Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightതക്സാങ്: മലമുടിയിലെ...

തക്സാങ്: മലമുടിയിലെ വിസ്മയം

text_fields
bookmark_border
തക്സാങ്: മലമുടിയിലെ വിസ്മയം
cancel
camera_alt???? ??????? ?????????? ???????????? ?????????????? ???????? ???????????? ?????????????? ?????????? ??????????? ???????? ?????

പട്ടികളുടെ കുരയും അസഹനീയമായ തണുപ്പും ടെൻറിനകത്തെ ഉറക്കത്തിൽ നിന്നും പുലർച്ചെ അഞ്ചു മണിക്കുതന്നെ വലിച്ച് പുറത്തിട്ടു. ഉണ്ടായിരുന്ന രണ്ടു മൂന്ന് ജാക്കറ്റും വലിച്ചുവാരി ഇട്ടിട്ടും തണുപ്പിൽ നിന്ന് രക്ഷപ്പെടാനായില്ല. മഴ ചാറിയിരുന്നെങ്കിലും തകർത്ത് പെയ്ത് വെള്ളം ഒഴുകാതിരുന്നത് രക്ഷയായി. രാവിലെ എഴുന്നേറ്റപ്പോൾ സമീപത്ത് തുറക്കാൻ തുടങ്ങിയ ഹോട്ടലിൽനിന്ന് ഞാനും ആന്ധ്രയിലെ വിജയവാഡ സ്വദേശി രാജുവും ഒാരോ കപ്പ് കാപ്പിയും എടുത്തു പുറത്തിറങ്ങി. മറ്റുള്ളവർ അപ്പോഴും ടെൻറിനകത്ത് നല്ല ഉറക്കത്തിലായിരുന്നു. പ്രഭാത കർമങ്ങളും കഴിഞ്ഞ് അവിടെനിന്നും പുറപ്പെടാൻ തുടങ്ങി. തലേന്ന് രാത്രി അവിടുന്ന് കഴിച്ച ഭക്ഷണം ആർക്കും പിടിക്കാത്തതിനാൽ വേറേ എവിടെ നിന്നെങ്കിലും കഴിക്കാമെന്നുറച്ചു.

ആന്ധ്രാ സംഘത്തോടൊപ്പം ടെൻറിനകത്ത് നിന്ന് പുതിയ പ്രഭാതത്തിലേക്ക്
 

അതിനിടെ ഹോട്ടൽ ഉടമയോട് ഭൂട്ടാനിലെ രാജാവിനെ കുറിച്ച് വെറുതെ ഒന്നന്വേഷിച്ചു. തലേദിവസം രാജാവ് ഇതുവഴി പോയിരുന്നു എന്നും സൈക്കിൾ സവാരിയിൽ തൽപരനായ യുവരാജാവ് നാംഗ്യൽ വാങ്ചുക് സുരക്ഷാ അകമ്പടികളൊന്നുമില്ലാതെ ഹെൽമെറ്റും വെച്ച് അധികമാരും തിരിച്ചറിയാനാകാത്ത വിധം ഇതുവഴി സഞ്ചരിക്കാറുണ്ടെന്നും അയാൾ പറഞ്ഞു. ഭൂട്ടാൻകാർക്കെല്ലാം രാജാവിനോടും കുടുംബത്തോടും വലിയ ആരാധനയും ബഹുമാനവുമാണ്. മിക്ക സ്ഥാപനങ്ങളിലും റോഡിെൻറ പരിസരത്തും അദ്ദേഹത്തിെൻറയും കുടുംബത്തിെൻറയും ഫോേട്ടാ കാണാം.

ഭൂട്ടാൻ രാജാവ് ജിഗ്മെ ഖെസാർ നംഗ്യൽ വാങ്ചുക് പരമ്പരാഗത വേഷത്തിൽ ജനങ്ങൾക്കിടയിൽ
 

അവിടുത്തുകാരോട് യാത്ര പറഞ്ഞ് കുട്ടികളോടൊപ്പം ഫോേട്ടായുമെടുത്ത് ഞങ്ങൾ നേരേ പുറപ്പെട്ടത് ‘പാറോ’ എന്ന പ്രദേശത്തെ ‘ടൈഗേഴസ് നെസ്റ്റ്’ എന്നറിയപ്പെടുന്ന തക്സാങ് ബുദ്ധവിഹാരത്തിലേക്കായിരുന്നു. പാറോ നഗരം കഴിഞ്ഞു വേണം അവിടെ എത്താൻ. നഗരത്തിെൻറ ശല്ല്യങ്ങളൊന്നുമില്ലാത്ത മലിനീകരണ മുക്തമായ ഒരു നഗരമാണ് പാറോ.

നഗരത്തിലെ റോഡുകളിൽ കർശന നിയന്ത്രണങ്ങളാണ്. ഹോൺ, ഒാവർടേക്കിങ്, സ്പീഡ് തുടങ്ങി എല്ലാത്തിനും കടുത്ത നിയന്ത്രണം. സീബ്രാ ക്രോസിലൂടെ ആർക്കും കണ്ണുംപൂട്ടി നടക്കാം. പാർക്കിങ്ങിനായി നിർദിഷ്ട സ്ഥലങ്ങൾ റോഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.  60 കിലോ മീറ്റർ വേഗതയിൽ ബൈക്കോടിച്ച ഞങ്ങളുടെ കൂട്ടത്തിലെ സാഗർ എന്ന യുവാവിനെ ആദ്യ തവണയായതിനാൽ പോലീസ് ഫൈൻ അടിക്കാതെ താക്കീതു നൽകി വിട്ടു. കൈയിലെ യന്ത്രവുമായി വാഹനങ്ങളുടെ വേഗത പരിശോധിച്ച് റോഡരികിൽ നിൽക്കുകയായിരുന്നു പോലീസുകാരൻ.

പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയേപ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന് വെറും 58 രൂപ മാത്രം...!!!
58 രൂപ നിരക്കിൽ തെൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന് 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.

ആനന്ദത്താൽ മതിമറന്ന് ഫുൾ ടാങ്ക് തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ അഞ്ച് ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത് പെട്രോളിയത്തിെൻതാണ് ഇൗ പമ്പ് എന്നറിയുേമ്പാഴാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് എത്ര ഭീകരമായാണെന്ന് ബോധ്യമാകൂ. എല്ലാ ലാഭവുമെടുത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന് നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത് അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക്  ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത് എത്രയധികം തുകയാണെന്നോർക്കുേമ്പാൾ ദേഷ്യം കൊണ്ട് പല്ലിറുമാനേ നേരം കാണൂ..

പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയേപ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന് വെറും 58 രൂപ മാത്രം...!!!
58 രൂപ നിരക്കിൽ തെൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന് 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.

ആനന്ദത്താൽ മതിമറന്ന് ഫുൾ ടാങ്ക് തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ അഞ്ച് ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത് പെട്രോളിയത്തിെൻതാണ് ഇൗ പമ്പ് എന്നറിയുേമ്പാഴാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് എത്ര ഭീകരമായാണെന്ന് ബോധ്യമാകൂ. എല്ലാ ലാഭവുമെടുത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന് നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത് അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക്  ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത് എത്രയധികം തുകയാണെന്നോർക്കുേമ്പാൾ ദേഷ്യം കൊണ്ട് പല്ലിറുമാനേ നേരം കാണൂ..

രാവിലെ ടെൻറിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത് അപ്പുറത്തെ പറമ്പിൽ ചിരിച്ചുല്ലസിക്കുന്ന കുഞ്ഞുങ്ങളെയാണ്
 

ജനസംഖ്യ കുറവായ രാജ്യമായതിനാലാവണം ഭൂട്ടാനിൽ കൂട്ടം കൂട്ടമായി നിൽക്കുന്ന വീടുകൾ കാണാനില്ല. അങ്ങിങ്ങായി ഇടവിട്ട് തനത് ഭൂട്ടാൻ രൂപകൽപനയിൽ പണിത വീടുകളാണ് അധികവും. സാമ്പത്തിക ശേഷി കുറഞ്ഞവർ തകര ഷീറ്റ് മേൽക്കൂരയാക്കി ഉണ്ടാക്കിയ ചെറിയ വീടുകളിൽ കഴിയുന്നു. വൃത്തിയും വെടിപ്പും പരിസരങ്ങളിലും സ്വന്തം വേഷത്തിലും പെരുമാറ്റത്തിലും ഭൂട്ടാൻകാർ കൊണ്ടുനടക്കുന്നുണ്ട്.

പതിനൊന്നു മണിയോടെ തക്സാങ് ക്ഷേത്രത്തിെൻറ താഴെ ചെരുവിൽ എത്തി. താഴെ നിന്ന് തലയുയർത്തി മുകളിലേക്ക് നോക്കുേമ്പാൾ മലമുകളിൽ മേഘങ്ങളോട് മുട്ടിയുരുമ്മി നിൽക്കുന്ന തങ്ക്സാങ് സമുച്ചയം കാണാം. അതിനു മുകളിലേക്ക് കയറിത്തുടങ്ങാം എന്ന നെടുവീർപ്പോടെ ഞങ്ങൾ നടന്നുതുടങ്ങി. പൈൻ മരങ്ങൾ ചുറ്റിലും വിതാനിച്ച വഴികളിലൂടെ നിരന്ന യാത്ര പിന്നീട് കയറ്റങ്ങൾ മാത്രമായി. വഴിയിൽ നിലത്തുനോക്കി നടന്നില്ലെങ്കിൽ കുതിരച്ചാണകം ചവിട്ടും. കയറ്റമെന്നു പറഞ്ഞാൽ കഠിനമായതു തന്നെയായിരുന്നു. ചിലർ വടിയും കുത്തിപ്പിടിച്ചാണ് കയറുന്നത്. കുട്ടികളും വൃദ്ധരും വരെ കിതച്ച് കയറുന്നുണ്ട്. ചെങ്കുത്തായ കയറ്റത്തിനിടയിലുള്ള നടത്തത്തെക്കാളും വിശ്രമത്തിനാണ് അധിക സമയവും ചെലവഴിക്കേണ്ടിവരുന്നത്. ഉൗരയ്ക്ക് കൈയും കൊടുത്ത് കിതപ്പ് മാറ്റി പറ്റാവുന്നിടത്തൊക്കെ ഇരുന്ന് ഞങ്ങൾ അഞ്ചുപോരും വർത്തമാനമൊക്കെ പറഞ്ഞ് ഫോേട്ടായും എടുത്ത് ഇപ്പോൾ ലക്ഷ്യത്തിലെത്തും എന്ന പ്രതീക്ഷയിൽ ഉയരത്തിലേക്ക് വെച്ചടിവെച്ച് കയറി. മൂന്നു മണിക്കൂറെങ്കിലുമെടുത്തു ഞങ്ങൾക്ക് തക്സങ് ആശ്രമത്തിൽ എത്തിച്ചേരാൻ. അതിനടുത്ത വ്യൂ പോയൻറിൽ ആളുകൾ ഫോേട്ടാ എടുക്കുന്ന തിരക്കിലായിരുന്നു.

പത്മസംഭവ എന്ന ബുദ്ധ സന്യാസി എട്ടാം നൂറ്റാണ്ടിൽ മൂന്നു വർഷത്തിലധികം തപസ്സിരുന്ന കടുവയുടെ ഗുഹയാണ് തക്സങ് എന്നറിയപ്പെടുന്നത്
 

പത്മസംഭവ എന്ന ബുദ്ധ സന്യാസി എട്ടാം നൂറ്റാണ്ടിൽ മൂന്നു വർഷത്തിലധികം തപസ്സിരുന്ന കടുവയുടെ ഗുഹയാണ് തങ്ക്സങ് എന്നറിയപ്പെടുന്നത്. ഭൂട്ടാനിൽ ബുദ്ധമത പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചത് പത്മസംഭവ ഗുരുവാണ്. പിന്നെയും വേറേ ചില ബുദ്ധസന്യാസികൾ ഇവിടെ തപസ്സ് ചെയ്തിട്ടുണ്ട്. മണ്ണിലും വിണ്ണിലും തൊടാതെ ആ മലമുകളിൽ നിന്നും അൽപം താഴെയായി മലേയാട് ചേർന്ന് ഉള്ളിലേക്ക് അങ്ങനെയൊരു മന്ദിരം ആരായിരിക്കും പണിതുയർത്തിയിരിക്കുക...? എങ്ങനെയാവും അത് സാധ്യമായത്...? ആരോരുമില്ലാതെ തനിയെ ആ മലമുടിയിൽ ഇരിക്കുന്ന ആളിന് ലഭിച്ചിരുന്ന ശാന്തതയും സ്വസ്ഥതയും എന്തായിരുന്നിരിക്കണം...? വിശപ്പും ദാഹവും ശമിപ്പിക്കാൻ എന്തു വഴിയായിരുന്നിരിക്കണം അവർ തേടിയത്...? ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾ ആ കയറ്റത്തിനൊപ്പം മനസ്സിലേക്കും വന്നു. അതിശയാതിരേകത്താൽ ഞാൻ ആ മന്ദിരം നോക്കി വിസ്മയിച്ചു നിന്നു.

ചിരിച്ചുല്ലസിച്ചായിരുന്നു തിരിച്ചിറക്കം. തലേന്ന് രാത്രി ടെൻറടിച്ച സ്ഥലത്തിനടുത്തുള്ള ഹോട്ടലിൽനിന്ന് രാവിലെ ന്യൂഡിൽസ് കഴിച്ചതൊഴിച്ചാൽ ഇതുവരെ വയറ്റിലേക്ക് ഒന്നും ചെന്നിട്ടില്ല. കയറ്റം ഇറങ്ങിവരുന്നവർക്കായി താഴെ ചായയും ബിസ്കറ്റും കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ചു മണിക്കാണ് വെള്ളമല്ലാത്ത എന്തെങ്കിലും കഴിക്കാൻ കിട്ടിയത്. സൗജന്യ ബിസ്കറ്റ് മര്യാദ പാലിച്ച് എല്ലാവരും രണ്ടെണ്ണം എടുത്തപ്പോൾ ഞാൻ അഞ്ചെണ്ണത്തിൽ അധികം എടുത്തു കഴിച്ചു.

മൂന്നു മണിക്കൂറെങ്കിലുമെടുത്തു ഞങ്ങൾക്ക് തക്സങ് ആശ്രമത്തിൽ എത്തിച്ചേരാൻ. അതിനടുത്ത വ്യൂ പോയൻറിൽ ആളുകൾ ഫോേട്ടാ എടുക്കുന്ന തിരക്കിലായിരുന്നു
 

ചായകുടി കഴിഞ്ഞപ്പോൾ ഞാൻ ഒപ്പമുണ്ടായിരുന്ന നമ്മുടെ ചങ്ങാതിമാരോട് യാത്ര പറഞ്ഞ് തിംഫുവിലേക്ക് പോകാനൊരുങ്ങി. എെൻറ എമിഗ്രേഷൻ പേപ്പറും റോഡ് പെർമിറ്റും അഞ്ച് ദിവസത്തേക്കുള്ളതാണ്. അത് പുതുക്കണമെങ്കിൽ എനിക്ക് തിംഫുവിൽ എത്തിയേ പറ്റൂ. അവർ ഇൗ രാത്രി പാറോയിൽ തങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞാൻ പാറോയിൽനിന്ന് 37 കിലോ മീറ്റർ കൂടി സഞ്ചരിച്ച് തിംഫുവിൽ എത്തി. പെർമിഷൻ തയാറാക്കിത്തന്ന ഹോട്ടലിൽ വാടകയിൽ അവർ ഒര വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു. പോരാത്തതിന് റോഡരികിനോട് ചേർന്ന സാധാരണ ഹോട്ടലുകൾക്കൊന്നും സ്വന്തമായി പാർക്കിങ് ഏരിയയുമില്ല. റോഡിനോട് ചേർന്നാണ് പാർക്കിങ്. രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതു മണിവരെ റോഡിെൻറ അരികിൽ എവിടെ നിർത്തിയാലും ബൈക്കിന്മണിക്കൂറിന് 30 രൂപ നിരക്കിൽ പാർക്കിങ്ങ് ഫീസ് ഇൗടാക്കാൻ രസീത് കുറ്റിയുമായി ജോലിക്കാർ എത്തും. കാശൊക്കെ കണ്ടറിഞ്ഞ് ചിലവാക്കേണ്ട സാഹചര്യമായിരിക്കുന്നു. അതുകൊണ്ട് പാർക്കിങ് സൗകര്യത്തിെൻറ കാര്യത്തിലെങ്കിലും എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് ഹോട്ടലുകാർ നിസ്സംഗത പാലിച്ചു.

യുവാവായ ഭൂട്ടാൻ രാജാവ് ജിഗ്മെ ഖെസാർ നംഗ്യൽ വാങ്ചുക് പരമ്പരാഗത വേഷത്തിൽ
 

ഞാൻ അടുത്തുള്ള ഹോട്ടലിൽ കയറി. വില കുറവാണ്. അതുപോലെ വൃത്തിയും. അടുത്ത ഹോട്ടലിലേക്ക് പോയി. അതും തൃപ്തിയായില്ല.  ഭാഗ്യത്തിന് അടുത്തടുത്ത് ഹോട്ടലുകൾ നിരനിരയായി കിടക്കുന്നുണ്ട്. അപ്പോഴും ഞാൻ ബൈക്ക് നിർത്തിയ ഇടത്ത് പാർക്കിങ് ഫീ വാങ്ങാൻ ഒരു ചെറുക്കൻ കാത്തുനിൽക്കുകയായിരുന്നു. ഞാൻ അവനോട് റൂമിെൻറ കാര്യം തീരുമാനമായിട്ട് തരാം ഒരു പത്ത് മിനുട്ട് വെയിറ്റ് ചെയ്യാൻ പറഞ്ഞ് ബൈക്ക് ആദ്യം ചെന്ന ഹോട്ടലിന് താഴെ തന്നെ പാർക്ക് ചെയ്ത് ഹെൽമെറ്റും തൂക്കി നടന്നു. അങ്ങനെ കയറിയിറങ്ങിയ അഞ്ചാമത്തെ ഹോട്ടലിൽ എന്നെ തൃപ്തനാക്കി റൂം ലഭിച്ചു. നല്ലവനായ ഹോട്ടൽ ഉടമ ഒാവുചാൽ കയറ്റി ബൈക്ക് അങ്ങോട്ട് പാർക്ക് ചെയ്തോളാൻ പറഞ്ഞു.

കിട്ടാവുന്നതിൽ വെച്ച് വിലക്കുറവും വൃത്തിയുമുള്ള ഹോട്ടലിൽ വേറെയും ഇന്ത്യക്കാർ താമസമുണ്ട്. പോരാത്തതിന് താഴെ ലോബിയിൽ സൗജന്യ വൈ ൈഫയും. ഞാൻ ബാഗെല്ലാം ഇറക്കിവെച്ച് ബൈക്ക് ഒാവുചാൽ കയറ്റാൻ നോക്കി. അൽപം ബുദ്ധിമുട്ടാണ്. ഒാവുചാലിന് അപ്പുറത്തുള്ള വഴിയിലൂടെ നഗരമധ്യ പ്രദേശമായതിനാൽ എപ്പോഴും ആളുകൾ സഞ്ചരിക്കുന്നുണ്ട്. എന്തായാലും സമയം ഒമ്പതു മണി ആകാറായി. രാവിലെ ഒമ്പതുവരെ ഫീ ഇല്ലല്ലോ. പോരാത്തതിന് പാർക്കിങ് ഫീ വാങ്ങാൻ നിന്ന ചെറുക്കനെയും കാണാനില്ല. ഞാൻ ബൈക്ക് അവിടെത്തന്നെ നിർത്തി ചങ്ങലകൊണ്ട് പൂട്ടി.

വിശപ്പുകാരണം ഹോട്ടലിൽ എത്തിയ ഉടനെതന്ന കുളിക്കും മുമ്പേ രാത്രിഭക്ഷണം കഴിച്ചിരുന്നു. തലസ്ഥാന നഗരിയിൽ തൃപ്തിയുള്ള ഒരു റൂം കിട്ടിയ സന്തോഷത്തിൽ കുളിയും കഴിഞ്ഞ് വേഗം കിടന്നുറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsBhutananeesh's travelindian diarysolowithcbr150Solo bike tourParoThanksang
News Summary - A Young Man's All India Solo bike ride 56th Day in Bhutan-Travelogue
Next Story