Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഭൂട്ടാന്‍റെ കവാടങ്ങൾ...

ഭൂട്ടാന്‍റെ കവാടങ്ങൾ കടന്ന്

text_fields
bookmark_border
ഭൂട്ടാന്‍റെ കവാടങ്ങൾ കടന്ന്
cancel
camera_alt???????????????? ???????

ഭൂട്ടാനിലെ അതിർത്തി പ്രേദശമായ ഫുവെൻറ്ഷോലിംഗിലെ താമസ സ്ഥലത്ത് നേരത്തെ എഴുന്നേറ്റ് എമിഗ്രേഷൻ പെർമിറ്റും റോഡ് പെർമിറ്റും കരസ്ഥമാക്കാനായി ഒമ്പതു മണിയോടെ എമിഗ്രേഷൻ ഒാഫീസിലെത്തി. ഒാഫീസ് പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളെ കണ്ടപ്പോൾ പെെട്ടന്നുതന്നെ പെർമിഷനും വാങ്ങി ഭൂട്ടാനിേലക്ക് കടക്കാം എന്ന എെൻറ പ്രതീക്ഷ നഷ്ടമായി. ഇന്ത്യ ^ ഭൂട്ടാൻ അതിർത്തിയിൽനിന്നും 10 കിലോ മീറ്റർ വരെയുള്ള ഭൂട്ടാൻ പ്രദേശങ്ങളിലേക്ക് യാതൊരു വിധ പെർമിറ്റിെൻറയും ആവശ്യമില്ല. എന്തായാലും നേപ്പാളിലെ പോലെ എളുപ്പമല്ല ഇവിടുത്തെ കാര്യങ്ങൾ. ഒാഫീസിൽ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു തുടങ്ങി. ഭൂട്ടാനിലെ ഏതെങ്കിലും ഹോട്ടലിെൻറ വിലാസവും സമ്മതപത്രവും ആവശ്യമായിരുന്നു. അത് അവിടെനിന്നുതന്നെ സംഘടിപ്പിച്ചുതരാൻ ഏജൻറുമാരും ഉണ്ടായിരുന്നു. അവിടെനിന്നു പരിചയപ്പെട്ട ഒരു ബംഗാളി സുഹൃത്തുവഴി തിംഫു നഗരത്തിലെ ഒരു ഹോട്ടലിെൻറ കോണ്ടാക്ട് നമ്പർ കിട്ടി. അപേക്ഷാ ഫോറത്തിെൻറ കൂടെ ഫോേട്ടായും പതിച്ചു കൂടാതെ യാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഒരു കുറിപ്പും ഹോട്ടലിൻറ അപേക്ഷാപത്രവും തിരിച്ചറിയൽ കാർഡിെൻറ കോപ്പിയും മതി എമിഗ്രേഷൻ പാസ് ലഭിക്കാൻ. പക്ഷേ, ഒറ്റയ്ക്കുള്ള യാത്രയായതിനാൽ പാസ് തരുന്ന ഉദ്യോഗസ്ഥർ നെറ്റി ചുളിക്കും. ഒറ്റയ്ക്ക് ചുറ്റി സഞ്ചരിക്കുന്നവർക്ക് ഭൂട്ടാനിലെന്താണ് കാര്യമെന്നാണ് അവരുടെ ചോദ്യം. അതുകൊണ്ട് യാത്രക്കാരൻ സകല ഉത്തരവാദിത്തവും ഏറ്റെടുത്ത് എമിഗ്രേഷൻ ഡയറക്ടർക്ക് ഒരു കത്തുകൂടി തയാറാക്കി ഇൗ രേഖകൾക്കൊപ്പം നൽകണം.

ഭൂട്ടൻറെ സംസ്കാരം അതിഥികളും പാലിക്കണമെന്ന് മുന്നറിയിപ്പ്
 

താമസിക്കുന്ന ഹോട്ടൽ ഒാഫീസിെൻറ അടുത്തുതന്നെയയായിരുന്നു. ഒാഫീസ് പരിസരത്തെ തിരക്കിനിടയിൽ കത്തെഴുതുന്നതിലും മറ്റ് ജോലികൾ പൂർത്തിയാക്കുന്നതിലും നല്ലത് റൂമിൽ പോയി എല്ലാം തീർത്ത് ബാഗേജും എടുത്ത് 12 മണിക്കു മുമ്പായി മുറി ഒഴിയുന്നതാണെന്നു തോന്നി. േഹാട്ടലിലെ സ്റ്റാഫിെൻറ ഫോണിൽനിന്നും തിംഫുവിലെ ഹോട്ടലിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു ഹോട്ടലിെൻറ സമ്മതപത്രത്തിെൻറ കോപ്പി അയക്കാൻ മെയിൽ െഎ.ഡി നൽകി. റൂം വിട്ടിറങ്ങി തൊട്ടടുത്ത ഒരു കടയിൽനിന്നും ഹോട്ടലിെൻറ സമ്മതപത്രത്തിെൻറ പ്രിൻറ് എടുത്തു. എല്ലാം ശരിയാക്കി ഒാഫീസിൽ എത്തിയപ്പോൾ അവരുടെ ലഞ്ച് ബ്രേക്ക് ആരംഭിച്ചിരുന്നു. പ്രമാണങ്ങൾ തയാറാക്കാൻ ഒാടിനടന്നതും പ്രഭാതഭക്ഷണത്തിെൻറ കടം വീട്ടിയതും ഒക്കെ കൂടി സമയം കുറച്ച് കടന്നുപോയിരുന്നു. ഒരു മണിക്കു തുടങ്ങിയ ഇടവേള രണ്ടു മണി കഴിഞ്ഞേ അവസാനിക്കൂ. ഇന്ത്യൻ സമയത്തെക്കാളും അര മണിക്കൂർ മുന്നിലാണ് ഭൂട്ടാൻ സമയം. എമിഗ്രേഷൻ ഒാഫീസിൽ നിന്നു കിട്ടുന്ന രേഖകൾ കാണിച്ചുവേണം അൽപം മാറിയുള്ള ആർ.എസ്.ടി ഒാഫീസിൽനിന്നും റോഡ് പെർമിറ്റ് എടുക്കാൻ. ആർ.എസ്.ടി ഒാഫീസ് രണ്ടു മണിക്ക് തുടങ്ങിയാൽ അക്കൗണ്ട് സെക്ഷൻ മൂന്നു മണിക്ക് അടയ്ക്കും. എമിഗ്രേഷൻ പാസ് വാങ്ങി മൂന്നു മണിക്കു മുമ്പ് അവിടെ ചെന്ന് റോഡ് പെർമിറ്റ് സംഘടിപ്പിക്കാൻ കഴിയുന്ന കാര്യം സംശയമായിരുന്നു. പോരാത്തതിന് അടുത്ത ദിവസം ഭൂട്ടാനിൽ അവധിയുമാണ്. എന്തുവന്നാലും ഇൗ ദിവസംതന്നെ എല്ലാം ശരിയാക്കണമെന്ന് ഉറപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു ഏജൻറിനെ ചെറിയ കമ്മീഷനും നൽകി റോഡ് പെർമിറ്റ് ഒാഫീസിലേക്ക് വിട്ടു.  റോഡ് പെർമിഷനു വേണ്ട പണമടച്ച രസീത് കിട്ടിയാൽ അക്കൗണ്ട് സെക്ഷൻ അടച്ചാലും പിന്നീട് അഞ്ചു മണിവരെ എമിഗ്രേഷൻ പാസ് കാണിച്ച് റോഡ് പെർമിറ്റ് വാങ്ങിക്കാൻ സമയമുണ്ടെന്ന് ആ ഏജൻറ് പറഞ്ഞു.

ഭൂട്ടാനിലെ എല്ലാ ഒാഫീസുകളിലും പുരുഷന്മാർ ‘ഖോ’യും സ്ത്രീകൾ ‘കിറ’ എന്നും പേരുള്ള പരമ്പരാഗത വേഷം ധരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. ചിലർ ആ വേഷത്തിെനാപ്പം കൂടുതൽ രാജസ്നേഹം പ്രകടിപ്പിക്കാൻ രാജാവിെൻറ ഫോേട്ടായുള്ള ബാഡ്ജുകൂടി ധരിച്ചിരിക്കുന്നതു കാണാം. ‘ഖോ’ വേഷത്തിനകത്ത് മൊബൈൽ, പഴ്സ് തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ സഞ്ചി പോലുള്ള ഒരു ഭാഗം കൂടിയുണ്ട്. ഒാഫീസ് പരിസരത്തുനിന്ന് പരിചയപ്പെട്ട ബെകസാക്കി ജെറിമൻ എന്ന രസികനായ സുഹൃത്ത് അദ്ദേഹത്തിെൻറ ഖോ വേഷത്തിലെ വയറ് ഭാഗത്തെ അറയിൽ വെച്ചിരിക്കുന്ന പഴ്സ്, മൊബൈൽ, ചാർജർ എന്നിവ എനിക്കു കാണിച്ചുതന്നു.

ബെകസാക്കി ജെറിമൻ എന്ന രസികനായ സുഹൃത്ത് അദ്ദേഹത്തിെൻറ ഖോ വേഷത്തിൽ
 

അപേക്ഷാ രേഖകളിൽ താഴെ ഒാഫീസിൽനിന്നും ഒപ്പും വാങ്ങി മുകളിലെ നിലയിൽ സമർപ്പിച്ച് അവിടെനിന്ന് എെൻറ ഫോേട്ടായും എടുത്ത് അതുൾപ്പെടുന്ന ഒരു ഡോക്യുമെൻറ് വാങ്ങി താഴെ പോയി സീലും വെച്ചുകഴിഞ്ഞപ്പോൾ എമിഗ്രേഷൻ േഫാം കിട്ടി.  അപ്പോഴേക്കും റോഡ് പെർമിറ്റിെൻറ പണമടച്ച് രസീതുമായി ഏജൻറ് എത്തിയിരുന്നു. എമിഗ്രേഷൻ ഫോം കൂടി വാങ്ങി കൊണ്ടുപോയി റോഡ് പെർമിറ്റുമായി അയാൾ വേഗം എത്തി. ബംഗാളിൽനിന്നുവന്ന നാൽവർ സംഘത്തിലെ ഒരാൾക്ക് എമിഗ്രേഷൻ നിഷേധിച്ചതിനെ തുടർന്ന് ഒാഫീസിൽ ചെറിയൊരു ബഹളമുണ്ടായി. അയാൾ കുറേ നേരം അവരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഭൂട്ടാനിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഇത്തവണ പോകുന്നത് ടൂറിസം ആവശ്യത്തിനല്ല എന്നും ബിസിനസ് ആവശ്യത്തിനാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

രേഖകളെല്ലാം ശരിയായതോടെ ഞാൻ ഭൂട്ടാെൻറ തലസ്ഥാനമായ തിംഫു ലക്ഷ്യമാക്കി നീങ്ങി. സമീപത്തുള്ള ചെക്ക്പോസ്റ്റിൽനിന്നും രേഖകളിൽ സീൽ പതിച്ചു വാങ്ങി. അവിടെ വെച്ചാണ് ആന്ധ്രയിൽനിന്നും കർണാടകത്തിൽനിന്നും വന്ന നാല് ബൈക്ക് യാത്രികരെ പരിചയപ്പെടുന്നത്. രണ്ടുപേരായി നീങ്ങുന്ന ആ സംഘം ഹിമാചലിൽ വെച്ചാണ് പരിചയപ്പെട്ട് ഒന്നിച്ചു യാത്രയായത്. അങ്ങനെ ഞാനും അവർക്കൊപ്പം ചേർന്നു ഒരു ദക്ഷിണേന്ത്യൻ യാത്രാ സംഘമായി.

തിംഫുവിലേക്കുള്ള പ്രയാണത്തിൽ ‘പാറോ’ എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. വൈകുന്നേരം മലഞ്ചെരിവുകൾ കയറിയുള്ള സഞ്ചാരത്തിന് കോടമഞ്ഞിെൻറ ആവരണം കൂളിർ ചൂടിയെത്തി. ഒരു വശത്ത് കാണുന്ന പാറകളെ പുല്ലുകളും ചെറു സസ്യങ്ങളും ചേർന്ന് പച്ച െപാതിഞ്ഞു നിർത്തിയിരിക്കുന്നു.

തിംഫു നഗരത്തിലേക്ക്
 

സമയം ഏഴു മണി കഴിഞ്ഞിട്ടും യാത്ര തുടർന്നുകൊണ്ടേയിരുന്നു. വഴിയിൽ ആൾത്താമസം കുറവായതിനാലും കാർമേഘങ്ങളുടെ സാന്നിധ്യവും ഇരുട്ടിന് കട്ടി കൂട്ടി. ഇടുങ്ങിയ ആ റോഡിൽനിന്നും അൽപം ഉള്ളിേലക്ക് മാറി നിൽക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഹോട്ടലും പുൽപ്രദേശവും കണ്ടു. ടെൻറടിക്കാനായിരുന്നു പദ്ധതി. ബൈക്കിനൊപ്പം ഞാൻ കൊണ്ടുവന്ന ടെൻറിന് ബലമേകുന്ന കമ്പികൾ തകരാറിലായതിനാൽ ഇതുവരെ ഉപയോഗിച്ചിരുന്നില്ല. എന്തായാലും ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി. ഹോട്ടൽ ഉടമസ്ഥനോട് സംസാരിച്ച് ടെൻറ് അടിക്കാനുള്ള സമ്മതം വാങ്ങി. രാത്രി അവിടെനിന്ന് ഭക്ഷണവും കഴിച്ച് കൂടാരം കെട്ടാൻ തുടങ്ങി. എെൻറ ടെൻറിെൻറ തകർന്ന കമ്പികൾ എത്ര പരിശ്രമിച്ചിട്ടും ശരിയായില്ല.തൽക്കാലം ഒരുവിധം ശരിയാക്കി കയർ ഉപയോഗിച്ച് വലിച്ചുകെട്ടി ഇൗ സുഹൃത്തുക്കളുടെ രണ്ട് ടെൻറിനും നടുവിലായി ഞാനും ഉറങ്ങാൻ കിടന്നു. ഹോട്ടൽ മുറികളിലായിരുന്നു ഇൗ യാത്രയിൽ ഇത്രയും ദിവസത്തെ രാവുറക്കങ്ങൾ. ഇതാദ്യമായി പ്രകൃതിയുടെ മടിത്തട്ടിൽ സ്വഛമായൊരുറക്കം. 

(ഇനി ഭൂട്ടാൻറെ മണ്ണിൽ...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsBhutananeesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Man's All India Solo bike ride 55th Day in Bhutan-Travelogue
Next Story