Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
17
cancel
camera_alt???????????? ?????? ??????? ???????? ??????? ???????? ??????????? ?????????? ???????? ?????? ?????????? ???????????
Homechevron_rightTravelchevron_rightNaturechevron_rightപുതുക്കിപ്പണിഞ്ഞ...

പുതുക്കിപ്പണിഞ്ഞ കാടിൻെറ തിയറ്റർ

text_fields
bookmark_border

യാത്ര! വിരസതകൾക്ക് വഴി ഒരുക്കാതെ അനുഭവങ്ങൾക്കും അനുഭൂതികൾക്കും ഇട നൽകി ചേക്കേറുന്ന എക്കാലത്തെയും സഹചാരി. ഒ ന്നിൽ നിന്ന് മറ്റൊന്നിലേക്ക് വിരൽ ചൂണ്ടുന്ന സഞ്ചാര പാതകൾ. ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാസം ചിത്രീകരിക്കുന്ന ന ൈസർഗികത. മായാത്ത ചിത്രങ്ങളും പേറി ക്യാമറയോടൊപ്പം യാത്ര തുടങ്ങുേമ്പാൾ ഉള്ളിലെന്നും ആവേശവും ആകാംക്ഷയും നിറ യുകയാണ് പതിവ്. ഇത്തവണയും മൂന്നാറിൽ നിന്ന് ചിന്നാറിലേക്ക് പോകുേമ്പാൾ അതേ ആകാംക്ഷ തന്നെയായിരുന്നു. കാരണം പോകുന്നത് കാട്ടിലെ തിയറ്ററിലേക്കാണ്. നാട്ടിൽ വർഷങ്ങൾക്കിപ്പുറം ഒരു സിനിമ തിയറ്റർ വിപ്ലവം തന്നെ ഉടലെടുത്ത ിരുന്നു. പഴയ തിയറ്ററുകൾ എല്ലാം തന്നെ പുതുക്കിപ്പണിത് എ.സിയും പുഷ്ബാക്ക് സീറ്റും ഡോൾബി അറ്റ്മോസും കൊണ് ടുവന്നിട്ട് കാലങ്ങളേറയായി.

01
ചിന്നാർ വനമേഖലയിൽ നീരാടുന്ന ആന

പല കല്യാണമണ്ഡപങ്ങളും തിയറ്ററുകളായി മാറി കാലങ്ങൾ കഴിഞ്ഞിട്ടും കാട്ടിലെ ആ പൊളിഞ്ഞുപോയ തിയറ്ററിനു മാത്രം ഒരു മോക്ഷം കിട്ടിയിരുന്നില്ല. അപ്പോഴാണ് അ റിയുന്നത് പുതിയതായി വന്ന ആ മാനേജറും സംഘവും തിയറ്റർ പുതുക്കിപ്പണിയാൻ തീരുമാനിച്ചു എന്നത്. അങ്ങനെ കാട്ടിലെ ആ സിനിമ കൊട്ടകക്ക് പാപമോക്ഷം കിട്ടിയിരിക്കുന്നു. എന്തായാലും പുതുക്കിപ്പണിത ആ തിയറ്ററിലെ ആദ്യ ഷോ കാണാൻ വിള ിച്ചത് ഞങ്ങളെയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ക്യാമറയും എടുത്ത് കോട്ടയംകാരനായ സുഹൃത്ത് വിനോദിന ൊപ്പം പുറപ്പെട്ടു. ഇനി ആ തിയറ്റർ ഏതാണെന്ന് അറിയണ്ടേ, ചിന്നാറിലെ പെരിയകൊമ്പ് ലോഗ് ഹൗസ്. അതാണ് നമ്മുടെ കഥയിലെ നായകൻ. ആ ലോഗ് ഹൗസിന് മുന്നിലെ സീറ്റിൽ ഇരുന്നാൽ പ്രകൃതിയുടെ 70 എം.എം സ്ക്രീനിൽ കാടിെൻറ മുഴുവൻ കാഴ്ചകളും ആസ്വദിക്കാം. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആയ ലക്ഷ്മി മാഡം ആയിരുന്നു ഞങ്ങളെ വിളിച്ച ആ കാടിെൻറ മ ാനേജർ.

03
മെയിൻ റോഡിൽ നിന്നും കാടിനുള്ളിലേക്ക് പ്രവേശിക്കുന്നു

മൂന്നാറിെൻറ ഏത് ഭാഗത്തുകൂടി കടന്നുപോയാലും മനോഹരമായ കാഴ്ചകൾ മാത്രമാണ് കാണാൻ സാധിക്കുക. ചിന്നാറിലേക്കുള്ള വഴിയും അങ്ങനെ തന്നെയാണ്. പർവതങ്ങൾ ചുറ്റികടന്നുപോകുന്ന പാതയിലൂടെ ഏകദേശം 50 കിലോമീറ്റർ പിന്നീട് ചിന്നാർ ചെക്ക് പോസ്റ്റിനടുത്തെ അമിനിറ്റി സെൻററിൽ എത്തുേമ്പാൾ ഞങ്ങൾക്കുള്ള എല്ലാം ഒരുക്കങ്ങളും തയാറാക്കി കഴിഞ്ഞിരുന്നു. എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളെയും ഒരു നറുപുഞ്ചിരിയോടെ ഗണേഷനും ബീനയും വരവേൽക്കുന്നു. ഇവർ രണ്ടുപേരുമാണ് ചിന്നാറിലെ ഒട്ടുമിക്ക ട്രെക്കിങ് പാക്കേജുകൾക്കും സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ കാടുകയറാൻ സഹായിക്കുന്നത്. എന്തായാലും പതിവിലും വിപരീതമായി രണ്ട് ഗൈഡുകളിൽ നിന്ന് വ്യത്യസ്തമായി നാല് ഗൈഡുകളായാണ് ഇത്തവണ കൂട്ടിനായി വിട്ടത്. വെള്ളത്തിെൻറ ദൗർലഭ്യം പരിഹരിക്കാനും ഏറ്റവും കൂടുതൽ ആന ശല്യം ഉള്ളതും കൊണ്ടുമാണത്രെ നാലുപേരെ കൂടെ വിടുന്നത്. വിജയൻ, ഇൗശ്വരൻ, പ്രകാശൻ, രംഗസ്വാമി തുടങ്ങി നാലു ഗൈഡുകളും വിനോദ്, മനു, പ്രശാന്ത്, പിന്നെ ഞാനും ഉൾപ്പെടെ മൊത്തം എട്ടുപോരായിരുന്നു യാത്രാ സംഘം. അഞ്ച് കിലോമീറ്റർ ട്രെക്കിങ് നടത്തി വേണം പെരിയകൊമ്പിെൻറ മുകളിലെത്താൻ. അവിടെ വെള്ളത്തിന് ബുദ്ധിമുട്ട് ഉള്ളതിനാൽ കുറച്ചു കന്നാസുകളിൽ പോകുന്ന വഴി പാമ്പാറിൽനിന്നും ജലം ശേഖരിച്ചുവേണം യാത്ര തുടരാൻ.

04
ചിന്നാറിലെ ആദിവാസി കുടുംബങ്ങൾ

വൈകുന്നേരം ആയതുകൊണ്ട് തന്നെ ആകാശത്തിൽ മഴയുടെ ലാഞ്ചനകളുമുണ്ടായിരുന്നു. എന്നാലും മഴനിഴൽ പ്രദേശമായതിനാൽ മഴക്ക് സാധ്യത ഇല്ല എന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചു. കേരളത്തിലെ പല വനം മേഖലകളും കണ്ടിട്ടുള്ളവർക്ക് ചിന്നാർ കാടുകൾ ഒരു പുതുമതന്നെ ആയിരിക്കും. കേരളത്തിലെ ഏക മഴനിഴൽ കാടുകളാണ് ചിന്നാർ വനമേഖല. നേര്യമംഗലത്തും മൂന്നാറിലും സുലഭമായി 5883 മില്ലിലിറ്റർ മഴ കിട്ടുേമ്പാൾ സഹ്യെൻറ ഇപ്പുറമുള്ള ചിന്നാറിന് വെറും 500 മില്ലി ലിറ്ററിന് താഴെ മാത്രമാണ് മഴ കിട്ടുക. അതുകൊണ്ട് തന്നെ തൊട്ടപ്പുറത്തെ മഴയെ നോക്കി മോഹിക്കുന്ന ഒരു മഴനിഴൽ പ്രദേശമാണ് ചിന്നാർ എന്നു പറയാം. വലിയ പ്രശ്നങ്ങളോ അലച്ചിലുകളോ ഇല്ലാതെ ഞങ്ങൾ യാത്രയയുടെ ആദ്യ ഘട്ടം കടന്നുകഴിഞ്ഞു. അതായത് പാമ്പാർ കടന്നിരിക്കുന്നു. പാമ്പാറിന് കുറുകെയുള്ള പാലം കടന്നുവേണം പല ആദിവാസി ഉൗരുകളിലേക്കും പോകാനുള്ളത്. നദിയുടെ തീരത്ത് വർഷങ്ങളായി ഒറ്റക്ക് ചായക്കട നടത്തുന്ന മയിലമ്മയെ കണ്ട് പരിചയം പുതുക്കിയിട്ടാവാം ബാക്കി യാത്ര!

08
നാടും കാടും വേർതിരിക്കുന്ന പാമ്പാർ

കുറെ വർഷങ്ങളായി കാടിന് നടുവിൽ പാമ്പാറിെൻറ തീരത്ത് തനിച്ച് ചായക്കട നടത്തി അവിടെതന്നെ കിടന്നുറങ്ങുന്ന മയിലമ്മ. ഇരുകാലികളായ മനുഷ്യൻ തെൻറ സഞ്ചാരം ഇരുചക്രങ്ങളിലേക്ക് വ്യാപിച്ചപ്പോൾ കാട്ടിലും എത്തിയിരുന്നു ആ പരിഷ്കാരം. പണ്ട് കിലോമീറ്ററുകൾ നടന്ന് ഉൗരുകളിൽനിന്നും ചിന്നാറിൽ പണിക്കെത്തിയിരുന്ന കാടിെൻറ മക്കൾക്ക് ഏക ആശ്വാസം മയിലമ്മയുടെ ചായക്കട ആയിരുന്നു. എന്നാൽ, ഇന്ന് ആ ചായ ബൈക്കിലെ പെട്രോളിെൻറ രൂപത്തിലേക്ക് മാറിയപ്പോൾ മയിലമ്മയുടെ കച്ചവടവും കുറഞ്ഞു. എന്തായാലും തെൻറ പഴയ കിടപ്പാടം വിട്ടുപോകാൻ മയിലമ്മ തയാറല്ല. ഇപ്പോൾ കൂട്ടിന് കുറച്ച് ആട്ടിൻകുട്ടികൾ ഉണ്ട്. എന്നാലും ചിലർക്കെങ്കിലും തോന്നും ഒരു സ്ത്രീ ഒറ്റക്ക് കാട്ടിൽ കഴിയുമോ എന്ന്. ശരിയാണ് പക്ഷെ, ചില കുറവുകൾ ചിലപ്പോൾ ദൈവം മനുഷ്യന് കൊടുക്കുന്നത് അതിജീവനത്തിനാകാം എന്നു തോന്നും മയിലമ്മയുടെ കാര്യം കേട്ടാൽ. പുള്ളിക്കാരിക്ക് കേൾവി ശക്തി ഇല്ല. കുറച്ചുകാലം മുന്നെ രാത്രി മയിലമ്മയുടെ കട്ടിലിനടിയിൽ സ്ഥിരമായി ഒരു ആട്ടിൻകുട്ടിയെ കെട്ടിയിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ആ ആട്ടിൻകുട്ടിയെ കാണാനില്ല. ചുറ്റും രക്തം. ഒപ്പം പുലിയുടെ പാടുകളും. അന്ന് രാത്രി പാവം ആട്ടിൻകുട്ടിയെ പുലി തെൻറ വിശപ്പടക്കിയിരുന്നു. ഒരു പക്ഷേ, ചെവി കേൾക്കാമായിരുന്നെങ്കിൽ അന്ന് മയിലമ്മ ചിലപ്പോൾ പ്രതികരിക്കുകയോ പേടിക്കുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ... ഇവിടെ ഇതൊന്നും അറിയാതെ ആ പാവം കിടന്നുറങ്ങുകയായിരുന്നു.

12
മയിലമ്മ

ഞങ്ങൾ പിന്നീടുള്ള കുറച്ചു ദൂരം ആദിവസി ഉൗരുകളിലൂടെയും അവരുെട കൃഷി സ്ഥലങ്ങളിലൂടെയും ആയിരുന്നു യാത്ര ചെയ്തത്. അവിടത്തെ മണ്ണും കാർഷിക സംസ്കാരവും ഒക്കെ ഞങ്ങളെ സംബന്ധിച്ച് കൗതുകങ്ങളായിരുന്നു. കൂടാതെ ഗ്രാമവാസികളുടെ വസ്ത്രധാരണ രീതിയും ശ്രദ്ധിച്ചു. വസ്ത്രങ്ങൾ എല്ലാം ചെറുതും ദയനീയവും ആയിരുന്നു. കുറച്ചു സമയത്തിനകം തന്നെ മലകയറി തുടങ്ങി. അവിടെനിന്നും അങ്ങേയറ്റം മോശപ്പെട്ട പാതകളായിരുന്നു ആ യാത്രയിൽ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാലും ആ പ്രദേശം വളരെ മനോഹരമായ ഒരു ഭൂപ്രകൃതി തന്നെ സമ്മാനിച്ചുകൊണ്ടിരുന്നു. ആ കാട്ടുവഴിയിൽ ഞങ്ങൾ വന്യ മൃഗങ്ങളെ പ്രതീക്ഷിച്ചു. പെെട്ടന്ന് തൊട്ടുമുന്നിലായി ഒരു കാട്ടുപോത്ത്. ശരിക്കും അത് ഞങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തി. എല്ലാവരും ചിത്രങ്ങൾ പകർത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ, അൽപസമയത്തിനകം തന്നെ അതിെൻറ മൃഗവാസനങ്ങൾ ജാഗ്രത പൂണ്ടു. അധികം താമസിയാതെ ഞങ്ങൾ അവിടന്ന് ഒാടി രക്ഷപ്പെടുകയായിരുന്നു.

14
ദുർഘടമായ പാതകളിലൂടെ മല കയറുന്നു

ഒടുവിൽ രണ്ട് മണിക്കൂർ നീണ്ട ട്രക്കിങ്ങിനുശേഷം ആ കാടിെൻറ തിയറ്ററിൽ എത്തിയിരുന്നു. ആ കുഞ്ഞ് ലോഗ്ഹൗസിെൻറ മുന്നിൽ തീർത്ത ഇരിപ്പിടങ്ങളിൽ ഇരുന്ന് കാടിെൻറ 70 എം.എം സ്ക്രീനിൽ കാഴ്ചകൾ ആസ്വദിച്ച് കണ്ടു. അപ്പോഴാണ് ആ സ്ക്രീനിെൻറ ഒരറ്റത്തായി തലേന്ന് ആനകൾ തകർത്തിട്ടിരിക്കുന്ന വാട്ടർടാങ്ക് കാണാൻ ഇടയായത്. അതിൽനിന്നും അവയുടെ സാമീപ്യം അടുത്തെവിടെയൊക്കെ തന്നെ ഉണ്ടെന്ന് മനസ്സിലായി. പിന്നെ ആ സ്ക്രീനിൽ തെളിഞ്ഞത് താഴ്വാരങ്ങളിൽ കൊമ്പുകോർക്കുന്ന ഒരുപറ്റം കാട്ടുപോത്തുകളായിരുന്നു. കുറച്ചുനേരം ഞങ്ങളാ കാഴ്ച ആസ്വദിച്ചുനിന്നു. പെട്ടന്നാണ് അവക്കിടയിൽനിന്നും അവൻ ഒരു അദ്ഭുതംപോലെ ഇറങ്ങിവന്നത്. അതെ, ശരിക്കും അത് അദ്ഭുതം തന്നെയായിരുന്നു. 'വെള്ള കാട്ടുപോത്ത്'. ഇന്ത്യയിൽ തന്നെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന വെള്ള കാട്ടുപോത്ത്. എന്തായാലും വർഷങ്ങൾക്ക് മുന്നെ വെള്ള കാട്ടുപോത്തിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കണ്ട വിജയൻ ചേട്ടനെ വിളിച്ച് ആ കാഴ്ച ഞങ്ങൾ അങ്ങ് ഉറപ്പിച്ചു. ആള് അവൻ തന്നെയാണെന്ന് വിജയൻ ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു. ഒരു 300 എം.എം ലെൻസ് മാത്രമുണ്ടായിരുന്ന എെൻറ ക്യാമറക്ക് എത്തിപ്പിടിക്കാവുന്നതിനുമപ്പുറമായിരുന്നു അവെൻറ സ്ഥാനം. എന്നാലും ഒരു തെളിവിന് വേണ്ടി അവനെകൊണ്ട് ആകുംവിധം എത്തിവലിഞ്ഞ് കുറച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തി.

16
വഴിയിൽ കണ്ട കാട്ടുപോത്ത്

വെള്ള കാട്ടുപോത്തിനെ കുറിച്ച് വലിയ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന് പറയാം. അതുകൊണ്ട് തന്നെ അധികം ആർക്കും ഇതിനെക്കുറിച്ച് അറിവില്ല. ഇതിനെ കണ്ടതായി ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഏതാണ്ട് 75 വർഷം മുമ്പ് ഒരു വെള്ളക്കാരൻ ആയിരുന്നത്രെ. അന്നത്തെക്കാലത്ത് റാണിക്കാർ എന്ന വെള്ളക്കാരൻ ആണ് ഇതിനെ ആദ്യമായി കണ്ടെത്തിയത് എന്ന രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് മഞ്ചപ്പെട്ടി എന്നായിരുന്നത്രെ തമിഴ്നാടിെൻറ കാടും ചിന്നാറിലെ അതിർത്തി പ്രദേശങ്ങളും അറിഞ്ഞിരുന്നത്. അതിനാൽ മഞ്ചപ്പെട്ടി പോത്തും എന്നും അറിയപ്പെട്ടിരുന്നു. 2003-2004 കാലഘട്ടത്തിൽ വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫർ എൻ.എ. നസീർ, ഗൈഡുകളായ വിജയൻ, ശിവകുമാർ തുടങ്ങിയവർ വെള്ള കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. ജനിതകപരമായ കാരണങ്ങൾകൊണ്ട് ഇതിെൻറ നിറം വ്യത്യാസപ്പെടുന്നതായി പറയുന്നു. ആൽബിനിസം എന്നാണ് അതിനെ പറയുക. അതിനാൽ Albino gaur എന്നും വിളിക്കുന്നു. എന്തായാലും ആ അദ്ഭുതകാഴ്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല. സമയം സന്ധ്യയോട് അടുക്കുന്നു. പതുക്കെ ഗൈഡുകൾ തീ കൂട്ടാൻ തുടങ്ങി. തലേന്ന് ആന വന്നതിനാൽ എപ്പോൾ വേണമെങ്കിലും ആനശല്യം ഉണ്ടാകാം. അതിനാൽ രാത്രി മുഴുവൻ തീ കൂട്ടി ഞങ്ങൾക്ക് കാവലിരിക്കാൻ അവർ തീരുമാനിച്ചു.

18
ചിന്നാറിലെ വെള്ള കാട്ടുപോത്ത്

കാട് അതിെൻറ ശാന്തത വെടിഞ്ഞ് രൗദ്രഭാവം കൈക്കൊണ്ടിരിക്കുന്നു. പതുക്കെ ഞങ്ങൾ രാത്രി അത്താഴം കഴിച്ച് കുറച്ചു കഥകളും അനുഭവങ്ങുളും പങ്കുവെച്ച് തീ കാഞ്ഞ് ആ കൂടാരത്തിന് മുന്നിൽതന്നെ ഇരുന്നു. ആകാശത്തിെൻറ അറ്റത്ത് കാണുന്ന സ്വർഗവാതിൽക്കലേക്ക് ഞാനെെൻറ കണ്ണുകൾ എറിഞ്ഞുനോക്കി. അപ്പോൾ നക്ഷത്രങ്ങളാൽ സമ്പന്നനായ ആകാശം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ഒപ്പം ആഴത്തിൽ വന്നുതറച്ച ആ പേടിപ്പിക്കുന്ന ചോദ്യം താഴേക്ക് വലിച്ചെറിഞ്ഞു. 'ഇന്നലെ വാട്ടർ ടാങ്ക് ഇന്ന്.....?'

ഇരുട്ട് കനക്കുന്തോറും കാട്ടിൽനിന്നും പല പേടിപ്പിക്കു ശബ്ദങ്ങളും ഞങ്ങളെ തേടിയെത്തി. ആ ദിവസത്തിെൻറ അറ്റം ഞങ്ങളെ നേരിട്ടത് ഒരു കൊടും രാത്രിയായിരുന്നു. ഒരു നേർത്ത കാൽപ്പെരുമാറ്റം പോലും വല്ലാതെ ഭയപ്പെടുത്തി. ഒരേ ഒരു കുഞ്ഞു സോളാർ വെളിച്ചത്തിന് കീഴിൽ നിന്നും പതുക്കെ കൂടാരത്തിനുള്ളിലേക്ക് കയറി. എല്ലാം മറന്ന് ഉറങ്ങാനുള്ള ശ്രമത്തെ താഴെ മാനിെൻറയും മ്ലാവിെൻറയും കുരങ്ങന്മാരുടെയും വിളികൾ പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു. ചെണ്ട മദ്ദളത്തോട് സങ്കടം പറയുന്ന അവസ്ഥയായിരുന്നു ഞങ്ങൾക്ക് തമ്മിൽ. എന്നാലും കൂരാകൂരിരുട്ടിൽ തീ കാഞ്ഞ് പുറത്ത് കിടന്നുറങ്ങുന്ന ഗൈഡുകളെ ഒാർമിച്ചപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ ഉറക്കത്തിൽ ആണ്ടു.
25
പെരിയകൊമ്പ് ലോഗ് ഹൗസിൽനിന്നുള്ള പ്രഭാതം

അടുത്ത പ്രഭാതത്തിൽ മറ്റൊന്നും സംഭവിക്കാതെ തന്നെ ഞങ്ങൾ ഉണർന്നു. ആദ്യത്തെ വെളിച്ചം കണ്ടപ്പോൾ തന്നെ പതുക്കെ കതക് തുറന്ന് പുറത്തേക്ക് വന്നു. വിശേഷിച്ച് യാതൊരു മാറ്റവും കൂടാതെ തന്നെയുണ്ടായിരുന്നു അവിടം. എെൻറ ഉറക്കത്തെ ആക്രമിക്കാനെത്തിയ പേടി സ്വപ്നങ്ങളെ എല്ലാം വലിച്ചെറിഞ്ഞ് പതുക്കെ അവിടെ ചുറ്റി നടന്നുകാണാൻ തീരുമാനിച്ചു. തെൻറ പ്രോജ്ജ്വലമായ രൂപഭംഗിയുടെ വളരെ ചെറിയൊരു ഭാഗം മാത്രമായിരുന്നു ചിന്നാർ ഇത്രയും കാലം കാണിച്ചു തന്നിരുന്നത്. എന്നാൽ, ഇത്തവണ തന്നെ തേടിയെത്തിയ സഞ്ചാരികളെ ഒരുപോലെ വിസ്മയിപ്പിക്കുകയായിരുന്നു ചിന്നാർ. പെരിയ കൊമ്പിൽനിന്നും ചിന്നാറിെൻറ ഒരു പ്രത്യേക സൗന്ദര്യം പ്രകടമായിരുന്നു. ഒരു വലിയ ചിത്രശാലയിൽ എത്തിയ കൗതുകമായിരുന്നു ഞങ്ങൾക്കവിടെ അനുഭവപ്പെട്ടത്. ആനകൾ, കാട്ടുപോത്തുകൾ, സിംഹവാലൻ കുരങ്ങുകൾ, പേരറിയാത്ത കിളികൾ, മാൻ, മ്ലാവ് തുടങ്ങി നിരവധി കാഴ്ചകളായിരുന്നു അന്നത്തെ മോർണിങ് ഷോയിൽ അരങ്ങേറിയത്. ഞങ്ങൾക്ക് മുകളിൽ മേഘങ്ങൾ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. സൂഷിച്ചു നോക്കിയാൽ പർവതങ്ങളുടെ വിടവിലൂടെ ആകാശത്തേക്ക് ഒളിച്ചിരിക്കുന്ന വെള്ള മേഘങ്ങളെ കണ്ടെത്താൻ കഴിയും. തൂവെള്ള നിറത്തിൽ ആകാശത്തെ മൂടിയ മേഘപാളികൾ.

27
ലോഗ് ഹൗസിന് മുന്നിൽ നിന്നുള്ള ചിന്നാർ കാഴ്ച
പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു പർവതത്തിന് മുകളിലായിരുന്നു പെരിയകൊമ്പ് ലോഗ് ഹൗസ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൂര്യൻ നേരിട്ട് ഭൂമിയിലേക്ക് നോക്കുംപോലെയാണ് അവിടെനിന്നുള്ള കാഴ്ച അനുഭവപ്പെട്ടത്. എന്താലും കാട്ടിലെ തിയറ്ററിെൻറ സിനിമ സമയം അവസാനിക്കാറായിരിക്കുന്നു. രാവിലെ പത്തിന് തന്നെ ചിന്നാർ എത്തണം. അവിടെയാണ് പ്രഭാത ഭക്ഷണം. വെയിൽ കനക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. മലയുടെ മുകളിൽ നിന്ന് ഇറങ്ങിവന്ന പാമ്പാറിനെ ഞങ്ങൾക്കൊപ്പം ചേർത്തു. പതുക്കെ അവളുടെ കുളിരണിഞ്ഞ് ചിന്നാറെത്തി യാത്ര അവസാനിപ്പിച്ചു.
28
ലേഖകനും യാത്രാ സംഘവും

പെരിയകൊമ്പ് ലോഗ് ഹൗസ് ബുക്കിങ്ങിന് Munnarwildlife.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രണ്ട് പേർക്ക് 3060 രൂപയാണ് ചാർജ്. അധികമുള്ള ഓരോ വ്യക്തിക്കും 1000 രൂപ. പരമാവധി അഞ്ച് പേർക്ക് താമസിക്കാം. താമസം, ഭക്ഷണം, ട്രെക്കിങ് ഉൾപ്പെടെയാണ് ഇൗ നിരക്ക്. വൈകുന്നേരം മൂന്നിന് തന്നെ എത്തുക. അഞ്ച് കിലോമീറ്റർ ആണ് ദൂരം. കൂടുതൽ വിവരങ്ങൾക്ക് Munnar eco tourism office: 8301024187, 8547609199. ട്രക്കിങ്ങിനായി ചിന്നാർ ഫോറസ്റ്റ് ചെക്പോസ്റ്റിനടുത്തുള്ള അമിനിറ്റി സെൻററിലാണ് എത്തേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinnarkerala tourismperiyakombumunnar
Next Story