തിനപ്പുറത്ത്, റിസോട്ടിന്‍െറ ഭാഗമായ ചെറു കോേട്ടജുകളിൽനിന്നുള്ള സഞ്ചാരികൾ ഇൗ ഇരുമ്പ് പാലത്തിലൂടെ ജീപ്പ് ഒാടിച്ച് വരുന്നത് കണ്ടു. തൊട്ടപ്പുറത്ത് ഒരു ചെറു തൂക്കുപാലവുമുണ്ട്. മറ്റൊരു ഭാഗത്ത് മരപ്പാലവും കാണാം. അധികം വെള്ളമില്ലെങ്കിലും ഉള്ള വെള്ളം തണുത്തുറഞ്ഞതാണ്, ശുദ്ധവും. കാടിന്‍െറ താഴ്വാരത്തുള്ള ജനങ്ങൾ ഇൗ ചോല ആണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. ഇരുമ്പ് പാലത്തിനു മുകളിൽനിന്നുള്ള കാഴ്ച വിസ്മയകരമാണ്. പച്ചപ്പുല്ലണിഞ്ഞ ചെങ്കുത്തായ മലവാരങ്ങൾക്ക് നടുവിൽ ഒറ്റയാൻ കണക്കെ നമ്മൾ നിൽക്കുന്നപോലെ. ഇരുമ്പുപാലം കടന്നുള്ള കോട്ടജുകളുടെ മുന്നിൽ റോഡ് അവസാനിക്കുകയാണ്. അതിന് മുകളിലേക്ക് ട്രക്കിങ്ങിനുള്ള ചെറുനടപ്പാതകളുണ്ട്. യാത്ര അതിസാഹസികമാണെന്ന് മാത്രം. നല്ല ആരോഗ്യവും ട്രക്കിങ് നടത്തി പരിചയവുമുള്ളവർക്ക് മാത്രം പരീക്ഷിക്കാവുന്ന വഴികളാണ് അത്.

നടുക്കാട്ടിൽ ധ്യാനമിരിക്കുന്ന പൊയ്ക
ഒന്ന് രണ്ട് മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുളിക്കാനും ചാടാനും ഒരിടമാണ് മനസ്സിൽ. ആവശ്യം അറിയിച്ചപ്പോൾ നീന്തൽ അറിയുന്നവരാണോ എന്നായി ഡ്രൈവറുടെ ചോദ്യം. എല്ലാവരും നീന്തലിൽ മിടുക്കരാണ് എന്ന് ഞങ്ങളും. എന്നാൽ ഒന്നും നോക്കേണ്ട ഒരടിപൊളി സ്ഥലമുണ്ട്, നമുക്ക് പോകാമെന്നായി അയാൾ. നീന്തൽ വശമില്ലാത്തവർക്ക് കുളിക്കാൻ പാകത്തിലുള്ള അരുവി മറ്റൊരു സ്ഥലത്തുള്ളതിനാലാണ് ഡ്രൈവർ അങ്ങനെ ചോദിച്ചത്.

അരുവിയിലെ തെളിഞ്ഞ ജലം

എസ്റ്റേറ്റിന്‍െറ മുകളിൽനിന്ന് ജീപ്പ് ഇറങ്ങുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ മൺപാതകളിലൂടെ കയറുന്നതിനേക്കാൾ ഹരം ഇറങ്ങുന്നതാണ്. ടാറിട്ട വഴിയിലേക്ക് പ്രവേശിക്കുന്നതിനോട് ചേർന്നാണ് കുളിക്കാനുള്ള സ്ഥലമുള്ളത്. അപകട സാധ്യത കൂടുതലായതിനാൽ പലപ്പോഴും വനംവകുപ്പ് ഇവിടെ ഇറങ്ങാൻ അനുവദിക്കാറില്ലെന്നും സൂക്ഷിക്കണമെന്നും ഡ്രൈവർ പറഞ്ഞിരുന്നു.

കാടിനുള്ളിലെ ഇരുമ്പു പാലം


നോക്കിയാൽ കാണില്ല വെള്ളമുള്ള ആ സ്ഥലം. വലിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഏതാണ്ട് അരക്കിലോമീറ്റർ കുത്തനെ നടക്കാനുണ്ട്. അതും ഒരു ട്രക്കിങ് തന്നെ. അരുവി ആണെങ്കിലും ചെറുപുഴയുടെ വീതിയുണ്ട്. വെള്ളമുള്ള സമയത്താണെങ്കിൽ മുകളിലേക്ക് ഒട്ടും പോകാൻ കഴിയില്ല. വെള്ളമുള്ള സ്ഥലത്തേക്കുള്ള വഴിയിൽ ചിലയിടത്തെല്ലാം പാറകൾക്ക് വലിയ ഉയരമുണ്ട്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കടക്കൽ അതീവ ദുഷ്കരമാണ്. ചിലയിടത്തെല്ലാം മരത്തിൽ പൊത്തിപ്പിടിച്ച് കയറി വേണം അടുത്ത പാറക്ക് മുകളിലെത്താൻ. ഇച്ചിരി പ്രയാസപ്പെട്ടാണെങ്കിലും ഉദ്ദേശിച്ച സ്ഥലത്ത് ഞങ്ങളെത്തി. വിസ്മയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. അനക്കമൊട്ടുമില്ലാത്ത, ആ ശുദ്ധജല പൊയ്ക നടുക്കാട്ടിൽ തപസ്സിരിക്കുകയാണ്.

കാടിന്‍െറ വന്യത

പൊയ്കയുടെ ഒരറ്റത്തുള്ള ചെറുവെള്ളച്ചാട്ടത്തിലൂടെ വെള്ളം പാറകളിൽവന്ന്വീഴുന്ന ശബ്ദമല്ലാതെ മറ്റൊന്നും അവിടെയില്ല. ഞങ്ങളല്ലാതെ ആരുമിന്നിവിടെ വന്നിട്ടുമില്ലെന്ന് ഡ്രൈവർ പറഞ്ഞിരുന്നു. കറുത്തിരുണ്ട് നിൽക്കുന്ന പൊയ്കയുടെ ഭാവം ഏത് നീന്തൽ വിദഗ്ധനെയും പേടിപ്പിക്കും. ആഴവും വെള്ളത്തിന്‍െറ ശുദ്ധിയും ആണ് അത് സൂചിപ്പിക്കുന്നത്. ആദ്യം എല്ലാവരും ഒന്നന്തിച്ച് നിന്നെങ്കിലും കൂട്ടത്തിലൊരുവൻ രണ്ടും കൽപിച്ച് എടുത്ത്ചാടി. ഷോക്കടിച്ച പോലെയായിരുന്നു അവന്‍െറ ഭാവം. പേടിച്ചരണ്ട പോൽ, എന്തോ ശബ്ദമുണ്ടാക്കി അവൻ തിരിച്ചുകയറി, വെയിലത്തിരുന്നു. െഎസ് ആയിട്ടില്ലന്നേയുള്ളൂ വെള്ളം. തന്‍െറ തപസ്സിളക്കിയതിന് ആ അരുവി പ്രതികാരം തീർത്തതാകും!

കാട്ടിനുള്ളിലെ പൊയ്കയിലെ നീരാട്ട്

എല്ല് നുറുങ്ങിപ്പോകുന്നത്ര കഠിനമായ തണുപ്പാണ് വെള്ളത്തിന്. തുടക്കത്തിലെ പരിഭ്രമം മാറ്റി ഞങ്ങൾ എല്ലാവരും എടുത്ത്ചാടി. ഏത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയാലും മുങ്ങിത്താഴ്ന്ന് ആഴം നോക്കാറുള്ള ചങ്ങാതിക്കും ഇവിടെ ആഴം നോക്കാൻ ഭയം. താഴെ പോയാൽ പിന്നെ പൊന്തിയുയരാൻ സാധിച്ചില്ലെങ്കിലോ! ആകെ നനഞ്ഞാൽ കുളിരില്ല എന്ന് പറയും പോലെ, കുറച്ച് നേരം തലങ്ങും വിലങ്ങും നീന്തിയതോടെ ഇൗ തണുപ്പൊരു തണുപ്പല്ലാതായി. ഒരു കരയിൽനിന്ന് മറുകരയിലേക്ക് പലവുരു നീന്തിച്ചെന്നു. വെയിൽ കനത്തിട്ടുണ്ട്. പാറകളെല്ലാം ചുട്ടുപൊള്ളുന്നുണ്ട്. അൽപം നീന്തി പാറപ്പുറത്ത് കയറിയിരിക്കുേമ്പാൾ മരംകോച്ചുന്ന തണുപ്പിൽ തീകായുന്ന സുഖം. വെള്ളച്ചാട്ടങ്ങളിലൊരുപാട് പോയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ ആഴങ്ങളിൽ പലവുരു മുങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഇതാദ്യമായാണ്. നേരം നട്ടുച്ചയായിട്ടുണ്ടെങ്കിലും, വെയിൽ കനത്തിട്ടുണ്ടെങ്കിലും തണുപ്പിനൊട്ടും അയവില്ല. ഞങ്ങൾ തിരിച്ചുകയറി. മകരമെത്താൻ ഇനിയും ദിവസങ്ങളുണ്ട്. മകരത്തിലെ മഞ്ഞും കുളിരും തേടി തൊട്ടപ്പുറത്തെ 900 കണ്ടിയിലേക്ക് അടുത്ത യാത്രയുറപ്പിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

യാത്രക്കാരുെട ശ്രദ്ധക്ക്....
* വയനാട് മേപ്പാടിയിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഇൗ സ്ഥലം.
* ഒരു ദിവസം കൊണ്ട് കണ്ട് വരാവുന്ന സ്ഥലങ്ങളാണ് 900 കണ്ടിയും എളമ്പിലേരി എസ്റ്റേറ്റും.
* ഒാഫ് റോഡ് യാത്രക്ക് പറ്റിയ വാഹനങ്ങൾ ഉണ്ടേൽ സ്വന്തം നിലയ്ക്ക് പോകാം
* വയനാട് മേപ്പാടിയിൽ ജീപ്പ് ഡ്രൈവർമാരെ കണ്ടാൽ ഇങ്ങോട്ട് കൊണ്ട്പോകും.
* പാക്കേജ് ടൂർ സംഘടിപ്പിക്കുന്ന ഏജൻസികളെ ആവശ്യമെങ്കിൽ സമീപിക്കാം
* മേപ്പാടിയിൽ തന്നെയാണ് 900 കണ്ടി, ചെമ്പ്ര പീക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Traveloguewayanad Tourwyanad travelogue
Next Story