Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസുഷി വെറുമൊരു...

സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്കാരമാണ്...

text_fields
bookmark_border
സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്കാരമാണ്...
cancel
camera_alt?????? ??????????? ???????????? ???????????????????? ?????????????? ???????????????????? ??????????????? ???? ???????????.

ജീവെൻറ ചൂട് വിട്ടുപോകാത്ത പച്ചമത്സ്യം തിരുകിവെച്ച സുഷി ടോക്യോ ബേയിലെ ക്രൂയ്സിൽ ചാ ഞ്ഞുവീശിയ നിലാക്കുളിരിലിരുന്ന് രുചിക്കുമ്പോഴാണ് മീൻജീവിതത്തെ ആദ്യമായി ആഴത്തിൽ അയവിറക്കുന്നത്. മറ്റൊരു വിഭവം പച്ചമീൻതന്നെയായിരുന്നു, നെടുകെ പിളർത്തിവെച്ചത്. മാംസത്തിൽ പറ്റിപ്പിടിച്ച അതിെൻറ വലിയ മുള്ളുകളിൽ നിലാവെളിച്ചം തിളങ്ങിനിന്നു. വലിയ കക്കയുടെ തോടുകൊണ്ട് ചുരണ്ടിയെടുത്ത് എന്തൊക്കെയോ ദ്രവ്യരുചികളിൽ മുക്കിയാണത് കഴിക്കുക. ജാപ്പനീസ് രുചിയുടെ പ്രാചീനതയെ എന്തും വരട്ടെ എന്ന് കണ്ണടച്ച് നാവിലേക്ക് തിരുകിവെച്ചു. മാകിസുഷി, ചിരാഷി സുഷി, നരേസുഷി, ഒഷിസുഷി, കാകിനോഹ സുഷി, സാഷാസുഷി, ഗുങ്കൻമാകി സുഷി എന്നിങ്ങനെ സുഷി വ്യത്യസ്ത പേരുകളിൽ, വ്യത്യസ്ത രുചികളിൽ. വളരെ സ്വാഭാവികതയോടെ മനസ്സും ശരീരവും ആ രുചിയുടെ സംസ്കാരത്തെ സ്വീകരിച്ചു.

സെൻസോജി ടെമ്പിളിന് മുന്നിൽ ജോലിയിൽ ഏർപ്പെട്ട ജാപ്പനീസ് സുന്ദരി

ഒരിന്ത്യക്കാരന് ഏതു സംസ്കാരവും സ്വീകാര്യമായിരിക്കും, നമ്മൾ അനേക രുചികളിൽ കിടന്ന് ശണ്ഠകൂടുന്നവർ. തനിമലയാളികളുടെ സംരംഭമായ സൗത്ത് പാർക്ക് ഹോട്ടലിലേക്ക് രണ്ടു ദിവസം ക്ഷണമുണ്ടായിരുന്നു. മലയാളിയുടെ രുചിയാതുരതയെ ഉണർത്താൻതക്ക പാചക വിശേഷമാണവിടെ. ചെറിയകാല യാത്രയായതിനാൽ ജാപ്പനീസ് രുചിയിലും സംസ്കാരത്തിലും കുത്തിമറിയാനായിരുന്നു എനിക്ക് താൽപര്യം. എത്ര പെട്ടെന്നാണ് മനുഷ്യൻ മറ്റൊന്നാവുന്നത്, ഓന്തിനേക്കാൾ ദ്രുതഗതിയിൽ. ജലത്തിൽനിന്ന് ഭക്ഷണമേശ വരെയുള്ള മീനിന്മേലുള്ള മനുഷ്യാധ്വാനം ഒന്നോർത്തുനോക്കി. ചെമ്മീനും കപ്പൽച്ചേതം വന്ന നാവികനും കിഴവനും കടലും ഓർമകളിൽ ആലോലമാടി. എെൻറ കടലിലേക്ക് രണ്ടുമൂന്ന് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ബാല്യത്തിെൻറ ധിറുതിയിന്മേൽ കടൽപ്പൂഴി പതിയാൻ അധിക സമയമൊന്നും വേണ്ടിവരില്ല. കടലെപ്പോഴും തൊട്ടടുത്ത്.

ജപ്പാനിലെ യുദ്ധസ്മാരകം


കാഴ്ചയിൽ, കേൾവിയിൽ, ഭാവനയിൽ. മാർക്കറ്റിലായാലും കടപ്പുറത്തായാലും മീഞ്ചട്ടിയിലായാലും മീൻകണ്ണുകൾ ഒരു നിമിഷനേരത്തേക്കെങ്കിലും അലോസരപ്പെടുത്താറുണ്ട്. നാവിലേക്കൂറിവരുന്ന കൊതിയിൽ അതെല്ലാം നിമിഷംകൊണ്ട് മുങ്ങിപ്പോകുകയും ചെയ്യും. സൗന്ദര്യം ഊരിവെച്ചാണ് മീൻ കരയിലെത്തുന്നത്, ജീവെൻറ തെളിച്ചം കുറച്ചുനേരംകൂടി നിലനിൽക്കും. കരയിലെ അവസാനത്തെ പിടയലോടുകൂടി മീൻസൗന്ദര്യം അവസാനിക്കും. പിന്നെയത് മൃതശരീരമാണ്, ഭക്ഷ്യവസ്തുവാണ്. ചൂണ്ടയിൽ കൊത്തുമ്പോഴും കുടുങ്ങി അന്തരീക്ഷത്തിലൂടെ കരക്കെത്തുമ്പോഴുമൊക്കെ പഴയൊരു ചൂണ്ടക്കാരനെന്ന നിലയിൽ മീനിനെ അനുഭവിച്ച വികാരമെന്തായിരുന്നു, സുഷിയുടെ രുചി നുണയുന്നതിനിടയിൽ ഒന്നാലോചിച്ചു. ചൂണ്ടയിൽ മീൻ കൊത്തുമ്പോഴുള്ള ഉണർവ് സന്തോഷം, കുടുങ്ങുമ്പോഴുള്ള മീൻവെപ്രാളത്തിെൻറ കനം, പൊക്കിയെടുക്കുമ്പോഴത്തെ ഭാരത്തിൽ വലുപ്പച്ചെറുപ്പത്തെക്കുറിച്ചുള്ള കണക്കുകൂട്ടൽ. അന്തരീക്ഷത്തിലേക്കുയർത്തുമ്പോൾ ചൂണ്ടയിൽ കിടന്നുള്ള പിടച്ചിൽ വല്ലാത്തൊരവസ്ഥ തരും. ഒരു കൊലപാതകത്തെയോ ആത്മഹത്യയെയോ ചിന്തിക്കുക, അപ്പോ അനുഭവിക്കുന്ന വിറയലിെൻറ അതേ അവസ്ഥ. കരക്കലെത്തിയ മീൻ കുറച്ച് പിടച്ചിലോടെ അവസാനിക്കും, മീൻശോഭ പെട്ടെന്ന് മായും. അത് ജലത്തിൽതന്നെ കഴിയേണ്ടതാണ് എന്ന അടിസ്ഥാന വിചാരം കുറച്ച് നേരമെങ്കിലും നമ്മെ അലട്ടും. നമ്മുടെ ശീലത്തിെൻറയും രുചിയുടെയും പിൻബലത്തിൽ അതിെൻറ അവസാനം തീന്മേശയിലാവുന്നു എന്നു മാത്രം.

ജാപ്പനീസ് ക്രൂയിസിലെ ഡിന്നർ പാർട്ടി


സുഷിക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട ചരിത്രമാണ്. അരിയും ഉപ്പും ചേർത്ത് മീൻവാറ്റി സൂക്ഷിക്കുന്ന രീതിയാണ് സുഷിയുടെ തുടക്കം. ജാപ്പനീസ് സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ഒരു ഫാസ്റ്റ് ഫുഡായി സുഷി ഇന്ന് മാറിയിരിക്കുന്നു. ക്രൂയ്സിൽ സുഷിയും പച്ചമീനും തിന്നുകൊണ്ടിരിക്കുമ്പോൾ നിലാവെളിച്ചത്തിൽ മീനുകൾ കടലിൽ പുളക്കുന്നുണ്ടായിരുന്നു. മൂന്ന് ജാപ്പനീസ് പെൺകുട്ടികൾ ക്രൂയ്സിനകത്ത് നൃത്തം ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ മനുഷ്യശരീരങ്ങൾ, ആണായാലും പെണ്ണായാലും ജപ്പാനിലെ ആകർഷണമാണ്. സെൻ ബുദ്ധിസത്തിെൻറ സ്വാധീനത്തിൽ സാംസ്കാരികമായ ഉന്നതി നേടിയ മുറോമാച്ചി കാലഘട്ടമാണ് (1392-1573) സുഷിയുടെയും തുടക്കം. കാലത്തിെൻറ ഇങ്ങേ തലക്കലിരുന്ന് 2018ൽ സുഷി രുചിക്കുമ്പോൾ നൂറ്റാണ്ടുകൾക്കിടയിലെ ബഹുദൂരങ്ങൾ സുഷി എന്ന ഭക്ഷണപദാർഥത്തെ വലിയ വ്യത്യാസം കൂടാതെ നിലനിർത്തിപ്പോരുന്ന ജപ്പാൻ സംസ്കാരത്തെ വെറുതെ മനസ്സിലിട്ട് നുണഞ്ഞു.

ഇംപീരിയൽ പാലസിന്റെ കവാടത്തിൽ ലേഖകനും സുഹൃത്ത് അബ്ദുല്ലക്കോയയും കുടുംബവും


ഏതൊരു ചരിത്രവുംപോലെ ജാപ്പനീസ് ചരിത്രവും ലഹരിപിടിപ്പിക്കുന്നതാണ്, സാമുറായ് പ്രകമ്പനങ്ങൾ അകിറ കുറസോവ മനസ്സിലേക്ക് ദൃശ്യവും ശബ്ദവുമായി നിറച്ചുതന്നിട്ടുമുണ്ട്. ഭക്ഷണത്തിന് ഒരു ചരിത്രമുണ്ട്, സംസ്കാരമുണ്ട്. അത് നിർബന്ധിച്ച് തീറ്റാനോ നിർദാക്ഷിണ്യം തട്ടിത്തെറിപ്പിക്കാനോ ഉള്ളതല്ല. ശ്രീകുമാർ, സെലസ്, ഉല്ലാസ്, അജു, അരുൺ തുടങ്ങിയ ന്യൂജെൻ യുവാക്കൾ ഞങ്ങളെ കാണാൻ വന്നു. എല്ലാവരും ഐ.ടി രംഗത്തുള്ളവർ. സുഷി കഴിക്കാതെ ജപ്പാൻ വിടരുത്, അവർ സ്നേഹപൂർവം നിർബന്ധിച്ചു. അതായിരുന്നു തുടക്കം. സുഷിയെ എങ്ങനെ നേരിടണം, നിർദേശങ്ങൾക്കായി ഉല്ലാസ് ക്രൂയ്സിൽ ഞങ്ങൾക്കൊപ്പം വന്നു. കടൽ തിളങ്ങുന്നുണ്ടായിരുന്നു. അകലെ പാലത്തിലൂടെ പാഞ്ഞുപോയ വെളിച്ചത്തോടൊപ്പമുള്ള ട്രെയിൻ ദൃശ്യം കടലിെൻറ അടിത്തട്ടുവരെ പ്രതിഫലിച്ചു.


മീൻ വഴുക്കിപ്പോകുന്നതുപോലെ ഓർമകൾ. നാട്ടിലെ പ്രധാന വീശക്കാരനായിരുന്നു കൃഷ്ണൻകുട്ടിയേട്ടൻ. വലയും കൂടയുമായി രാവിലെത്തന്നെ ഞങ്ങൾ കണികാണും. കായലിനെയും സൂര്യനെയും ലക്ഷ്യമാക്കി കിഴക്കോട്ടാണ് ആ നടപ്പ്. 60 വയസ്സിനുശേഷമാണ് മീൻ കൊതി മൂലം വലയിലേക്ക് വീണത്. അതുവരെ റേഷൻകട നടത്തുകയായിരുന്നു. ഉച്ചയോടെ ക്ഷീണിച്ച ശരീരവുമായി തിരികെ വരും, നനഞ്ഞ വലയും ഒഴിഞ്ഞ കൂടയും പതിവുപോലെ. ഇടംൈകയിൽ പൊക്കിപ്പിടിച്ച ഒരു പൊതിയുമുണ്ടാവും. ആരെങ്കിലും വഴിയിൽ വെറുതെ മര്യാദച്ചോദ്യം ചോദിക്കും, ഇന്നെന്താ കിട്ടീത് കൃഷ്ണൻ കുട്ട്യേട്ടാ... ഇന്ന് മത്തിയാ, മീനിനൊക്കെ എന്താ വെല. കായലിൽ വലവീശാൻ പോയി കടൽമീനുമായി വരുന്ന കൗതുകം നാട്ടുകാർ അന്നും ഇന്നും കഥകളായി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പപ്പടത്തിന് ഇഷ്ടം കൂടുതൽ കാണിച്ചാൽ അമ്മ പറയും, ഇവന് ഒരു പപ്പടക്കാരിയെ കല്യാണം കഴിപ്പിക്കണം. മീൻ കൊതി കാണിച്ചാൽ മുക്കുവത്തിയെ. ഓരോ ഇഷ്ടത്തിനും ഓരോ കല്യാണം. കാലങ്ങൾക്കിപ്പുറം അറിയുന്നു, ഓരോ ഇഷ്ടങ്ങൾക്കും ഓരോ മൂഡിനും യോഗ്യരായ സുഹൃത്തുക്കൾ വേണം.

സെൻസോജി ടെമ്പിളിന് മുന്നിൽ ലേഖകൻ


ആഴക്കടലിലെ മീനെല്ലാം പല രുചികളിൽ മുന്നിൽ നിരത്തി അവൾ അണിയുന്ന ഒരു നോട്ടമുണ്ട്, നാവിൽ ഊറുന്നതിനേക്കാൾ ഓർമയിലെ അമ്മയായിരിക്കും അവിടെ പിടയുക. സുഷി കാലങ്ങളിലൂടെ സഞ്ചരിക്കുന്നു, ജപ്പാൻ ജനതയുടെ നെഞ്ചോടു ചേർന്ന്. മറ്റെന്തിലുമെന്നപോലെ ഭക്ഷണത്തിലും മതമില്ലാത്ത ജനത, ജപ്പാൻ. ടോക്യോ പ്രവിശ്യയിലെ സാൻസോജി അമ്പലത്തിൽ പോയി. അവിടെ എന്തുമാവാം, മറ്റുള്ളവർക്ക് അലോസരമരുത് എന്നു മാത്രം. അതാണ് ഏറ്റവും മനോഹരമായ അമ്പലം, ആർക്കും പോകാവുന്ന സാംസ്കാരിക നിലയങ്ങൾ. ഒരു വലിയ ഓട്ടുവട്ടകക്കു ചുറ്റും കൂടിനിന്ന് ആളുകൾ കുന്തിരിക്കം പുകയുന്നത് ശ്വസിക്കുന്നു, അകം ശുദ്ധമാക്കുന്നു. ജാതിദേശലിംഗ ഭേദമില്ലാതെ മനുഷ്യർ ഇടകലരുന്നതിെൻറ സുഗന്ധമായിരുന്നു അവിടം. സുഷി ഒരു സംസ്കാരമാണ്, സാമുറായ് തുടർച്ചപോലെ അത് ജപ്പാൻ എന്ന രാജ്യത്തെ ലോകത്താകമാനം പ്രതിനിധാനം ചെയ്യുന്നു. കുറസോവയിലൂടെ തുടങ്ങിയതാണ് ഞാൻ. മുറാകാമിയുമുണ്ട്. അമ്പലത്തിനരികെ ഇരിക്കുമ്പോൾ ഒരു സാമുറായ് വേഷക്കാരൻ തിരക്കിലൂടെ ധിറുതിയിൽ പോകുന്നു, ആ കാഴ്ച യാഥാർഥ്യമെന്ന് ഉറപ്പുവരുത്താൻ ഞാൻ ആവർത്തിച്ചാവർത്തിച്ച് ആ മനുഷ്യനെ നോക്കിക്കൊണ്ടിരുന്നു, മറ്റുള്ളവരും കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ മാത്രം അത് സ്വപ്നമല്ലെന്നു മനസ്സിലായി. അയാൾക്ക് ഒത്ത ഉയരവും നല്ല പേശീബലവും ഉണ്ടായിരുന്നു. കാമറ ശരിയാക്കിവരുമ്പോഴേക്കും അയാൾ തിരക്കിൽ അലിഞ്ഞുപോയിരുന്നു.

ലേഖകനും സുഹൃത്തുക്കളും
അപ്പോൾ ഞാനിരുന്നത് ഒരു ബുദ്ധശിൽപത്തിനരികിലായിരുന്നു. ജപ്പാൻവാസത്തിൽ ഉടനീളം ഒഴിഞ്ഞ മനസ്സായിരുന്നു. ബുദ്ധൻ സന്നിവേശിച്ചതുപോലെ. ജപ്പാെൻറ പുറംമോടി ശാന്തിയുടെ ചിത്രമാണ് തരുന്നത്. കഴിക്കുന്നു, രുചിക്കുന്നു, പിന്നിട്ട വലിയൊരു കാലത്തെ രസിക്കുന്നു, അതാണ് സുഷി. അതാണ് സംസ്കാരം. തട്ടിയും മുട്ടിയും പരിക്കുപറ്റാതെ ഒരു രുചി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുക, സമൂഹത്തിെൻറ ഭാഗമായി നിലനിൽക്കുക. ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളേക്കാളും ഓടിയും ചാടിയും ദേഹത്തെ പോറ്റുന്ന പ്രഭാതസവാരികളെക്കാളും സജീവമായ സ്ഥലം മീൻ മാർക്കറ്റുകളാണ്, അതേത് രാജ്യത്തായാലും, ചത്ത മീനുകൾക്കുപോലുമുണ്ട് മനുഷ്യരെ ഉണർത്താനുള്ള രുചിവൈഭവം. സോനാഗച്ചിയിലെ സന്ധ്യക്ക് മുക്കിലും മൂലയിലുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രായമാവാത്ത കുട്ടികൾക്കും പ്രായം മറച്ചുവെച്ച സ്ത്രീകൾക്കും ചത്ത മീൻകണ്ണുകളാണെന്ന് സങ്കൽപിച്ചിട്ടുണ്ട്. ചത്തുമലച്ച മീനിനെ സ്നേഹത്തോടെ തലോടുന്ന നാടൻ കച്ചവടക്കാരെയും ഓർമവരുന്നു.


ടോക്യോ ബേ ഹോട്ടലിെൻറ വിശാലമായ തീന്മുറിയിൽ രാവിലെ എന്തൊരാഹ്ലാദമായിരുന്നു. പച്ചിലകൾ, കായ്കനികൾ, കോഴി, പോർക്ക്, വിവിധ രാജ്യങ്ങളിലെ ചായ, മറ്റു പാനീയങ്ങൾ ഇതൊക്കെ പിന്നിടുമ്പോൾ മുന്നിൽ വലിയ മീൻനിര. പച്ചയും പാതിവെന്തതും മുഴുവൻ വെന്തതുമായ മീനുകൾ, മസാലയില്ല, ഉപ്പും മുളകുമില്ല. മീൻ മീനിെൻറ രുചിയോടെ അറിയുന്നത് ആദ്യം. വേവിക്കാത്ത ഭക്ഷണത്തെ ശരീരം കൂപ്പുകൈകളോടെ സ്വീകരിക്കും. കരളിന് പണി കുറയും.

അബ്ദുൽ ലത്തീഫും കുടുംബവും

ജപ്പാൻയാത്രയെ മനോഹരമാക്കിയതിൽ ഒരു സ്ഥാനം ഭക്ഷണത്തിനുള്ളതാണ്, ഇതിൽ സുഷിക്കുമുണ്ട് പ്രഥമ സ്ഥാനം. സാക്കി എന്ന നാടൻ ചാരായം പിറകെ വരും. എല്ലാം അടിവയറിനെ ശാന്തമായ സമുദ്രമാക്കി. സുഷി ഒരു തുറന്നിട്ട വാതിലാണ്. സഞ്ചാരയോഗ്യമായ ഒരു സാമൂഹികാവസ്ഥയുടെ അകവും പുറവും അത് കാണിച്ചുതരുന്നു, ഒരു ജനത നടന്നുകയറിയ നാഡിമിടിപ്പിെൻറ ചരിത്രവും. (ബംഗളൂരുവിലെ ഗർഷോം ഫൗണ്ടേഷൻ ടോക്യോവിൽ സംഘടിപ്പിച്ച ഗ്ലോബൽ അവാർഡ് മീറ്റിൽ പങ്കെടുക്കാനാണ് ജപ്പാനിൽ ചെന്നത്. അന്തർദേശീയ വ്യവസായിയും ഏഡ്പ്രിൻറ് മാനേജിങ് ഡയറക്ടറുമായ കോഴിക്കോട്ടുകാരൻ പി.കെ. അബ്ദുല്ലക്കോയയാണ് ജപ്പാനിലേക്ക് വാതിൽ തുറന്നുതന്നത്. അങ്ങനെ യാത്രാജീവിതത്തിലെ ജപ്പാൻ പതിപ്പും എഴുതിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanese SushiTravel in Japanjapanese Tradition
News Summary - In search of Taste and land of japanese Sushi - Travelogue
Next Story